കോഴിക്കോട്: ബസിനകത്ത് മോശമായി പെരുമാറിയെന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ജീവനൊക്കിയ ദീപകിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി. ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം പൂര്‍ത്തിയായതോടെ ജനുവരി 27 ന് വിധി പറയാമെന്ന് കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.
ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളജ് പൊലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നും സാക്ഷി മൊഴികളും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ജാമ്യത്തെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ വ്യക്തമാക്കി.
ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി
ഉദ്ഘാടനത്തിനൊരുങ്ങി ടിസിഎസ് ഡിജിറ്റൽ ഹബ്ബ്; 20000-ലേറെപ്പേർക്ക് ജോലി
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖലയിൽ മറ്റൊരു നാഴികക്കല്ലാകുമെന്നു പ്രതീക്ഷിക്കുന്ന ടിസിഎസ് ഡിജിറ്റൽ ഹബ്ബ് പ്രവർത്തനത്തിനൊരുങ്ങുന്നു. പദ്ധതിയുടെ ആദ്യഘട്ടമാണ് ഉദ്ഘാടനത്തിനു തയ്യാറായത്.
ടെക്നോപാർക്ക് നാലാംഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിലാണ് ഡിജിറ്റൽ ഹബ്ബ്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐടി വികസനത്തോടൊപ്പം പ്രധാനമായും അടുത്ത തലമുറ ടെക്‌നോളജികളിലാണ് ഡിജിറ്റൽ ഹബ്ബ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ടെക്നോപാർക്കിന്റെ നാലാംഘട്ടമായ ടെക്‌നോസിറ്റിയിൽ അതിവേഗം വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 390 ഏക്കറാണ് നാലാംഘട്ട വികസനത്തിനായി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 94 ഏക്കറിലാണ് ടിസിഎസിന്റെ ഡിജിറ്റൽ ഹബ്ബ് വരുന്നത്. ടാറ്റാ പ്രോജക്ട് ലിമിറ്റഡാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.
ഒരു ദശലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള രണ്ട് ബ്ലോക്കുകളാണ് നിർമാണം പൂർത്തീകരിച്ചത്. എയ്റോസ്പെയ്സ്, പ്രതിരോധം, നിർമാണം, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റാ അനലറ്റിക്സ്, ബ്ലോക്ക് ചെയിൻ എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള ഉത്പന്നങ്ങളുടെ വികസനവും സേവനവുമാണ് പ്രധാനം. സ്റ്റാർട്ടപ്പുകൾക്കായുള്ള ഇൻകുബേറ്ററും ഉണ്ടാകും.
ഏപ്രിൽ-മേയ് മാസങ്ങളിൽ ഉദ്ഘാടനവും ജൂൺ മാസത്തോടുകൂടി പ്രവർത്തനമാരംഭിക്കാനും കഴിയുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
20000-ലേറെപ്പേർക്ക് ജോലി
ഡിജിറ്റൽ ഹബ്ബിൽ ആദ്യഘട്ടമായി ആറായിരത്തിലേറെപ്പേർക്ക് തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണമായും പ്രവർത്തനസജ്ജമാകുമ്പോൾ ഇരുപതിനായിരത്തിലേറെപ്പേർക്ക് ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തുതന്നെ ഐടി മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാകുമിത്.
സ്‌പെയ്സ് പാർക്ക്, പ്രതിരോധ മേഖല എന്നിവയിലായി സ്റ്റാർട്ടപ്പുകളുൾപ്പെടെ വൻ പദ്ധതികളാണ് ടെക്‌നോസിറ്റി കേന്ദ്രീകരിച്ച് വരുന്നത്. ബഹിരാകാശ മേഖലയിലടക്കം തന്ത്ര പ്രധാന സ്ഥാപനങ്ങൾ തലസ്ഥാനത്തുണ്ട്. ഇവയടക്കം പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് ഡിജിറ്റൽ ഹബ്ബും വരുന്നത്.
ഐടി ജീവനക്കാർക്കുള്ള ലോകത്തെ ഏറ്റവും വലിയ പരിശീലനകേന്ദ്രം സ്ഥാപിക്കാനാണ് ടിസിഎസ് ആദ്യം സ്ഥലമേറ്റെടുത്തത്. കോവിഡിനു ശേഷം സാഹചര്യങ്ങൾ മാറിയതോടെയാണ് ഡിജിറ്റൽ ഹബ്ബ് എന്ന് ആശയത്തിലേക്കു മാറുകയായിരുന്നു. 2021-ലാണ് പദ്ധതിയുടെ ധാരണാ പത്രം ഒപ്പിട്ടത്.
