Home Blog Page 951

ഉയരപ്പാത നിര്‍മാണം നടക്കുന്നത്തിന്റെ ഭാഗമായുള്ള കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ തകർന്ന് പിക്കപ്പ് വാനിലേക്ക് വീണു: വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്നത്തിന്റെ ഭാഗമായുള്ള കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ തകർന്ന് പിക്കപ്പ് വാനിലേക്ക് വീണ് അപകടം. അപകടത്തിൽ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്.


അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി താഴേക്ക് വീണാണ് അപകടമുണ്ടായത്.


പുലർച്ചെ മൂന്നോടെയാണ് അപകടം. മൂന്നര മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
മുൻപും സമാന രീതിയിൽ ഗർഡർ തകർന്നിരുന്നു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടര്‍മാരുടെ സമരം തുടങ്ങി

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടര്‍മാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും സംഘടന വ്യക്തമാക്കി.

ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണാജോര്‍ജുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കാനുള്ള സംഘടനയുടെ തീരുമാനം. 21, 29 തീയതികളിലും ഒപി ബഹിഷ്‌കരിക്കും. നാളെ രാവിലെ 10ന് എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ യോഗം നടത്തും. സമരത്തിന് ഐഎംഎയും പിന്തുണ അറിയിച്ചിട്ടുണ്ട്.

മെമ്പർ ഉൾപ്പെടെയുള്ളവരുടെ ശമ്പളം എത്ര….?

നാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിലാണ്. നമ്മൾ ജയിപ്പിച്ചു വിടുന്ന അംഗങ്ങൾക്ക് എത്ര രൂപയാണ് ശമ്പളം എന്നത് പലപ്പോഴും നാം ചിന്തിക്കാറുണ്ട്.
എന്നാൽ കരുതുന്നത്ര ശമ്പളം ഇവർക്കൊന്നും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് 16,800 ലഭിക്കുമ്പോൾ വൈസ് പ്രസിഡന്റിന് 14,200 രൂപയാണ് ലഭിക്കുന്നത്. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന് 10,400 രൂപയും ജില്ലാ പഞ്ചായത്ത് അംഗത്തിന് 9,800 രൂപയും ലഭിക്കും. ഇനി നഗരസഭയിലേക്ക് വന്നാൽ നഗരസഭ ചെയർമാന് 15,600 ലഭിക്കുമ്പോൾ വൈസ് ചെയർമാന് 13,000 ലഭിക്കും. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന് 9,800 രൂപയും നഗരസഭ കൗൺസിലർക്ക് 8,600 രൂപയും ലഭിക്കും.
കൂട്ടത്തിൽ താരതമ്യേന കൂടുതൽ ലഭിക്കുന്നത് കോർപറേഷനിലാണ്. ഒരു മേയർക്ക് 15,800 രൂപ ലഭിക്കുമ്പോൾ ഡെപ്യൂട്ടി മേയർക്ക് ലഭിക്കുന്നത് 13,200 രൂപയാണ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 9,400 രൂപയും കൗൺസിലർക്ക് 8,200 രൂപയും ലഭിക്കും. ഇനി ഒരു ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡറന്റിന് 15,600 രൂപ ലഭിക്കുമ്പോൾ വൈസ് പ്രസിഡന്റിന് ലഭിക്കുന്നത് 13,000 രൂപ. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന് 9,800 രൂപയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് 8,600 രൂപയും ലഭിക്കും.
ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിന് 14,200 രൂപയും വൈസ് പ്രസിഡന്റിന് 11,600 രൂപയുമാണ് ശമ്പളം. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാണ് 9,200 രൂപയും ഒരു പഞ്ചായത്ത് അംഗത്തിന് 8,000 രൂപയും ലഭിക്കുന്നു. ഇതിനുപുറമെ പ്രതിമാസ ശമ്പളത്തിന് പുറമേ തദ്ദേശസ്ഥാപനങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് അംഗങ്ങൾക്ക് ബത്തയുണ്ട്. ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കും മുൻസിപാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാൻ പദവി വഹിക്കുന്നവർക്കും കോർപ്പേറേനുകളിലെ മേയർമാർക്കും ഡെപ്യൂട്ടി മേയർമാർക്കും സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും ഒരു യോഗത്തിന് 250 രൂപ വരെ ബത്ത ലഭിക്കും. ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജർ ബത്തയായി എഴുതിയെടുക്കാനാവുക. ഗ്രാമപഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള സമിതികളിലെ മെമ്പർമാർക്ക് 200 രൂപയാണ് ഒരു യോഗത്തിന് ഹാജർ ബത്ത.

