Home Blog Page 428

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാള്‍, അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

ശാസ്താംകോട്ട. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാളിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് 10.30 ന് മാര്‍ ഏലിയാ ചാപ്പലിൽ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാ നതപസ്വി പ്രഭാഷണം നടത്തും. രാവിലെ 7.15നു ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലിത്ത കുർബാന നടത്തും.

വൈകിട്ട് 6നു സന്ധ്യാ നമസ്‌കാരം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിക്കും. സഖറിയ മാർ സേവേറിയോസ് അനുസ രണ പ്രഭാഷണം നടത്തും. 7.30 നു പ്രദക്ഷിണം. തുടർന്നു ഗ്ലൈഹിക വാഴവ്, നാളെ രാവിലെ 8നു മൂന്നിൻമേൽ കുർബാനയ്ക്കക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീ യൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.

ഡോ.ജോസഫ് മാർ ദിവന്നാ സിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ സഹ കാർമികത്വം വഹിക്കും തു ടർന്ന് കബറിടത്തിൽ ധൂപപ്രാർ ഥന, ആശീർവാദം നേർച്ചവിള മ്പ് കൊടിയിറക്ക് എന്നിവയോ

‘ഓ ഷിറ്റ്’…! അവസാനമായി പൈലറ്റ് പറഞ്ഞത്, വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധനയിൽ കണ്ടെത്തൽ

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ അന്വേഷണം മഹാരാഷ്ട്ര സിഐഡി വിഭാഗത്തിന് കൈമാറി. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അജിത് പവാർ ഉൾപ്പെടെയുള്ളവരുടെ മരണ കാരണം സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാരാമതി വിമാനാപകടത്തിന്റെ കാരണം കണ്ടെത്താൻ ബ്ലാക്ക് ബോക്സ് പരിശോധന തുടങ്ങി. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് “ഓ ഷിറ്റ്” എന്ന വാക്ക് ഉപയോഗിച്ചതായി ബ്ലാക്ക് ബോക്സ് പരിശോധനയിൽ കണ്ടെത്തി. പൈലറ്റ് സുമിത് കപൂറിന് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റ് സാംബവി പഥക് ആണ് ഈ പ്രയോഗം നടത്തിയത്.

ബാരാമതി വിമാനത്താവളത്തിൽ സ്ഥിരം എടിസി ഇല്ലാത്തതും അഗ്നിശമന സംവിധാനത്തിന്റെ അഭാവും ദുരന്തത്തിന്റെ ആക്കംകൂട്ടിയെന്നാണ് കണ്ടെത്തൽ. സുരക്ഷാ പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്. ബാരാമതിക്ക് സമാനമായി രാജ്യത്തുള്ളത് 150 എയർ സ്ട്രിപ്പുകളാണ്. പലയിടത്തും കാലാവസ്ഥ നിരീക്ഷണ സംവിധാനവും,അഗ്നിശമന വിഭാഗവും ഇല്ല. എയർ സ്ട്രിപ്പുകളുടെ കാര്യത്തിൽ വ്യോമയാന മന്ത്രാലയം സുരക്ഷാ പരിശോധന നടത്തണമെന്ന് വ്യോമയാന വിദഗ്ധർ വ്യക്തമാക്കി.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ബുധനാഴ്ച രാവിലെയാണ് പുണെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണ് മരിച്ചത്. അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേരും അപകടത്തിൽ മരണപ്പെട്ടു. മുംബൈയിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബാരാമതിയിലേക്ക് വരികയായിരുന്നു അജിത് പവാർ. വരാനിരിക്കുന്ന ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം യാത്ര തിരിച്ചത്. രാവിലെ 8:10-ന് മുംബൈയിൽ നിന്ന് പറന്നുയർന്ന ലിയർജെറ്റ് 45 വിമാനം 8:45-ഓടെ ബാരാമതി എയർസ്ട്രിപ്പിന് സമീപം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നു വീഴുകയായിരുന്നു. മോശം കാലാവസ്ഥയും കാഴ്ചാപരിധിക്കുണ്ടായ കുറവുമാണ് പ്രാഥമികമായി അപകട കാരണമായി കരുതുന്നത്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.