മറ്റ് നിരവധി പദ്ധതികളും ടെക്‌നോ സിറ്റിയിൽ ഒരുങ്ങുന്നു. എംഎസ്എംഇ ടെക്‌നോളജി സെന്റർ, ക്വാഡ് പ്രോജക്ട്, യൂണിറ്റി മാൾ എന്നിവ ടെക്‌നോസിറ്റി കേന്ദ്രീകരിച്ച് വരുന്നുണ്ട്. ടെക്‌നോപാർക്ക് ആദ്യ ഘട്ടത്തിൽ കഴക്കൂട്ടം വികസിച്ച തിന്റെ ഇരട്ടിവേഗത്തിൽ ഈ മേഖല ഭാവിയിൽ വികസിക്കുമെന്നാണ് വിലയിരുത്തുന്നത്. നാലാം ഘട്ടത്തെ ഡെസ്റ്റിനേഷൻ നെക്‌സ്റ്റ് എന്നാണ് ടെക്‌നോപാർക്ക് അധികൃതർതന്നെ നേരത്തെ വിശേഷിപ്പിച്ചിരുന്നത്.
വൃക്കയിലെ കല്ലിന് കാരണമാകുന്ന ഭക്ഷണങ്ങൾ; ഇവ ഇന്നുതന്നെ ഒഴിവാക്കൂ
വൃക്കയിൽ കല്ലുകൾ ഉണ്ടാകാൻ പല കാരണങ്ങളുണ്ടാകാം. ഉദാഹരണത്തിന്, ഭക്ഷണക്രമം, ശരീരഭാരം വർദ്ധിക്കുന്നത് അല്ലെങ്കിൽ ചില മരുന്നുകൾ. ഈ ഘടകങ്ങൾ വൃക്കയിലെ കല്ലുകൾക്ക് കാരണമാകും. വൃക്കയിൽ കല്ലുള്ളവർ ചില ഭക്ഷണങ്ങൾ ഒഴിവാക്കാൻ ഡോക്ടര്‍മാര്‍ നിർദ്ദേശിക്കാറുണ്ട്.
വൃക്കയിൽ കല്ലുള്ളവർ ചില ഭക്ഷണങ്ങൾ ഒഴിവാക്കാൻ ഡോക്ടര്‍മാര്‍ നിർദ്ദേശിക്കാറുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഉയർന്ന അളവിൽ ഓക്സലേറ്റും കാത്സ്യവും
ചില ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ ഓക്സലേറ്റും കാത്സ്യവും അടങ്ങിയിട്ടുണ്ട്, ഇത് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിനും കാരണമാകുന്നു. മധുരക്കിഴങ്ങ്, വെണ്ടയ്ക്ക, സോയാ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ
സംസ്കരിച്ച ഭക്ഷണങ്ങൾ, ഉപ്പിലിട്ടവ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ചിപ്‌സ്, ഉപ്പിട്ട നട്‌സ്, ഫാസ്റ്റ് ഫുഡ് എന്നിവ ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ വൃക്കയിൽ കല്ലുള്ളവർ ഒഴിവാക്കുക.
ഉയർന്ന പ്രോട്ടീൻ ഭക്ഷണം
ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്‍റെ അളവ് വർദ്ധിപ്പിക്കും. ഇത് വൃക്കകളിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകും. അതിനാല്‍ റെഡ് മീറ്റ് പോലെയുള്ള ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍
പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗവും വൃക്കകളിൽ കല്ലുകൾ ഉണ്ടാകാന്‍ കാരണമാകും.
കഫൈന്‍
കഫൈനിന്‍റെ അമിത ഉപയോഗവും കിഡ്നി സ്റ്റോണിന് കാരണമാകും.
പാലുല്‍പ്പന്നങ്ങള്‍
പാലുല്‍പ്പന്നങ്ങളുടെ അമിത ഉപയോഗവും വൃക്കകളിൽ കല്ലുകൾ ഉണ്ടാകാന്‍ കാരണമാകും.