റാങ്കിന്റെ തിളക്കത്തിൽ ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജ്

ശാസ്താം കോട്ട. കേരളസർവകലാശാല 2024-25 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദഫലം പ്രഖ്യാപിച്ചപ്പോൾ സംസ്കൃതം വേദാന്തത്തിൽ വിദ്യാർഥികൾ ഒന്നും രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയത് സംസ്കൃതവിഭാഗത്തിനും കോളേജിനും അഭിമാനമായി. ഒന്നാം റാങ്ക് നേടിയ ഭാഗ്യസന്തോഷ് പെരിനാട് സ്വദേശിയും, രണ്ടാം റാങ്ക് നേടിയ ആരതി സി എസ് കൊട്ടാരക്കര സ്വദേശിയും, മൂന്നാം റാങ്ക് നേടിയ മന്യ മോഹനൻ ഓടനാവട്ടം സ്വദേശിയുമാണ്.  സംസ്കൃതവിഭാഗം വിദ്യാർഥികളുടെ റാങ്ക് നേട്ടം ഇത്തവണയും ആവർത്തിച്ച വിദ്യാർഥികളെ പ്രിൻസിപ്പലും സംസ്കൃതവിഭാഗവും അധ്യാപകരും  അഭിനന്ദിച്ചു.

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം: പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് നായക് ജയ് പ്രകാശ് ആശുപത്രിയില്‍ കഴിയുന്നവരെയാണ് മോദി സന്ദര്‍ശിച്ചത്. ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്നാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. പ്രധാനമന്ത്രി തിരിച്ചെത്തിയ സാഹചര്യത്തില്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി ഇന്ന് യോഗം ചേരും.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുമായി പ്രധാനമന്ത്രി സംസാരിച്ചു. ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള കാര്യങ്ങളാണ് ചോദിച്ച് അറിഞ്ഞത്. കൂടാതെ പരിക്കേറ്റവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോടും വിശദവിവരങ്ങള്‍ മോദി ചോദിച്ചു.

തിങ്കളാഴ്ച്ച വൈകുന്നരേം 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്‌ഫോടനം നടന്നത്. അപകടത്തില്‍ 13 പേരുടെ മരണം സ്ഥിരീകരിച്ചു.

മരത്തില്‍ ഉണ്ടായിരുന്ന കടന്നൽ കൂട് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് 46 കാരന്‍ മരിച്ചു

ഇടുക്കി മുട്ടത്ത് കടന്നല്‍ കൂട് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മരത്തില്‍ നിന്നു വീണ നാല്‍പ്പത്തിയാറുകാരന്‍ മരിച്ചു. മുട്ടം ഇല്ലിചാരി വെട്ടിക്കല്‍ വീട്ടില്‍ സുരേഷ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.

മുട്ടം പുറവിളയില്‍ മരത്തില്‍ ഉണ്ടായിരുന്ന കൂട് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന് കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ബോധരഹിതനായി മരത്തില്‍ നിന്ന് താഴെ വീണു. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിനായില്ല.
ഭാര്യ: പരേതയായ സനിത. മക്കള്‍: അശ്വിന്‍, അര്‍ജുന്‍, ആദിത്യന്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍.

ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ അഞ്ച് വിമാനത്താവളങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം

ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ അഞ്ച് വിമാനത്താവളങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി വിമാനത്താവളവൃത്തങ്ങൾ അറിയിച്ചു. പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം എന്നീ അഞ്ച് വിമാനത്താവളങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിനുപിന്നാലെ രാജ്യമാകെ സുരക്ഷ വർധിപ്പിച്ച പശ്ചാത്തലത്തിൽ ബോംബ് ഭീഷണിയെത്തിയത് ആശങ്ക സൃഷ്ടിച്ചു.


