Home Blog Page 422

മൈനാഗപ്പള്ളി, വേങ്ങ, ഐ.സി.എസ് ജംഗ്‌ഷൻ, വാഹിദ മൻസിൽ ഐഷാബീവി  അന്തരിച്ചു

ശാസ്താംകോട്ട: മൈനാഗപ്പള്ളി, വേങ്ങ, ഐ.സി.എസ് ജംഗ്‌ഷൻ, വാഹിദ മൻസിൽ ഐഷാബീവി (78) അന്തരിച്ചു. ഭർത്താവ് പരേതനായ എം.എം. യൂസഫ് മൗലവി(മുൻഇമാം, പള്ളിശ്ശേരിക്കൻ മുസ്ലിം ജമാഅത്ത്). മക്കൾ
വൈ.സാജിദബീഗം(മുൻ ഗ്രാമ പഞ്ചായയത്ത് അംഗം, മൈനാഗപ്പള്ളി, വൈ.അഷ്റഫ്( റിട്ടേർഡ് പോലീസ് സബ് ഇൻസ്പെക്ടർ )വൈ. മാജിദ(അദ്ധ്യാപിക, എം.എസ്, എച്ച്.എസ്.എസ്, മൈനാഗപ്പള്ളി ), വൈ. അസ് ലം (കെ.എസ്.എ), വൈ. അനസ് (കെ.എസ്.എ) വൈ.വാഹിദ മരുമക്കൾ തങ്ങൾകുഞ്ഞ്, നസീറ അഷ്റഫ് (അദ്ധ്യാപിക, വിദ്യാരംഭം സെൻട്രൽ സ്കൂൾ, ഐ.സി.എസ്)ഐ. ഷാജഹാൻ,സൈമഅസ് ലം(സാമൂഹ്യ ആരോഗ്യ കേന്ദ്രം, മൈനാഗപ്പള്ളി ), സലീന അനസ് (കെ.എസ്.എ), ഷെഫീഖ് (മാധ്യമം)

അടക്കം ഇന്ന് ഉച്ചക്ക്
3 മണിക്ക് വേങ്ങ സെൻട്രൽ മസ്ജിദിൽ

ആദായ നികുതി വകുപ്പ് റിക്രൂട്ട്മെന്റ്; വിവിധ തസ്തികകളിലേക്ക് 31 വരെ അപേക്ഷിക്കാം

ആദായ നികുതി വകുപ്പ്, മുംബൈ റീജിയണിലേക്ക് സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ടാക്‌സ് അസിസ്റ്റന്റ്, മൾട്ടി-ടാസ്‌ക്കിങ് സ്റ്റാഫ് (MTS) എന്നീ തസ്തികകളിലേക്ക് കായികതാരങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ incometaxmumbai.gov.in വഴി അപേക്ഷ സമർപ്പിക്കാം. 2026 ജനുവരി 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ആകെ 97 ഒഴിവുകൾ നികത്തുന്നതിനാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

ഒഴിവുകൾ

സ്റ്റെനോഗ്രാഫർ ഗ്രേഡ് 2: 12 ഒഴിവുകൾ
ടാക്‌സ് അസിസ്റ്റന്റ്: 47 ഒഴിവുകൾ
മൾട്ടി-ടാസ്‌ക്കിങ് സ്റ്റാഫ് (MTS): 38 ഒഴിവുകൾ
യോഗ്യതാ മാനദണ്ഡങ്ങൾ

സ്റ്റെനോഗ്രാഫർ ഗ്രേഡ് 2 തസ്തികയിലേക്ക്, അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്‌സിറ്റിയിൽ നിന്നോ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

ടാക്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക്, അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. മൾട്ടി-ടാസ്‌ക്കിങ് സ്റ്റാഫ് തസ്തികയിലേക്ക്, 10-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

പ്രായം
2026 ജനുവരി ഒന്നിന് 18 നും 27 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം സ്റ്റെനോഗ്രാഫർ ഗ്രേഡ് 2, ടാക്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടത്. 2026 ജനുവരി ഒന്നിന് 18 നും 25 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം മൾട്ടി-ടാസ്‌ക്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കുന്നത്.

സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രശംസനീയമായ നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾക്കും സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്കും പ്രായപരിധിയിൽ ഇളവ് നൽകും.

തിരഞ്ഞെടുപ്പ് പ്രക്രിയ
പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള മുൻഗണനാ മാനദണ്ഡങ്ങളനുസരിച്ച്, കായിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.

യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള കായിക വകുപ്പിന്റെ അംഗീകാരത്തോടെ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ മത്സരിച്ച ഉദ്യോഗാർഥികൾക്ക് ഉയർന്ന മുൻഗണന നൽകും. പൂർണമായ വിലയിരുത്തൽ മാർഗനിർദേശങ്ങൾ ഔദ്യോഗിക റിക്രൂട്ട്മെന്റ് അറിയിപ്പിൽ വിശദീകരിച്ചിരിക്കുന്നു.

