മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രയിനിൽ നിന്നും ചാടി മരിച്ചു

ശാസ്താംകോട്ട . മാവേലിക്കര നക്ഷത്ര കൊലക്കേസ് പ്രതി ശ്രീ മഹേഷ് (38) ആണ് വിചാരണ കഴിഞ്ഞ് ജയിലിലേക്കു കൊണ്ടുപോകും വഴി പൊലീസിനെ കണ്ടു വെട്ടിച്ച് ട്രയിനിൽ നിന്നും ചാടി മരിച്ചത്. ഉച്ചക്ക് 2.50 ന് മെമുവിൽ നിന്നാണ് ചാടിയത്. വീവ്ചയില്‍ മരണം സംഭവിച്ചു.മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിക്കുകയാണ്.

നേരത്തേയും പലവട്ടം ആത്മഹത്യാപ്രവണത കാട്ടിയ ഇയാളെ സെൻട്രൽ ജയിലിൽ ആണ് പാർപ്പിക്കുന്നത്. ഭാര്യയുടെ മരണശേഷം വീണ്ടും വിവാഹിതനാകാനുള്ള ശ്രീമഹേഷിന്റെ നീക്കത്തിന് മകളായ നക്ഷത്ര (6) തടസമാകുമെന്ന് കണ്ട് മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നും പ്രതിയുടെ മാതാവിനെ കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് കേസ്. ഇക്കഴിഞ്ഞ ജൂൺ ഏഴിന് രാത്രി ഏഴിനാണ് സംഭവം

നക്ഷത്രയുടെ അമ്മ വിദ്യ മൂന്നു വർഷം മുമ്പ് ആത്മഹത്യചെയ്തിരുന്നു.

അമ്മയുടെ മാതാപിതാക്കളുടെ അടുത്തു പോകാൻ നക്ഷത്ര വാശിപിടിചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഇയാളുടെ പുനർ വിവാഹം നേരത്തേ ഒരു വനിതാ പൊലീസ് കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നതാണ്. ഇയാളുടെ സ്വഭാവം സംബന്ധിച്ച സംശയത്തിൽ അവർ പിന്മാറിയിരുന്നു.

Advertisement