ബാഹ്യ ഇടപെടലുകളില്ലാത്ത അന്വേഷണം ഉറപ്പ്, പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമെന്ന് മുഖ്യമന്ത്രി, 13 പോലീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ബാഹ്യഇടപെടലുകളില്ലാതെ നീതിയുക്തവും സുതാര്യവുമായ കുറ്റാന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ വിവിധ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ പോലീസ് സ്റ്റേഷൻ സങ്കൽപ്പങ്ങളിൽ നിന്ന് കേരള പൊലീസ് ഏറെ മുന്നോട്ടുപോയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതുതായി നിർമ്മിക്കുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളും സ്ത്രീ-ശിശു സൗഹൃദവും ഭിന്നശേഷി സൗഹൃദവുമാണ്. ഇത് സേനയ്ക്ക് കൂടുതൽ ജനകീയ മുഖം നൽകാൻ സഹായിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പൊലീസ് അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. പൊലീസിന്റെ യശസ്സ് ഉയർത്തുന്ന തരത്തിലുള്ള ആധുനിക കെട്ടിടങ്ങളാണ് നിർമ്മിക്കപ്പെടുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തിയാക്കിയ 13 മന്ദിരങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കരുനാഗപ്പള്ളി, കിളികൊല്ലൂർ, പെരുനാട്, മാഞ്ഞൂർ, കല്ലടിക്കോട്, വാളയം പൊലീസ് സ്റ്റേഷനുകൾ, വിവിധ ജില്ലകളിലെ ക്വാർട്ടേഴ്‌സുകൾ, നോളഡ്‌ജ് റെപ്പോസിറ്ററി സെന്ററുകൾ തുടങ്ങിയവ. കരീലകുളങ്ങര, കടുത്തുരുത്തി, കൊയിലാണ്ടി, കോടഞ്ചേരി, നീലേശ്വരം, കുമ്പള പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ പത്ത് മന്ദിരങ്ങളുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചു. റെയിൽവേ യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷനും ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ ഡി ജി പി എസ് ശ്രീജിത്ത്, ഐജി ആർ നിശാന്തിനി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
‘ഡോക്ടർ’ പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല, ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്; ഫിസിയോതെറാപ്പിസ്റ്റുകൾക്കടക്കം ഉപയോഗിക്കാം
കൊച്ചി: മെഡിക്കൽ ബിരുദധാരികൾക്ക് (എം ബി ബി എസ്) മാത്രം അവകാശപ്പെട്ടതല്ല ‘ഡോക്ടർ’ പദവിയെന്ന് ഹൈക്കോടതി. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമായി നിയമപരമായി അങ്ങനെ ‘ഡോക്ടർ’ പദവി നീക്കിവെച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും തങ്ങളുടെ പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാമെന്ന് കോടതി വ്യക്തമാക്കി. ‘ഡോക്ടർ’ പദവി മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യൻ മെഡിക്കൽ അസോസിഷേയൻ ( ഐ എം എ ) സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഫിസിയോതെറാപ്പിസ്റ്റുകൾ സഹായികൾ മാത്രമല്ല
ഫിസിയോതെറാപ്പിസ്റ്റുകൾ വെറും സഹായികൾ മാത്രമാണെന്ന വാദത്തെ തള്ളിക്കളഞ്ഞ കോടതി, അവർക്ക് സ്വതന്ത്രമായി രോഗനിർണയത്തിനും ചികിത്സാ സഹായത്തിനും അധികാരമുണ്ടെന്നും നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കുമടക്കം തങ്ങളുടെ പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാമെന്ന് കോടതി വ്യക്തമാക്കി. ആരോഗ്യരംഗത്തെ വിവിധ വിഭാഗങ്ങളിൽ വൈദഗ്ധ്യം നേടുന്നവർക്കും ഈ പദവി ഉപയോഗിക്കാമെന്ന കോടതിയുടെ ഈ തീരുമാനം മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ്.
അങ്ങനെ വച്ചാലെന്താ..ഡോ.
കൊച്ചി.ഫിസിയോതെറാപ്പിസ്റ്റുകൾ പേരിന് മുൻപിൽ ഡോക്ടർ എന്ന് ഉപയോഗിക്കരുത് എന്ന ഹർജി ഹൈകോടതി തള്ളി. IMA യാണ് ഹർജി നൽകിയത്. ‘ഡോക്ടർ എന്ന തലക്കെട്ട് വൈദ്യന്മാർക്ക് മാത്രമുള്ളതാണെന്ന വാദം തെറ്റാണ് എന്ന് കോടതി’. പിഎച്ച്ഡി പോലുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് “ഡോക്ടർ” എന്ന പ്രിഫിക്സ് ഉപയോഗിക്കാൻ അർഹതയുണ്ട്. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഹർജി തള്ളിയത്
മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിലെ തരന നഗരത്തിൽ സാമുദായിക സംഘർഷം. ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന 22കാരന് മർദനമേറ്റതിനെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലാരംഭിച്ച തർക്കമാണ് നിയന്ത്രണാതീതമായത്. സംഘർഷത്തിൽ ഇതുവരെ ആറ് പേർക്ക് പരിക്കേറ്റു. ബസിന് തീവച്ച അക്രമി സംഘം വീടുകളും കടകളും തകർത്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേഖലയിൽ അക്രമം വ്യാപിക്കുകയാണ്. പ്രദേശത്ത് പൊലീസ് സുരക്ഷ വ്യാപിപ്പിച്ചിട്ടുണ്ട്. ഉജ്ജൈൻ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള ശുക്ല മൊഹല്ല എന്ന സ്ഥലത്താണ് സംഘർഷത്തിൻ്റെ തുടക്കം. വീടിന് സമീപത്ത് നിന്ന യുവാവിനെ ഒരു സംഘം ആക്രമിച്ചതാണ് സാമുദായിക സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സംഘടിച്ച ഒരു സംഘം ആളുകൾ വീടുകൾക്കും കടകൾക്കും നേരെ കല്ലെറിയുകയും ബസിന് തീവെക്കുകയുമായിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാനായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
റൗഡിയെ കൊലപ്പെടുത്താൻ പൊലിസ് വാഹനത്തിന് നേരെ നാടൻബോംബ് എറിഞ്ഞു
ചെന്നൈ.തമിഴ് നാട്ടിൽ സിനിമാ സ്റ്റൈൽ ആക്രമണം.റൌഡിയെ കൊലപ്പെടുത്താൻ പൊലിസ് വാഹനത്തിന് നേരെ നാടൻബോംബ് എറിഞ്ഞു.മൂന്ന് പൊലിസുകാർക്ക് പരുക്ക്
വെള്ളൈകാളിയെന്ന കുപ്രസിദ്ധ റൌഡിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം.തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ
പെരമ്പലൂരിലാണ് ആക്രമണം.റൌഡിയെ കോടതിയിൽ ഹാജരാക്കി തിരികെ വരുമ്പോഴായിരുന്നു ആക്രമണം.അക്രമി സംഘത്തിന് നേരെ പൊലിസ് വെടിയുതിർത്തു
ട്വന്റി 20 എൻഡിഎ മുന്നണിയുടെ ഭാഗമായത് വികസനം ലക്ഷ്യമിട്ടെന്ന് സാബു എം ജേക്കബ്
കൊച്ചി. ട്വന്റി ട്വന്റി എൻഡിഎ മുന്നണിയുടെ ഭാഗമായത് വികസനം ലക്ഷ്യമിട്ടെന്ന് സാബു എം ജേക്കബ്.തീരുമാനം ഏകക്ഷീയമായിരുന്നില്ലെന്നും,കൂടിയാലോചന നടന്നിട്ടുണ്ടെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. എൻഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയിലെ പൊട്ടിത്തെറിക്കിടെയാണ് സാബു എം ജേക്കബ് നിലപാട് വ്യക്തമാക്കിയത്. അതേസമയം വ്യവസായ വളർച്ച ലക്ഷ്യമിട്ടാണ് ട്വന്റി20 എന്‍ഡിഎ ക്യാമ്പിൽ വിറ്റതെന്ന് പി വി ശ്രീനിജൻ എംഎൽഎ കുറ്റപ്പെടുത്തി
ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‍വില്ലെന്ന് പ്രഖ്യാപിച്ചിട്ട് എൻഡിഎ പാളയത്തിൽ എത്തിയതിന് വിമർശനം ശക്തമാകുന്നതിനിടെയിലാണ് നിലപാട് വ്യക്തമാക്കി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് രംഗത്ത് എത്തിയത്. സിപിഐഎം, കോൺഗ്രസും കൂടാതെ എസ്ഡിപിഐ , വെൽഫെയർ ഉൾപ്പെടെയുള്ള പാർട്ടികൾ ഇല്ലാതാക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് എൻഡിഎ മുന്നണിയുടെ ഭാഗമായത്.മറ്റ് സംസ്ഥാനങ്ങളെല്ലാം പതിന്മടങ്ങ് വികസനത്തിലേക്ക് പോയപ്പോൾ കേരളം മുരടിച്ചെന്ന് വിമർശനം.സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ചര്‍ച്ച ചെയ്താണ് മുന്നണി പ്രവേശന തീരുമാനം എടുത്തതെന്ന് സാബു എം ജേക്കബ്
സ്വതന്ത്രമായി നിന്നാല്‍ മതിയെന്നും,യുഡിഎഫിന്റെ കൂടെ കൂടണമെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫിലേക്ക് പോകണമെന്ന അഭിപ്രായം ആരും പറഞ്ഞില്ല സാബു പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വേട്ടസംബന്ധിച്ച് ചോദ്യമുയർന്നെങ്കിലും സാബു എം ജേക്കബ് ഒഴിഞ്ഞുമാറി
ബിസിനസ്സിൽ അതിജീവിക്കാനുള്ള മാർഗമാണ് എൻഡിഎ പ്രവേശനം എന്നും, ന്യൂനപക്ഷ വേട്ടയിൽ സാബു എം ജേക്കബിന് മൗനം എന്നും പി വി ശ്രീനിജൻ
എൻഡിഎ പ്രവേശനത്തിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തി. എൻഡിഎ പ്രവേശനത്തിൽ അതൃപ്തരായ നേതാക്കളെ പാർട്ടിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് സിപിഐഎമ്മും കോൺഗ്രസും



