അപേക്ഷാ ഫീസ്
ഉദ്യോഗാർഥികൾ ഓൺലൈൻ വഴി 200 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. അപേക്ഷാ ഫോമിനൊപ്പം പണമടച്ച രസീതിന്റെ പകർപ്പ് സമർപ്പിക്കണം.

മറ്റ് വിശദാംശങ്ങൾ
ഒന്നിലധികം കായിക ഇനങ്ങളിൽ പരിഗണന ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഒരേ അപേക്ഷാ ഫോമിൽ തന്നെ ബാധകമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടതാണ്. ഏതെങ്കിലും സാഹചര്യത്തിൽ പ്രത്യേകമായോ അല്ലെങ്കിൽ രണ്ട് അപേക്ഷകൾ സമർപ്പിക്കുന്നത് അനുവദനീയമല്ല.

രണ്ടു വയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ ശ്വാസംമുട്ടിച്ച്‌ കൊന്ന കേസിൽ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം

കൊച്ചി: രണ്ടു വയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ ശ്വാസംമുട്ടിച്ച്‌ കൊന്ന കേസിൽ അമ്മയുടെ സുഹൃത്ത്‌ കൊല്ലം സ്വദേശി സുഭാഷിനെ (43) ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് (പോക്സോ) കോടതിയുടേതാണ് വിധി. 2010 ഫെബ്രുവരി 25 നാണ് ആൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. 2009-ൽ ഭർത്താവ്‌ ഗൾഫിൽ പോയസമയത്ത്‌ സുഹൃത്ത്‌ സുഭാഷിനൊപ്പം ജീവിക്കാനായി കുട്ടിയുടെ അമ്മ ബംഗാളിലേക്ക് പോയി. ഇവർ പിന്നീട് തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജിൽ താമസിക്കവെയാണ് സംഭവം.


കുട്ടിയുടെ അമ്മ ഉറങ്ങിയസമയം രാവിലെ ഏഴിന്‌ മകൻ ആദിത്യനെ പൈപ്പിൻചുവട്ടിലും പിന്നീട് ബക്കറ്റിലും വെള്ളത്തിൽ മുക്കുകയായിരുന്നു. അപകടമാണെന്ന് വരുത്തി കുട്ടിയെ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോ. ജിജോ പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് ഇയാൾ കുറ്റം സമ്മതിച്ചു. പിഴ അടച്ചാൽ തുകയ്‌ക്ക് അമ്മ അർഹയല്ലെന്നും കോടതി വിധിച്ചു. കുട്ടിയെ ഒഴിവാക്കി അമ്മയ്‌ക്കൊപ്പം ജീവിക്കാനായിരുന്നു കൊലപാതകം. അഡീഷനൽ സെഷൻസ് ജഡ്ജി സി കെ മധുസൂദനനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി എ ബിന്ദു ഹാജരായി. പള്ളുരുത്തി ഇൻസ്പെക്ടർ കെ സജീവാണ് കുറ്റപത്രം സമർപ്പിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രധാന സാക്ഷി കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകൾ പരിഗണിച്ചാണ്‌ കോടതി ശിക്ഷ വിധിച്ചത്‌.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രിക്കാം; കഴിക്കേണ്ട പച്ചക്കറികള്‍

അനാരോഗ്യകരമായ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.

ചീര

ശരീരത്തിന് വളരെ ഗുണകരമാണ് ചീര. ഇതിലെ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ എന്നിവ ഉയർന്ന രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. ചീരയ്ക്ക് ജിഐ കുറവാണ്.

ബ്രൊക്കോളി

ആരോഗ്യത്തിന് ഗുണകരമായ നിരവധി പോഷകങ്ങൾ ബ്രൊക്കോളിയിലുണ്ട്. നാരുകൾ ധാരാളം അടങ്ങിയ ബ്രൊക്കോളിയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്.

മുരിങ്ങയില

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മിനറലുകളും ഫൈബറും അടങ്ങിയ മുരിങ്ങയില ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

ക്യാബേജ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ക്യാബേജ് പച്ചയ്ക്ക് കഴിക്കാം. സാലഡായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് ആശ്വാസം നൽകും. കാർബോഹൈഡ്രേറ്റ് കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്നു.

വെണ്ടയ്ക്ക

വെണ്ടയ്ക്കയിലെ നാരുകളും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.

ക്യാപ്സിക്കം

പ്രമേഹ രോഗികൾക്ക് ക്യാപ്സിക്കം കഴിക്കുന്നത് നല്ലതാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഈ പച്ചക്കറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

പാവയ്ക്ക

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ നാരുകളാല്‍ സമ്പന്നമായ പാവയ്ക്കയും സഹായിക്കും.

