സ്വകാര്യ ബസിൽ ഒപ്പം യാത്ര ചെയ്ത യുവതിയെ കടന്നുപിടിച്ചെന്നെ കേസ്; പോലീസുദ്യോഗസ്ഥന് സസ്പെൻഷൻ, അജാസ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഫെയ്സ് ബുക്കിൽ കമൻ്റ്

മുണ്ടക്കയം:
സ്വകാര്യ ബസിൽ ഒപ്പം യാത്ര ചെയ്ത യുവതിയെ കടന്നുപിടിച്ചെന്നെ ആരോപണത്തിൽ മുണ്ടക്കയം പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജാസ് മോനെ സസ്പെൻറ് ചെയ്തു.
ഇന്നലെ ആയിരുന്നു കേസിന് ആസ്പതമായ സംഭവം. കോട്ടയത്ത് നിന്നും ബസ്സില്‍ യാത്ര ചെയ്ത സ്ത്രീയെ പോലീസുകാരൻ കടന്നു പിടിച്ചതായാണ് പരാതി. ഒപ്പം യാത്ര ചെയ്തിരുന്ന പോലീസുകാരന്റെ ശല്യം സഹിക്കവയ്യാതെ യുവതി യാത്രാമധ്യേ മറ്റൊരു ബസ് സ്റ്റോപ്പിലിറങ്ങി. എന്നാല്‍, പിന്തുടര്‍ന്നെത്തിയ അജാസ് മോൻ യുവതി കയറിയ ബസില്‍ കൂടെ കയറുകയായിരുന്നു. തുടര്‍ന്ന്, ശരീരത്തില്‍ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോള്‍ യുവതി ഫോണില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി യുവതിയുമായി പൊൻകുന്നം സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രതി ഒരു പോലീസുകാരനാണെന്ന വിവരം അറിഞ്ഞത്.
സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം പൊൻകുന്നം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എന്നാൽ ഈ വാർത്ത സമൂഹ മധ്യമങ്ങളിൽ വന്നപ്പോൾ അജാസ് മോന് അനുകൂലമായി നിരവധി കമൻറുകൾ നിറയുകയാണ്.
അജാസ് ഇങ്ങനെ ചെയ്യും എന്ന് തോന്നുന്നില്ല,അജാസിനെ അറിയാവുന്നവർക്ക് ഇത് വിശ്വസിക്കാൻ പറ്റില്ല, അജാസ് നാട്ടിലും, ജോലി സ്ഥലത്തും എല്ലാവർക്കും പ്രിയപ്പെട്ടവൻ, എന്നിങ്ങനെയാണ്
കമന്റ്‌ ബോക്സിൽ പോലീസുകാരനെ സപ്പോർട്ട് ചെയ്ത് കമന്റ്‌.
ഇതിനിടെ
ബസില്‍ പോലീസുക്കാരന്റെ പീഡനശ്രമം സംഭവത്തില്‍ അജാസിനെ ചിലര്‍ കടുക്കിയതാണെന്നും.. അജാസിന് അങ്ങനെ ഒരു കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നു എന്നാണ് ഫേസ്ബുക് കമന്റ്‌കൾ.

Advertisement