ഇപിവിവാദം, രഹസ്യ ചര്‍ച്ച പുറത്താക്കിയാല്‍ ഇനി പാര്‍ട്ടിയിലേക്ക് ആരെങ്കിലും വരുമോ, ബിജെപി ആശങ്ക

Advertisement

തിരുവനന്തപുരം .ഇ.പി. വിവാദത്തിൽ പാർട്ടി നേതാക്കളിൽ നിന്നുണ്ടായ വെളിപ്പെടുത്തലുകള്‍. ദേശീയ നേതൃത്വത്തെ വിവരം ധരിപ്പിച്ച് പ്രകാശ് ജാവ്ദേക്കര്‍. ശോഭാ സുരേന്ദ്രനെതിരെയാണ് ദേശീയ നേതൃത്വത്തെ സമീപിച്ചത്. ശോഭയ്ക്കെതിരെ നടപടിക്ക് സാധ്യത. ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ പാർട്ടിക്ക് ദേശീയതലത്തിൽ തന്നെ അവമതിപ്പ് ഉണ്ടാക്കിയെന്ന് ബിജെപിയില്‍ വിലയിരുത്തൽ.

രഹസ്യ ചർച്ചകളെപ്പറ്റി പുറത്തുപറഞ്ഞത് ഇനിയുള്ള ചർച്ചകളെ ബാധിക്കുമെന്നാണ് ആക്ഷേപം. നേതാക്കളുടെ വിശ്വാസ്യതയെ വെളിപ്പെടുത്തലുകൾ ദോഷകരമായി ബാധിച്ചെന്നും പാര്‍ട്ടിയില്‍ അഭിപ്രായം. ജയരാജൻ-ജാവഡേക്കർ ചർച്ച സ്ഥിരീകരിച്ച കെ.സുരേന്ദ്രന്റെ നടപടിയിലും പ്രഭാരിക്ക് അതൃപ്തി. ജാവഡേക്കർ തങ്ങളെ ഒഴിവാക്കി നടത്തിയ ചർച്ചകളിൽ സംസ്ഥാന നേതൃത്വത്തിന് നേരത്തേ മുതല്‍ അമർഷം ഉണ്ടായിരുന്നു. മെയ് 7ന് തിരുവനന്തപുരത്ത് ജാവ്ദേക്കര്‍ പങ്കെടുക്കുന്ന സംസ്ഥാന ഭാരവാഹി യോഗം വിഷയം ചര്‍ച്ച ചെയ്യും. സ്ഥാനമൊഴിയാന്‍ ജാവ്ദേക്കര്‍

കേരളത്തിന്റെ പ്രഭാരി ചുമതല ഒഴിയാന്‍ പ്രകാശ് ജാവ്ദേക്കര്‍ താല്‍പര്യമറിയിച്ചതായി വിവരം. ദേശീയ നേതൃത്വത്തെയാണ് ജാവ്ദേക്കര്‍ തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള പുനഃസംഘടനയില്‍ ജാവ്ദേക്കര്‍ ഉണ്ടായേക്കില്ല. നളിന്‍കുമാര്‍ കട്ടീലിന് പകരം ചുമതലയ്ക്ക് സാധ്യത. നേരത്തെ വോട്ടെടുപ്പിന് മുന്‍പ് ഹൈദ്രാബാദ് തെരഞ്ഞെടുപ്പ് ചുമതല ചൂണ്ടിക്കാട്ടി ജാവ്ദേക്കര്‍ കേരളം വിട്ടിരുന്നു

Advertisement