കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ചോദ്യം ചെയ്യൽ ഇന്നും തുടരും; എ സി മൊയ്തീന് വീണ്ടും നോട്ടീസ് നൽകും

തൃശൂർ:
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യൽ ഇന്ന് തുടരും. ഇന്നലെ തൃശ്ശൂർ കോർപറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. മുഖ്യമന്ത്രി സതീഷ് കുമാർ നടത്തിയ ബിനാമി നിക്ഷേപങ്ങളെ കുറിച്ചുള്‌ല വിവരങ്ങളാണ് ശേഖരിക്കുന്നത്

ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എ സി മൊയ്തീൻ എംഎൽഎക്ക് വീണ്ടും നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം തൃശ്ശൂരിലും എറണാകുളത്തും നടത്തിയ റെയ്ഡിൽ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബിനാമി ഭൂമി ഇടപാടിന്റെ രേഖകൾ അടക്കം ഇ ഡി പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം എ ഡി നടത്തിയ റെയ്ഡിൽ എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും പിടിച്ചെടുത്തു. കരുവന്നൂർ കേസിലെ പ്രതിയായ ഒളിവുള്ള അനിൽകുമാറിന്റെ വീട്ടിൽ നിന്ന് 15 കോടി മൂല്യമുള്ള അഞ്ച് രേഖകളും കണ്ടെത്തി. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് 5 കോടി വിലമതിക്കുന്ന 19 രേഖകളും പിടികൂടിയിട്ടുണ്ട്

Advertisement