കാര്യവട്ടത്ത് വീണ്ടും കുട്ടി ക്രിക്കറ്റിന്റെ ആവേശം… സഞ്ജുവിന്റെ തിരിച്ചു വരവിനായി പ്രതീക്ഷയോടെ ആരാധകർ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ ആവേശം നിറയുകയാണ്. ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ ഇന്ന് രാത്രി 7-ന് ഇവിടെ ഏറ്റുമുട്ടും. സഞ്ജു സാംസൺ സ്വന്തംനാട്ടിൽ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സഞ്ജുവിന്റെ ഉഗ്രൻ തിരിച്ചു വരവാണ് ഇന്ന് ആരാധകർ ഇവിടെ പ്രതീക്ഷിക്കുന്നത്.
ഒറ്റദിവസംകൊണ്ട് ടിക്കറ്റ് മുഴുവൻ വിറ്റുതീർന്നതിന്റെ റെക്കോഡുമായാണ് ഇത്തവണ കാര്യവട്ടത്ത് മത്സരമെത്തുന്നത്. ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. സ്റ്റേഡിയത്തിലെത്തിയ സഞ്ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂർത്തിയാക്കിയത്.


സൂര്യകുമാറും ഇഷാൻ കിഷനും ശ്രേയസ് അയ്യരും നെറ്റ്സിൽ പരിശീലനം നടത്തി. അക്ഷർ പട്ടേൽ, ബുംറ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവരും പരിശീലനത്തിനെത്തി. ന്യൂസീലൻഡ് ടീമും ക്യാപ്റ്റൻ സാന്റ്നറുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ടീം പരിശീലനത്തിനെത്തി. ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര എന്നിവർ ബാറ്റിങ് പരിശീലനത്തിനിറങ്ങി.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്കു പ്രവേശനമുണ്ട്. കനത്ത പോലീസ് സംരക്ഷണയിലാണ് മത്സരം നടക്കുക. പാർക്കിങ്ങിന് നേരത്തേതന്നെ സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ശനിയാഴ്ച തന്നെ ടീമിന്റെ ജഴ്സിയും മറ്റും വിൽപ്പന തുടങ്ങിയതോടെ കാര്യവട്ടം കളിപ്പൂരത്തിന്റെ ആവേശത്തിലായി.

ശബരിമല സ്വർണക്കൊള്ള കേസ്; ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസില്‍ ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തന്‍റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവര്‍ധന്‍ അപ്പീൽ നൽകിയത്.



സ്‌കൂട്ടറിനെ മറികടന്ന് പാഞ്ഞ ബസ് ഇടിച്ചുതെറിപ്പിച്ചു; ചെല്ലാനത്ത് എട്ട് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരൻ മരിച്ചു. നോർത്ത് ചെല്ലാനം മറുവക്കാട് കാളിപ്പറമ്പിൽ എനോയ് ജൂഡാണ് മരിച്ചത്. ഇന്ന് രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. സ്‌കൂട്ടറിനെ മറികടന്നുപോയ ബസ് റോഡിലൂടെ നടന്നുപോയ കുട്ടിയെ ഇടിച്ചെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം.

മരിച്ച കുട്ടിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയതായാണ് വിവരം.

സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാതി, അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി

ബെംഗളൂരു: ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ. റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാൽ ആണിത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്‍റെ പരാതി വിശദമായി അന്വേഷിക്കും.

കുറ്റമറ്റ അന്വേഷണത്തിനാണ് സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് പേജുള്ള പരാതിയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് നൽകിയത്. ഡിജെ റോയ് ഓഫീസിൽ എത്തിയത് തനിക്കൊപ്പം എന്ന് ടി ജെ ജോസഫ് പറയുന്നു. ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോയി. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണ് സ്വയം വെടിയുതിർത്തത്. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് റോയ് നിർദ്ദേശം നൽകിയിരുന്നുവെന്നും പരാതില്‍ പറയുന്നുണ്ട്.

കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് കോടീശ്വരന്മാരുടെ പട്ടികയിലേക്ക് സി ജെ റോയി ഉയർന്നത്. 2005ൽ തുടങ്ങിയ കോൺഫിഡന്റ് ഗ്രൂപ്പ് രണ്ട് പതിറ്റാണ്ടുകൊണ്ട് ഇന്ത്യയിലും വിദേശത്തും ഏറ്റവും വിശ്വസ്തമായ നിർമാണ കമ്പനിയായി മാറി. അതുകൊണ്ടുതന്നെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളത്തിലെ ബിസിനസ് സമൂഹവും. കേന്ദ്ര ഏജൻസികൾ സി ജെ റോയിയെ വിടാതെ പിന്തുടർന്നത് എന്തിനെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സാധാരണ നികുതി പരിശോധനകൾ ഏത് ബിസിനസിലും സ്വാഭാവികം എന്നിരിക്കെ റോയിയുടെ കാര്യത്തിൽ അസാധാരണമായി എന്താണ് ഉണ്ടായത് എന്നതും വ്യക്തമല്ല. റോയിക്കെതിരെ നടന്ന ആദായ നികുതി പരിശോധനയുടെ നാൾവഴി ഒന്ന് നോക്കാം.

