ക്രിസ്മസ് ആഘോഷത്തിനു റെക്കോഡ് മദ്യവില്‍പ്പന

തിരുവനന്തപുരം.സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷത്തിനു റെക്കോഡ് മദ്യവില്‍പ്പന.മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യമാണ് വിറ്റത്.ക്രിസ്മസ് തലേന്ന് ഔട്ട്‌ലെറ്റുകളിൽ നിന്നു 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. ചാലക്കുടി ഔട്ട്‌ലെറ്റാണ് മദ്യവിൽപ്പനയിൽ ഒന്നാം സ്ഥാനത്ത്‌

മറ്റു ആഘോഷങ്ങൾ പോലെ മദ്യ വിൽപ്പനയിൽ ക്രിസ്തുമസിനും റെക്കോർഡ്
കളക്ഷൻ.ക്രിസ്തുമസ് ആഘോഷിക്കാൻ
മൂന്നു ദിവസം ബെവ്കോ ഔട്ട്‌ലെറ്റിൽ
നിന്നു മാത്രം വാങ്ങിയത് 154.77 കോടിയുടെ മദ്യം.ക്രിസ്തുമസ് തലേന്ന് അതായത് ഞായറാഴ്ച 70.73 കോടിയുടെ മദ്യ വിൽപ്പന നടന്നു.കഴിഞ്ഞ വർഷം 69.55 കോടിയുടെ മദ്യമാണ് വിറ്റത്.ഈ വർഷം 22,23 ദിവസങ്ങളിൽ 84.04 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് നടന്നത്.2022 ഡിസംബർ 22, 23 തീയതികളിൽ ഇത് 75.41 കോടി ആയിരുന്നു.
ക്രിസ്മസ് തലേന്ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചാലക്കുടി ഔട്ട്ലെറ്റിലാണ്.63.85 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടിയില്‍ വിറ്റത്. ചങ്ങനാശ്ശേരി ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 62.87 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഒട്ട്‌ലെറ്റിനാണ്. 62.31 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ വിറ്റത്.

Advertisement