ഇതേത് കാര്‍, വണ്ടറടിച്ച മോട്ടോര്‍വാഹന വകുപ്പുകാര്‍ക്ക് ഭീഷണിയും ഇനി വിടില്ല

Advertisement

കൊല്ലം . നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും മോട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാർ
കൊല്ലo സ്വദേശി വാങ്ങിയെങ്കിലും പേര് മാറ്റിയിരുന്നില്ല.കാർ കസ്റ്റഡിയിൽ എടുത്തതിന്റെ പേരിൽ നിലവിലെ ഉടമയും സംഘവും എത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി

കൊല്ലം മേവറത്ത് വച്ച് വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞദിവസം നിർത്താതെ പോയതാണ് ഈ കാർ. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാർ കണ്ടെത്താൻ കൊല്ലം എൻഫോഴ്സ്മെൻറ് ആർ ടി യോ സംസ്ഥാനത്തെ എല്ലാ ആർ ടി ഓഫീസുകൾക്ക് നിർദ്ദേശം നൽകി. ഇന്ന് പത്തനാപുരം മഞ്ചുള്ളൂരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാർ വീണ്ടും ശ്രദ്ധയിൽ പെടുന്നത്.തുടർന്ന് കാറിറെ ഉദ്യോഗസ്ഥർ പിന്തുടർന്നു. സമീപത്തെ കല്യാണ മണ്ഡപത്തിൽ നിന്നും കാറിനെയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കാർ പത്തനാപുരം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നിയമങ്ങൾ പൂർണ്ണമായും ലംഘിച്ചാണ് കാർ പ്രവർത്തിച്ചത് പരിശോധനയിൽ വ്യക്തമായി. അനുവദനീയമായ തരത്തിലായിരുന്നില്ല കാറിൻറെ രൂപഘടന. സൈലൻസർ, വീലുകൾ ഗ്ലാസ് ഗിയർ ലിവർ എന്നിവയെല്ലാം ക്രമീകരിച്ചത് നിയമങ്ങൾ അനുശാസിക്കുന്ന തരത്തിൽ ആയിരുന്നില്ല. നമ്പർ പ്ലേറ്റും കാറിന് ഉണ്ടായിരുന്നില്ല.കാർ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തതോടെ പിന്നാലെ 20 അംഗ സംഘം പത്തനാപുരം പോലീസ് സ്റ്റേഷനിൽ എത്തി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.

മലപ്പുറം സ്വദേശിയുടെ പേരിലുള്ള കാർ
കൊല്ലം സ്വദേശി വാങ്ങിയെങ്കിലും പേരുമാറ്റം നടത്തിയിരുന്നില്ല. മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാർ. ഇയാൾ കൊല്ലം സ്വദേശിക്ക് കാർ വിറ്റു എന്ന് ഉടമസ്ഥാവകാശം മാറ്റിയിട്ടില്ല. മലപ്പുറം സ്വദേശിയെ കൊല്ലത്തേക്ക് വിളിച്ചു വരുത്താനുള്ള ആലോചനയിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.കാറിൻ്റെ ആർ സി സസ്പെൻറ് ചെയ്‌തേക്കും.

Advertisement