‘പ്രസവശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായി, തുന്നിക്കെട്ടിയത് ശരിയായ രീതിയിലല്ല’; താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി യുവതി രം​ഗത്ത്. പ്രസവത്തെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാണ് നെടുമങ്ങാട് സ്വദേശിനിയായ യുവതിയുടെ പരാതി. പ്രസവത്തിന് പിന്നാലെ തുന്നിക്കെട്ടിയത് ശരിയായ രീതിയിൽ അല്ലെന്നും ഇതുമൂലം വിവിധ ആശുപത്രികളിലായി മൂന്ന് ശസ്ത്രക്രിയ ചെയ്തുവെന്നും വിതുര സ്വദേശിയായ ഹസ്ന ഫാത്തിമ പറയുന്നു. ഇരിക്കാനും നടക്കാനും കഴിയാത്ത സാഹചര്യത്തിലാണ് 23 കാരിയായ യുവതി.

പ്രസവത്തിന് ശേഷം തുന്നിക്കെട്ടിയതിലുള്ള പിഴവുമൂലം മലബന്ധം ഉണ്ടായെന്നും തുന്നിയ ഭാഗത്തിലൂടെ മലം വരുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നുമാണ് യുവതിയുടെ പരാതി. മലം പോകാതെ വയറ്റിൽ കെട്ടി കിടന്നു അണുബാധയായി. നിലവിൽ മലം പുറം തള്ളുന്നത് ട്യൂബിലൂടെയാണ്. പ്രസവത്തിനു ശേഷം 7 മാസമായി ദുരിതമനുഭവിക്കുകയാണ്. പ്രസവത്തെ തുടർന്ന് എപ്പിസിയോട്ടമി ഇട്ടതിൽ ഡോക്ടർക്ക് കൈപിഴവെന്നാണ് യുവതിയുടെ ആരോപണം.

മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് സ്കാനിംഗിൽ കണ്ടെത്തി. പിഴവ് മറച്ചു വച്ച ഡോക്ടർ, മുറിവ് തുന്നിക്കെട്ടി പ്രസവം പൂർത്തിയാക്കി വാർഡിലേക്ക് മാറ്റിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കോസ്റ്റോമി ശസ്ത്രക്രിയയും പ്ലാസ്റ്റിക് സർജറിയും ചെയ്തു. ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി ചെയ്യാനുണ്ട്. ഇതുവരെ ചികിത്സയ്ക്ക് മാത്രമായി ചെലവായത് ആറ് ലക്ഷം രൂപയാണെന്നും കുടുംബം പറയുന്നു. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകിയിരിക്കുകയാണ് ഹസ്ന. അതേസമയം, അന്വേഷണം നടക്കുകയാണെന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു.

എലത്തൂര്‍ കൊലപാതകത്തില്‍ മൃതദേഹം കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യം പുറത്ത്

കോഴിക്കോട്: എലത്തൂരില്‍ ഒന്നിച്ചു ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് കാറില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.


പ്രതി വൈശാഖന്‍ പൊലീസ് കസ്റ്റഡിയിലാണ്. വൈശാഖനെ പൊലീസ് ഇന്ന് സംഭവം നടന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുക്കും. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി വൈശാഖനെ വിട്ടിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വൈശാഖന്‍ തന്റെ ഉടമസ്ഥതയിലുള്ള വ്യവസായസ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയത്.


യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്നാണ് വൈശാഖന്‍ മൊഴി നല്‍കിയത്.



കൊലപാതകത്തിന് മുമ്പ് യുവതിക്ക് ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയിരുന്നു. തുടര്‍ന്ന് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഇരുവരും സ്റ്റൂളില്‍ കയറി കുരുക്കിട്ടി. ഇതിനിടെ വൈശാഖന്‍ യുവതിയുടെ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആത്മഹത്യ എന്ന് ആദ്യം കരുതിയെങ്കിലും, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ പ്രധാന വഴിത്തിരിവായത്.

രാജ്യത്തെ വ്യാവസായിക വളർച്ച തടഞ്ഞതിന് കാരണം ട്രേഡ് യൂനിയനിസം, ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: രാജ്യത്തെ വ്യാവസായിക വളർച്ച തടഞ്ഞതിന് കാരണം ട്രേഡ് യൂനിയനിസമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

യൂനിയനുകൾ കാരണം എല്ലാ പരമ്പരാഗത വ്യവസായങ്ങളും രാജ്യത്തുടനീളം അടച്ചുപൂട്ടി. അവർക്ക് ജോലി ചെയ്യാൻ താൽപര്യമില്ല. തൊഴിലിടത്ത് തീർച്ചയായും ചൂഷണമുണ്ട്, പക്ഷേ, അതിനെ അഭിസംബോധന ചെയ്യാനുള്ള മാർഗങ്ങളുണ്ട്. ആളുകളെ അവരുടെ വ്യക്തിപരമായ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരും വൈദഗ്ധ്യരുമാക്കേണ്ടിയിരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഗാർഹിക തൊഴിലാളികളെ മിനിമം വേതന നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. നിയമങ്ങൾ നിർമിക്കാൻ കോടതിക്ക് നിർദേശിക്കാനാവില്ലെന്ന് പറഞ്ഞ് ഹരജി പരിഗണിക്കാൻ വിസമ്മതിച്ചു.

സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിൽ രജിസ്ട്രേഷൻ കൂടാതെ ഗാർഹിക തൊഴിലാളിയെ നിയമിക്കാനാവില്ലെന്നും വാരാന്ത്യ അവധി, മിനിമം വേതനം തുടങ്ങിയവ ഉറപ്പാക്കണമെന്നും മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ വാദിച്ചു.


എന്നാൽ, മിനിമം വേതനം നിശ്ചയിച്ചാൽ ആളുകൾ തൊഴിലുകൾ നൽകാൻ തയാറാകില്ലെന്നും കൂടുതൽ ബുദ്ധിമുട്ടുകൾ ഇതു സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മിനിമം വേതനം നടപ്പാക്കിയാൽ എല്ലാ കുടുംബങ്ങളും നിയമവ്യവഹാരത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

യഥാർഥത്തിൽ വീട്ടുജോലിക്കാരെ ചൂഷണം ചെയ്യുന്നത് തൊഴിൽ ഏജൻസികളാണ്. സുപ്രീംകോടതി വൈദഗ്ധ്യ തൊഴിലാളിയെ നിയമിക്കാൻ ഏജൻസിക്ക് 40,000 രൂപ നൽകിയപ്പോൾ ജോലി ലഭിച്ച പെൺകുട്ടിക്ക് 19,000 രൂപ മാത്രമാണ് ലഭിച്ചതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിനെ ചോദ്യം ചെയ്തു, ശബരിമലയിൽ വച്ചാണ് ബന്ധം തുടങ്ങുന്നതെന്ന് ജയറാം

ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ്ഐടി. നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി.

പോറ്റിയെ വിശ്വാസമായിരുന്നു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല. കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റിവിളിച്ചപ്പോൾ പങ്കെടുത്തിരുന്നു. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും ജയറാം വ്യക്തമാക്കി. അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയറാം കേസിൽ സാക്ഷിയാകും.

മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജാമ്യത്തിനായി ഇന്ന് അപേക്ഷ സമർപ്പിക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സ്വാഭാവിക ജാമ്യത്തിനായി കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് അപേക്ഷ സമർപ്പിക്കും. ഇന്നലെ സുധീഷ് കുമാറിൻ്റെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായിരുന്നു. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സുധീഷ് കുമാർ പ്രതിയാണ്. രണ്ട് കേസുകളിലും ഒരേ ദിവസമായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥനെന്ന നിലയിൽ ബോർഡിൻ്റെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് പ്രതിയുടെ വാദം. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. കേസിലെ ഒന്നാം പ്രതിയായ ഉണ്ണി കൃഷ്ണൻ പോറ്റി കട്ടിളപ്പാളി കേസിൽ ഉടൻ സ്വാഭാവിക ജാമ്യത്തിന് നീക്കം നടത്തും.

പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 64 വയസായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാൾപുരത്ത് ഉഷസ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പി.ടി. ഉഷ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലാണുള്ളത്. സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം എംപി നാട്ടിലേക്ക് തിരിച്ചു. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ – സരോജനി ദമ്പതികളുടെ മകനാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. മകൻ. ഡോ. ഉജജ്വൽ വിഗ്നേഷ്. സംസ്കാര സമയം നിശ്ചയിച്ചിട്ടില്ല.

സഹപാഠിക്ക് ഒരു വീട്

കോവൂർ: കോവൂർ യുപി സ്കൂൾ മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ സഹപാഠിക്ക് ഒരു വീടിന് ഹൃദ്യമായ തുടക്കം വീടിൻറെ ശിലാസ്ഥാപന കർമം കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ നടന്നു. ചടങ്ങിൽ പ്രഥമാധ്യാപിക ബി സേതുലക്ഷ്മി ജനപ്രതിനിധികളായ സിജു കോശി വൈദ്യൻ ,വർഗീസ് തരകൻ, മാനേജ്മെൻറ് പ്രതിനിധി വി എൻ സദാശിവൻ പിള്ള ,

പിടിഎ പ്രസിഡൻറ് ശരണ്യ, ഷീബ സിജു അധ്യാപകരായ ഉഷാകുമാരി, ദിവ്യ ജി, വിനീത് കുമാർ, മിഥുൻ ,പി ടി എ അംഗം അനിത എന്നിവർ പങ്കെടുത്തു. സ്കൂൾ ഏറ്റെടുത്ത് നടത്തിവരുന്ന വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് അകാലത്തിൽ പിതാവ് നഷ്ടപ്പെട്ട സ്കൂൾ വിദ്യാർത്ഥിക്ക് സഹപാഠിക്ക് ഒരു വീട് നിർമ്മിച്ചു നൽകുവാൻ തീരുമാനിച്ചത്.

ശബരിമല സ്വർണ കവർച്ച ,മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് എതിരെ തെളിവ് കണ്ടെത്താൻ SIT യ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലൻസ് കോടതി

കൊല്ലം.ശബരിമല സ്വർണ കവർച്ച കേസിൽ പ്രതിയായ മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് എതിരെ തെളിവ് കണ്ടെത്താൻ SIT യ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലൻസ് കോടതി. എസ് ശ്രീകുമാറിൻ്റെ ജാമ്യം ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. അറസ്റ്റിലായി 43 ആം ദിനമാണ് ശ്രീകുമാറിന് ജാമ്യം ലഭിക്കുന്നത്. അതെ സമയം കേസിലെ പ്രതിയായ കെ പി ശങ്കർദാസിനെ വിജിലൻസ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു.

ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയായിയാണ് എസ് ശ്രീകുമാറിനെ എസ് ഐ ടി അറസ്റ്റ് ചെയ്തത്. മുരാരി ബാബു മാറിയതിന് പിന്നാലെ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസറായ ശ്രീകുമാർ ദ്വാരപാലക ശില്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. മേൽ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം താൻ ഒപ്പ് വെച്ചു, സ്വർണ്ണപ്പാളി കടത്തിയതിൽ തനിക്ക് പങ്കില്ല എന്നുമാണ് ശ്രീകുമാർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്. ശ്രീകുമാറിന് എതിരെ തെളിവ് കണ്ടെത്താൻ SIT യ്ക്ക് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച കൊല്ലം വിജിലൻസ് കോടതി
ജാമ്യം അനുവദിക്കുകയായിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റി യുമായി ശ്രീകുമാറിന് ബന്ധമുണ്ടെന്ന് തെളിയിക്കാനും SIT യ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ജാമ്യ ഉത്തരവിൽ പറയുന്നു. അതെ സമയം കേസിലെ മറ്റൊരു പ്രതിയായ കെ പി ശങ്കർദാസിനെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കി. വീണ്ടും 14 ദിവസത്തേയ്ക്ക് കൂടെ ശങ്കർദാസിനെ റിമാൻഡ് ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ് പ്രതിയെ കോടതിക്ക് ഉള്ളിൽ പ്രവേശിപ്പിച്ചത്. കേസിലെ മറ്റൊരു പ്രതിയായ സുധീഷ് കുമാറിന്റെ റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞതിനാൽ ഉടൻ ജാമ്യഹർജി സമർപ്പിക്കും. SIT ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചേക്കും.

രാഹുലിനെ പിന്തുണച്ചതിന് ശ്രീനാദേവികുഞ്ഞമ്മയെ അപമാനിക്കുന്നതായി മാതാപിതാക്കളുടെ പരാതി

അടൂര്‍. മകളെ അപമാനിക്കുന്നു എന്ന് വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ മാതാപിതാക്കളുടെ പരാതി

പത്തനംതിട്ടയിലെ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്

രാജൻ ജോസഫ് സിബി തോമസ് എന്നിവർക്കെതിരെ കൊല്ലം റൂറൽ എസ്പിക്ക് ആണ് പരാതി

“മകളെ അസഭ്യം പറയുന്നു എന്നും വ്യാജപ്രചാരണം നടത്തുന്നു “.സോഷ്യൽ മീഡിയയിൽ അടക്കം വീഡിയോകൾ പ്രചരിപ്പിച്ചതായാണ് പരാതി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ചേർത്താണ് അപവാദ പ്രചാരണങ്ങൾ എന്നും പരാതിയിൽ പറയുന്നു. രാഹുലിനെതിരെ അനാവശ്യ പരാതികളാണ് നല്‍കിയതെന്നും ഇതില്‍ രാഷ്ട്രീയലക്ഷ്യമാണെന്നുമാണ് സിപിഐയില്‍ നിന്നും കോണ്‍ഗ്രസിലെത്തി ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജയിച്ചുകയറിയ ശ്രീനാദേവി നിലപാടെടുത്തത്. ഇതിനെതിരെ കോണ്‍ഗ്രസില്‍പോലും വിമര്‍ശനമുയര്‍ന്നിരുന്നു.