ജമ്മു. കത്വവിലെ ഏറ്റുമുട്ടൽ,ജയ്ഷേ ഭീകരൻ ഉസ്മാനെ സുരക്ഷ സേന വധിച്ചത് സാഹസികമായി. ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ഭീകരൻ നാട്ടുകാരെ ബന്ദികളാക്കിയിരുന്നു. വീടിനുള്ളിൽ കടന്ന സുരക്ഷാസേന ഭീകരരെ കബളിപ്പിച്ച് തോക്ക് കൈക്കലാക്കിയ ശേഷമാണ് വകവരുത്തിയത്. ഭീകരനെ നേരിടുന്നതിന് മുൻപ് തന്നെ ബന്ദികളാക്കിയ നാട്ടുകാരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി
ഭാര്യയുമായുള്ള ശാരീരീക ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഷിജിന്റെ ഭാര്യയുടെ രഹസ്യമൊഴി
നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്റെ കൊലപാതകത്തില്‍ നിര്‍ണായക മൊഴി. കുഞ്ഞിന്റെ അച്ഛന്‍ ഷിജിന്‍ കൊടുംക്രിമിനലാണെന്നും ഭാര്യയുമായുള്ള ശാരീരീക ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഷിജിന്റെ ഭാര്യ കൃഷ്ണപ്രിയ രഹസ്യമൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
കേസില്‍ കൃഷ്ണപ്രിയയുടെ രഹസ്യമൊഴി നിര്‍ണായകമായിരിക്കുകയാണ്. പല സത്രീകളുമായുള്ള ശാരീരിക ബന്ധത്തിനും സെക്‌സ് ചാറ്റിനും താന്‍ തടസ്സം നിന്നതിന്റെ പകയും ഷിജിന്‍ കുഞ്ഞിനോട് തീര്‍ക്കുകയായിരുന്നുവെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.
സംഭവ ദിവസം രാത്രി ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞു. ഇതോടെ ഷിജിന്‍ കുഞ്ഞിനെ മര്‍ദ്ദിച്ചു. കൈമുട്ട് കൊണ്ട് നെഞ്ചിലിടിച്ചെന്നും കുഞ്ഞിന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടായതായും കുട്ടിയുടെ അമ്മ പൊലീസിന് രഹസ്യ മൊഴി നല്‍കി. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചിട്ടും ഷിജിന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. താന്‍ ഏറെ നിര്‍ബന്ധിച്ചിട്ടാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും യുവതി പറഞ്ഞു. കുട്ടിയുടെ കൈ ഒടിഞ്ഞിട്ടും ആശുപത്രില്‍ കൊണ്ടുപോകാന്‍ വൈകിയെന്നും ഷിജിന്റെ ഭാര്യ രഹസ്യ മൊഴി നല്‍കി.
ഷിജിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. സെക്‌സ് ചാറ്റ് ആപ്പുകളില്‍ സജീവമായിരുന്ന ഷിജിന് സ്ത്രീകളുമായി സെക്‌സ് ചാറ്റ് ചെയ്യാന്‍ സ്വന്തമായി ഒരു ഗ്രൂപ്പുണ്ടെന്നും പൊലീസ് കണ്ടെത്തി. കുഞ്ഞിനോട് ഷിജിന്‍ യാതൊരു സ്‌നേഹവും കാട്ടിയിരുന്നില്ലെന്നാണ് കൃഷ്ണപ്രിയ പറയുന്നത്. ഒപ്പം കിടത്തുമ്പോഴല്ലൊം പുതുപ്പ് കൊണ്ട് കുഞ്ഞിന്റെ മുഖം മൂടും. ഇങ്ങനെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും നിരന്തര പീഡനമാണ് താനും കുഞ്ഞും ഷിജിന്റെ വീട്ടില്‍ നേരിട്ടതെന്നും കൃഷ്ണപ്രിയ പറഞ്ഞു.
കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് വഴി വയോധികൻ്റെ 45 ലക്ഷം രൂപ തട്ടി
തലശ്ശേരി.കണ്ണൂരിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്. വയോധികൻ്റെ 45 ലക്ഷം രൂപ തട്ടി. പണം നഷ്ടമായത് തലശ്ശേരി സ്വദേശിയായ 77 കാരന്.അനധികൃത പണമിടപാട് നടത്തി എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.അറസ്റ്റ് വാറണ്ട് വാട്സ് ആപ്പ് വഴി അയച്ചു നൽകി . അറസ്റ്റ് ഒഴിവാക്കാൻ കയ്യിലുള്ള പണം ഗവൺമെൻ്റ് അക്കൗണ്ടിൽ നിക്ഷേപിക്കണം എന്ന് വിശ്വസിപ്പിച്ചു. സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ ഇന്ന് കൊടിയേറും
ശാസ്താംകോട്ട:പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20–ാം ഓർമപ്പെരുന്നാൾ 25 മുതൽ 31 വരെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടക്കും.ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകും.മാർ ഏലിയാ ചാപ്പലിൽ 25ന് രാവിലെ കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാർ ദിവന്നാസിയോസ് കുർബാനയർപ്പിക്കും.തുടർന്ന് കൊടിയേറ്റ്.
26ന് രാവിലെ 10ന് ധ്യാനം ‘റവ.ഡോ.കെ തോമസ് നേതൃത്വം നൽകും.ഫാ.ജോസ് എം ഡാനിയേൽ അധ്യക്ഷത വഹിക്കും.27ന് രാവിലെ 10ന് പ്രാർഥനായോഗം,ധ്യാനം.നയിക്കുന്നത് ഫാ.ഡോ.ഏബ്രഹാം വർഗീസ്.28ന് രാവിലെ 9.15ന് സെന്റ് ബേസിൽ ബൈബിൾ സ്കൂൾ രജത ജൂബിലി പൂർവവിദ്യാർഥി സംഗമം.ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് ധ്യാന പ്രസംഗത്തിന് നേതൃത്വം നൽകും.10.30ന് കുർബാന.29ന് രാവിലെ 7.15ന് കുർബാന,10ന് മെഗാ മെഡിക്കൽ ക്യാമ്പ്.30ന് രാവിലെ 7.15ന് കുർബാന,9.30ന് ക്രിസ്തീയ സംഗീതാർച്ചന.10.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണ പ്രഭാഷണം നടത്തും.അഭി.ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി,കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉൾപ്പെടെ പങ്കെടുക്കും.വൈകിട്ട് 4ന് തീർത്ഥാടകർക്ക് സ്വീകരണം,6ന് സന്ധ്യാനമസ്കാരം,തുടർന്ന് സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത അനുസ്മരണ സന്ദേശം നൽകും.രാത്രി 7.30ന് പ്രദക്ഷിണം,തുടർന്ന് ശ്ലൈഹിക വാഴ‌്‌വ്.31ന് രാവിലെ 8ന് കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.ഡോ.ജോസഫ് മാർ ദിവന്നാസിയോസ്,ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരാകും.തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപ്രപ്രാർഥന,ആശിർവാദം,നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കും
ജസ്റ്റിസ് എസ് സിരിജഗന്‍ അന്തരിച്ചു
കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനുമായിരുന്ന ജസ്റ്റിസ് എസ് സിരിജഗന്‍ (74) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 9.30നാണ് അന്ത്യം. കൊല്ലം മയ്യനാട് സ്വദേശിയാണ്.
ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽ കൈക്കുഞ്ഞ്
തിരുവല്ല. കുറ്റൂരിൽ കൈ കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തിരുവല്ല കുറ്റൂർ റെയിൽവേ ക്രോസിന് സമീപം വീടിനോട് ചേർന്ന ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽആയിരുന്നു കുഞ്ഞ്. കടയുടമ ജയരാജൻ രാവിലെ ചായക്കട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിന് കണ്ടത്. ജയരാജൻ സമീപവാസികളെ വിവരമറിയിക്കുകയും തിരുവല്ല പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി
വയനാട്ടിൽ ഡെപ്യൂട്ടി കളക്ടറെ സസ് പെന്റ് ചെയ്ത ഉത്തരവിൽ അവ്യക്തത എന്ന ആരോപണവുമായി എൻജിഒ അസോസിയേഷൻ
വയനാട്. ഡെപ്യൂട്ടി കളക്ടറെ സസ് പെന്റ് ചെയ്ത ഉത്തരവിൽ അവ്യക്തത എന്ന ആരോപണവുമായി എൻജിഒ അസോസിയേഷൻ.ഭൂമി തരം മാറ്റത്തിന് 10000 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ചാണ് നടപടിയെടുത്തത്. ഡെപ്യൂട്ടി കളക്ടർ പണം വാങ്ങി എന്ന കാര്യം ഉത്തരവിൽ ഇല്ല. നിരൊഴുക്കിന് തടസം വരുന്നരീതിയിൽ വയൽ മണ്ണിട്ട് നികത്തി അനധികൃതമായി തരം മാറ്റാൻ കൂട്ടുനിൽക്കാത്തതിന്റെ വൈരാഗ്യമാണ് നടപടിക്ക് പിന്നിൽ എന്നും ആരോപണം
ഭരണകക്ഷി നേതാക്കൾക്ക് ഇതിൽ ബന്ധമുണ്ടെന്നും എൻജിഒ അസോസിയേഷൻ.ജില്ലാ കളക്ടർ വ്യക്തമായ അന്വഷണം നടത്തുകയോ കാരണം കാണിക്കൽ നോട്ടിസ് കൊടുക്കുകയോ ചെയ്യാതെയാണ് ഉത്തരവിറക്കിയത്.ഇത്തരം നടപടികൾ സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്തരുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും NGO അസോസിയേഷൻ. ഡെപ്യൂട്ടി കളക്ടർ ഗീത സി യെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്
ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാനില്ല
തിരുവനന്തപുരം. പൊഴിയൂർ ഉച്ചക്കടയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല. കാണാതായത് ഡൊമിനിക് ശിവ ദമ്പതികളുടെ മകൻ ഹർഷിനെ ( 14). വിമല ഹൃദയ സ്കൂൾ വിദ്യാർത്ഥിയാണ്. കാണാതായത് ഇന്നലെ വൈകുന്നേരത്തോടുകൂടി
ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയതിനു ശേഷം തിരിച്ചുവന്നില്ലെന്ന് കുടുംബം. രക്ഷിതാക്കൾ പൊഴിയൂർ പൊലീസിന് പരാതി നൽകി
വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ വൻ തീപിടുത്തം
കോട്ടയം. വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ വൻ തീപിടുത്തം. പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തു നിന്നും പടർന്ന രണ്ടു മലകളിൽ ആളിപ്പടരുകയായിരുന്നു. പുൽമേടുകൾ മാത്രം നിറഞ്ഞ റവന്യൂഭൂമിയിലാണ് തീ പടർന്നത്.
രാത്രി ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വഴിയില്ലാത്തതും കിഴക്കാൻ തൂക്കായ കൊക്കയും ആണ് ഇവിടെ ഉള്ളത്. ഉണങ്ങിയ പുല്ലും കാറ്റും അതിവേഗം പടരാൻ കാരണമായി. മലകളിലാകെ പടർന്ന തീ തനിയെ കെട്ടു പോവുകയായിരുന്നു. വീടുകളോ കൃഷിയിടങ്ങളോ ഇല്ലാത്തതിനാൽ നാശനഷ്ടം ഉണ്ടായിട്ടില്ല.





