24 മണിക്കൂറിനുള്ളിൽ അഞ്ച് വിമാനത്താവളങ്ങൾ ആക്രമിക്കപ്പെടുമെന്നാണ് ഇന്ന് ഉച്ചകഴിഞ്ഞ് എയർലൈനിന് സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചതിനെത്തുടർന്ന്, ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി വിലയിരുത്തൽ സമിതി (ബിടിഎസി) യോഗം ചേർന്നു. എല്ലായിടങ്ങളിലും പരിശോധന നടത്തിയ ശേഷം ഭീഷണികൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാജ്യ തലസ്ഥാനത്ത് നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിമാനത്താവളങ്ങളിലും എല്ലാ വിമാനങ്ങൾക്കും നിർബന്ധിത സെക്കൻഡറി ലാഡർ പോയിന്റ് പരിശോധന ഉൾപ്പെടെയുള്ളവ നടത്തുന്നുണ്ട്.


ബുധനാഴ്ച മുംബൈയിൽ നിന്ന് വാരണാസിയിലേക്ക് 170 ലധികം യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. വിമാനം വാരണാസി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയതായി എയർലൈൻ അറിയിച്ചു.

കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിലെ അപകടം:  ശാസ്താംകോട്ട സ്വദേശി മരണപ്പെട്ടത് റിഗ്ഗിൽ ജോലിക്കിടെ പ്രഷർ പൈപ്പ് പൊട്ടി തലയിൽ വന്നിടിച്ചതിനെ തുടർന്ന്

കൊല്ലം: കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ മരണപ്പെട്ടത് കൊല്ലം ശാസ്താംകോട്ട സ്വദേശി. ഇന്ന് പുലർച്ചെ അബ്ദല്ലിയയിൽ പ്രവർത്തിക്കുന്ന ഖനന കേന്ദ്രത്തിലാണ് അപകടം. ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് പുത്തൻവിള തെക്കതിൽ സോളമൻ ഉപദേശിയുടെ മകൻ സുനിൽ സോളമനാണ് (43) മരിച്ചത്. ആറ് വർഷത്തോളമായി കുവൈറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് നാട്ടിലെത്തി മടങ്ങിയത്. റിഗ്ഗിൽ ജോലിക്കിടെ പ്രഷർ പൈപ്പ് പൊട്ടി തലയ്ക്ക് പിന്നിൽ ശക്തമായി വന്നടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിയമ നടപടികൾ പൂർത്തിയാക്കി വൈകാതെ മൃതദേഹം നാട്ടിലെത്തിക്കും.

കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ മരിച്ചത് ശാസ്താംകോട്ട സ്വദേശി

ശാസ്താംകോട്ട (കൊല്ലം):കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു.കൊല്ലം ശാസ്താംകോട്ട
മുതുപിലാക്കാട് പടിഞ്ഞാറ് പുത്തൻവിള തെക്കതിൽ സുനിൽ സോളമൻ (44) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ
അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.സുനിൽ 6 വർഷമായി കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.ഭാര്യ സജിത സുനി കുവൈത്തിൽ നഴ്‌സ്‌ ആണ്.പത്താം ക്ലാസ് വിദ്യാർത്ഥിയായ ഫേബയും നാലാം ക്ലാസ് വിദ്യാർത്ഥിയായ ഫെബിയും മക്കളാണ്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണ്.

കെപിസിസിക്ക് മൂന്ന് ജനറൽ സെക്രട്ടറിമാർ കൂടി

തിരുവനന്തപുരം.കെപിസിസിക്ക് മൂന്ന് ജനറൽ സെക്രട്ടറിമാർ കൂടി.മര്യാപുരം ശ്രീകുമാർ, അബ്ദുറഹ്മാൻകുട്ടി, സൂരജ് രവി എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.മര്യാപുരവും സൂരജ് രവിയും ഭാരവാഹി യോഗത്തിൽ.മൂന്നുപേരുടെയും നിയമന ഉത്തരവ് എഐസിസി വൈകാതെ ഇറക്കും.കെ മുരളീധരൻ പ്രതിഷേധിച്ചതിന് തുടർന്നാണ് മര്യാപുരത്തിന് പഴയ പദവി നൽകിയത്

ആകെ ജനറൽ സെക്രട്ടറിമാരുടെ എണ്ണം 62 ആയി