തിരുവല്ലം കസ്റ്റഡി മരണക്കേസ്, മൂന്നു പോലീസുകാരെ സിബിഐ പ്രതിചേർത്തു

തിരുവല്ലം കസ്റ്റഡി മരണക്കേസിൽ മൂന്നു പോലീസുകാരെ പ്രതിചേർത്ത് സിബിഐ. എസ് എച്ച് ഒ അടക്കം മൂന്നുപേരെയാണ് പ്രതിചേർത്തത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ സർക്കാരിനോട് അനുമതി തേടി.


തിരുവല്ലം എസ്.എച്ച്.ഒ ആയിരുന്ന സുരേഷ് വി നായർ, എസ്.ഐ വിപിൻ പ്രകാശ്, ഗ്രേഡ് എസ്.ഐ സജീവ് കുമാർ എന്നിവരെയാണ് സിബിഐ പ്രതി ചേർത്തത്. പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി ലഭിക്കുന്ന മറക്ക് സിബിഐ തുടർനടപടികളിലേക്ക് കടക്കും.2022 ഫെബ്രുവരി 28-നാണ് കേസിന് ആസ്പദമായ സംഭവം. ദമ്പതികളെ ആക്രമിച്ചതിന് തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് മരണപ്പെടുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സുരേഷ് മരിച്ചെന്നായിരുന്നു പൊലീസ് വിശദീകരണം. പൊലീസ് മർദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ചു നാട്ടുകാരും സുരേഷിന്‍റെ കുടുംബവും രംഗത്തെത്തി. പിന്നാലെ പോലീസ് നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ
പ്രതികളെ കസ്റ്റഡിയിൽ എടുത്തതിനുശേഷമുള്ള നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തി. തുടർന്നാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു. പിന്നാലെയാണ് സർക്കാർ കേസ് സി ബി ഐക്ക് കൈമാറിയത്.

Advertisement