ഡിസംബർ 3: കൊച്ചിയിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡിനായി ബെംഗളൂരു കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തി. സി.ജെ റോയ് അപ്പോൾ ദുബൈയിയിൽ. ഡിസംബർ ആറ് വരെ റെയ്ഡ് തുടർന്നു.

പിന്നാലെ റെയ്ഡിനെതിരെ ബംഗളൂരു ഹൈക്കോടതിയിൽ റോയ് ഹർജി നൽകി. കൊച്ചിയിലെ ഉദ്യോഗസ്ഥർക്ക് ബെംഗളൂരുവിൽ പരിശോധന നടത്താൻ ആവില്ലെന്ന് ആയിരുന്നു വാദം.

ഹർജിയിൽ ഐടി ഡിപ്പാർട്മെന്റിന് അനുകൂലമായി ഉത്തരവ് വന്നു.

ഇതിന് പിന്നാലെ ജനുവരി 28 നു ബെംഗളൂരുവിൽ എത്താൻ റോയിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. ജോയിന്റ് കമ്മിഷണർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം 28 ന് പരിശോധന പുനരാരംഭിക്കുന്നു. റോയിയും ഓഫീസിൽ എത്തി.

ഇന്നലെ 11 മണിയോടെ റെയ്ഡ് പ്രശ്നമാകുന്നു. ‘ടൂ മച്ച് ട്രബിൾ’ എന്ന് വിദേശത്തുള്ള ജേഷ്ഠൻ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചതായി പറയുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ന് റോയി ജീവനൊടുക്കി. ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹം സ്വന്തം മുറിയിലേക്ക് പോയി. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട ശേഷം സ്വയം വെടിയുതിർത്തു. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ ശേഷം ആയിരുന്നു ആത്മഹത്യ.

റോയിയുടെ സംസ്കാരം ഇന്ന് നടക്കും. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരൻ സി ജെ ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.

ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല.

കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളില്‍ റെയ്‌ഡ്‌ നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പൊലീസ് കമ്മീഷണർ സീമന്ത്‌ കുമാർ സിംഗ് വ്യക്തമാക്കി. ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നും സീമന്ത്‌ കുമാർ സിംഗ് പറഞ്ഞു. സി ജെ റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

റോയ് ടിജെയുടെ മരണം,ഐടി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും

ബംഗളുരു.റോയ് ടിജെയുടെ മരണം. ഐടി ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നു. ഡിസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. പിന്നാലെ ബന്ധുക്കളുടെ മൊഴിയും എടുക്കും. റോയിയുടെ ഫോൺ പരിശോധനയ്ക്ക് അയക്കും. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാൻ ബാലസ്റ്റിക് ഫോറൻസിക് പരിശോധന ഫലത്തിനായി കാത്തിരിക്കുന്നു.

പോസ്റ്റ്മോർട്ടത്തിന് വിദഗ്ധസംഘം.ഡോക്ടർ റോയ് ടി.ജെ യുടെ പോസ്റ്റ്മോർട്ടം നടത്തുക 5 അംഗ സംഘം. പരാതികൾ ഒഴിവാക്കാനാണ് വിദഗ്ധ സംഘത്തെ സർക്കാർ നിയോഗിച്ചത്. പത്തുമണിയോടെ പോസ്റ്റ് മോർട്ടം നടക്കും. ശേഷം പൊതുദർശനം. മൃതദേഹം സഹോദരൻറെ വീട്ടിലേക്ക് കൊണ്ടുപോകും. റോയിയുടെ ഭാര്യയും മക്കളും ദുബായിൽ നിന്ന് ബംഗളൂരുവിൽ എത്തി

രണ്ടാനച്ഛൻ 12 വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹത്തിന്റെ ദൃശ്യങ്ങൾ മാതാവിന് അയച്ചു

ഡൽഹി.ശാസ്ത്രി പാർക്കിലാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം പ്രതി മൃതദേഹത്തിന്റെ ദൃശ്യങ്ങൾ മാതാവിന് അയച്ചു. കുടുംബ വഴക്ക് കൊലപാതകത്തിന് കാരണമെന്ന് പോലീസ്. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി

ശാസ്ത്രി പാർക്ക് ചൗക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും മുഖത്തിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം.