Home Blog Page 391

നിസ്സാരമെന്ന് കരുതുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; രക്താർബുദമാകാം!

രക്താർബുദം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ്. അത്രത്തോളം ഗുരുതരമാണ് ഈ രോഗം. ശരീരത്തിൽ പിടിമുറുക്കി, രോഗം മൂർച്ഛിക്കുമ്പോഴാകും പലപ്പോഴും ലക്ഷണങ്ങൾ പുറത്തുവരുന്നത്.

എന്താണ് രക്താർബുദമാകാം?

ക്യാൻസറിന്‍റെ ഏറ്റവും അപകടകരമായ ഒരു വകഭേദമാണ് രക്താർബുദം അഥവാ ലുക്കീമിയ. അതിനാൽ, തുടക്കത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടത് വളരെ പ്രധാനമാണ്. നിസ്സാരമെന്ന് കരുതുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; രക്താർബുദമാകാം.
ബ്ലഡ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അണുബാധ

രക്താർബുദമുള്ളവരിൽ രക്തത്തിലെ കോശങ്ങളുടെ എണ്ണം കുറയാൻ തുടങ്ങും. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.

വിളര്‍ച്ച, ക്ഷീണം

എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തുന്നതാണ് നല്ലത്. പല രോഗങ്ങളുടെയും ലക്ഷണമാണ് അമിത ക്ഷീണം.

ശരീരഭാരം കുറയുക

വിശപ്പില്ലായ്മ, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയും രക്താർബുദത്തിന്റെ ഒരു സൂചനയാകാം.

സന്ധിവേദന

എല്ലുകളിലോ സന്ധികളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അവഗണിക്കരുത്. തുടർച്ചയായി ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.

മുറിവുകളിൽ നിന്ന് നീണ്ട രക്തസ്രാവം

ചെറിയ മുറിവുകളിൽ നിന്ന് നീണ്ട രക്തസ്രാവം അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട. മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കേണ്ടതാണ്.

നെഞ്ചുവേദന, ശ്വാസതടസ്സം, തലവേദന

ഇടയ്‌ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും ശ്വാസതടസ്സം അനുഭവപ്പെടുന്നതും തലവേദനയും ബ്ലഡ് ക്യാൻസറിന്റെ ഒരു ലക്ഷണമായിരിക്കാം. രക്താർബുദം ബാധിച്ച ഒരാൾക്ക് ആവർത്തിച്ചുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ചര്‍മ്മത്തിലും വായിലും കാണപ്പെടുന്ന വ്രണങ്ങള്‍

പനി, ചര്‍മ്മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നതും നിസാരമായി കാണേണ്ട.

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

രാഹുല്‍ ഗാന്ധിക്ക് മുന്‍ കരസേന മേധാവി ജനറൽ എംഎംനരവേനയുടെ പുസ്തകം ആര് നൽകി ? പുറത്തിറക്കിയിട്ടില്ലെന്ന് പെൻഗ്വിൻ , ഗൂഢാലോചന സംശയിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി: കരസേന മുന്‍ മേധാവി ജനറൽ എം എം നരവനയുടെ പുസ്തകത്തിൻ്റ പതിപ്പ് രാഹുലിന് ആര് നൽകിയെന്നതില്‍ വിവാദം മുറുകുന്നു.പുസ്തകത്തിൻ്റ പതിപ്പ് ചോർന്നതിൽ ഡൽഹി പൊലീസ് ഗൂഢാലോചന സംശയിക്കുന്നു.പുസ്തകത്തിൻ്റെ ഹാർഡ് കോപ്പി രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചതും അന്വേഷിക്കും.പുസ്തകം ഇതുവരെ പ്രസിദ്ധീകരണത്തിന് നൽകിട്ടില്ലെന്ന് പെൻഗ്വിൻ ബുക്ക്സ് വ്യക്തമാക്കി.

പകർപ്പവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ നടപടി വേണം.ഇപ്പൊൾ പ്രചരിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും.രാഹുൽ ഗാന്ധി പുസ്തകവുമായി ലോക്സഭയിൽ എത്തിയിരുന്നു

വാക്കുകൾക്ക് മൂർച്ച കൂട്ടി ജോസ് കെ മാണിയും മാണി സി കാപ്പനും; എംഎൽഎ പരാജയമെന്ന് ജോസ്, വികസനം മുടക്കിയെന്ന് തിരിച്ചടിച്ച് മാണി സി കാപ്പൻ

കോട്ടയം: പാലായിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മിൽ രൂക്ഷമായ വാക്പോര്. മണ്ഡലത്തിലെ വികസന പദ്ധതികളെ ചൊല്ലിയാണ് ഇരുവരും പരസ്യമായി ഏറ്റുമുട്ടുന്നത്. എംഎൽഎ എന്ന നിലയിൽ മാണി സി കാപ്പൻ പരാജയമാണെന്ന് ജോസ് കെ മാണി വിമർശിക്കുമ്പോൾ ജോസ് കെ മാണിയെ വികസനം മുടക്കിയെന്ന് വിളിച്ച് തിരിച്ചടിക്കുകയാണ് മാണി സി കാപ്പൻ.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്നെ പാലായിൽ കളമൊരുങ്ങി. കൊണ്ടും കൊടുത്തും ജോസും കാപ്പനും. കഴിഞ്ഞ തവണത്തെ പോരാട്ടം ആവർത്തിക്കുമെന്ന് ഉറപ്പ്. കെ എം മാണിയുടെ തട്ടകത്തിൽ കെ എം മാണി ഏറ്റവും അധികം തവണ തോൽപ്പിച്ച മാണി സി കാപ്പനോട് തോറ്റത് ജോസ് കെ മാണിക്ക് രാഷ്ട്രീയ തിരിച്ചടിയായിരുന്നു. ഇത്തവണ കാപ്പനെ തോൽപ്പിച്ച് പ്രതികാരം വീട്ടാനാണ് ജോസ് ഇറങ്ങുന്നത്. മാണി സി കാപ്പനെ ലക്ഷ്യം വച്ചുള്ള നീക്കം ജോസ് തുടങ്ങിയിട്ട് നാളേറെയായി. മണ്ഡലത്തിലെ മാണി സി കാപ്പന്‍റെ പ്രവർത്തനങ്ങളെ വിമർശിക്കുകയാണ് ജോസ് കെ. മാണി. വികസന പദ്ധതികളോരൊന്നും എണ്ണിയെണ്ണിയാണ് ചോദ്യം ചെയ്യൽ.

ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ പാലായിലെ സ്വീകരണമാകെ കാപ്പനെ ലക്ഷ്യമിട്ട് മാത്രമായിരുന്നു. വികസന വിഷയങ്ങളിലെ ജോസ് കെ മാണിയുടെ വിമർശനങ്ങൾക്ക് കാപ്പന്‍റെ മറുപടി ജോസിന് നേരെ വിരൽചൂണ്ടി തന്നെ കിട്ടാവുന്ന വേദികളെല്ലാം രണ്ട് പേരും ആരോപണ പ്രത്യാരോപണങ്ങൾക്ക് ഉപയോഗിക്കുകയാണ്.

“മാണി സാറിനോട് ഞാൻ മൂന്ന് തവണ തോറ്റു. അദ്ദേഹം ചെയ്യുന്ന ഒരു വികസനത്തിനും ഞാൻ തടസ്സം നിന്നിട്ടില്ല. ഇവിടത്തെ വികസന പ്രവർത്തനങ്ങൾക്ക് മുഴുവൻ വിഘാതം സൃഷ്ടിക്കുന്നത് ജോസ് കെ മാണിയാണ്”- എന്ന് മാണി സി കാപ്പൻ.

ജോസ് കെ മാണിയുടെ മറുപടി- “മാണി സാർ കൊണ്ടുവന്ന പദ്ധതിയുടെ 90 ശതമാനം തീർത്തു, 10 ശതമാനം തീർക്കാത്തതിന് കാരണം ജോസ് കെ മാണിയാ എന്ന് പറഞ്ഞാൽ എന്‍റെ അപ്പൻ 90 ശതമാനം തീർത്ത പദ്ധതിയെ ഞെരുക്കി കൊല്ലാൻ ഞാൻ ശ്രമിക്കുമോ?”

തെരഞ്ഞെടുപ്പ് അടുക്കും തോറും ഇനിയും വാക്കുകൾക്ക് മൂർച്ച കൂടും. സംസ്ഥാനമൊട്ടാകെ ആകാംക്ഷയുണ്ടാക്കുന്നതാകും ഇക്കുറി പാലായിലെ പ്രചരണവും തെരഞ്ഞെടുപ്പ് ഫലവും

 രാഹുല്‍ എടുത്തു വീശി പ്രസംഗിക്കുന്ന നരവനെയുടെ പുസ്തകം ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്ന് പ്രസാധകര്‍

ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ആത്മകഥയായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ സംബന്ധിച്ച് വ്യക്തതയുമായി പ്രസാധകരായ പെൻഗ്വിൻ റാണ്ടം ഹൗസ് ഇന്ത്യ. പുസ്‌തകത്തിൻ്റെ പ്രസിദ്ധീകരണാവകാശം തങ്ങൾക്കാണെന്നും എന്നാൽ പുസ്‌തകം ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും പ്രസാധകർ അറിയിച്ചു.

പുസ്‌തകത്തിൻ്റെ അച്ചടിച്ചതോ ഡിജിറ്റലോ ആയ ഒരു പതിപ്പും ഇതുവരെ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്‌തിട്ടില്ലെന്ന് പെൻഗ്വിൻ ഇന്ത്യ എക്‌സിലൂടെ വ്യക്തമാക്കി. നിലവിൽ ഏതെങ്കിലും പ്ലാറ്റ്‌ഫോമുകളിൽ പുസ്‌തകത്തിൻ്റെ കോപ്പികൾ പ്രചരിക്കുന്നുണ്ടെങ്കിൽ അത് പകർപ്പവകാശ ലംഘനമാണെന്നും അത്തരം നടപടികൾക്കെതിരെ നിയമപരമായ നീക്കം നടത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ആഴ്‌ച ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ പ്രസംഗത്തിന്മേലുള്ള ചർച്ചയ്ക്കിടെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ പുസ്‌തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസാധകരുടെ വിശദീകരണം. പ്രസാദകര്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി മറുപടി നല്‍കേണ്ടി വരും.

അതേസമയം, പുസ്‌തകത്തിൻ്റെ കരട് പതിപ്പ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു എന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. അനുമതി ലഭിക്കാത്ത ഒരു പ്രസിദ്ധീകരണത്തിൻ്റെ വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന ആത്മകഥ രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംഭവത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആത്മകഥയിലെ വിവാദങ്ങള്‍ പരിശോധിക്കാം…

ഗാൽവൻ സംഘർഷവും ചൈനീസ് കടന്നുകയറ്റവും: പുസ്തകത്തിൽ 2020-ലെ ലഡാക്ക് അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകൾ ഉണ്ട്. 2020 ഓഗസ്റ്റ് 31-ന് രാത്രി ചൈനീസ് ടാങ്കുകൾ ഇന്ത്യൻ പോസ്റ്റുകൾക്ക് തൊട്ടടുത്തെത്തിയപ്പോൾ പ്രതികരിക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ ലഭിക്കാൻ വൈകിയെന്നും, ആ സമയം താൻ ഒറ്റപ്പെട്ടതുപോലെ തോന്നിയെന്നും അദ്ദേഹം പുസ്തകത്തിൽ സൂചിപ്പിച്ചതായി പറയപ്പെടുന്നു. ചൈനയുടെ നീക്കങ്ങൾ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ഇത് ചൂണ്ടിക്കാട്ടി ആരോപിക്കുന്നു.

അഗ്നിപഥ് പദ്ധതി: സൈന്യത്തിലേക്ക് പരിമിത കാലത്തേക്ക് യുവാക്കളെ നിയമിക്കുന്ന ‘ടൂർ ഓഫ് ഡ്യൂട്ടി’ എന്ന ആശയം കരസേന ആദ്യം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇത് പിന്നീട് ‘അഗ്നിപഥ്’ എന്ന പേരിൽ സമഗ്രമായ ഒരു പദ്ധതിയായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയത് സൈന്യത്തെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു എന്ന് അദ്ദേഹം പുസ്തകത്തിൽ സൂചിപ്പിക്കുന്നു. തുടക്കത്തിൽ വളരെ കുറച്ചു പേരെ മാത്രം ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനായിരുന്നു കരസേന ഉദ്ദേശിച്ചിരുന്നത്.

എന്നാൽ സർക്കാർ ഇത് മൂന്ന് സേനകളിലും ഒരേപോലെ നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. അഗ്നിപഥ് പദ്ധതി കരസേനയ്ക്ക് അനുയോജ്യമായേക്കാമെങ്കിലും നാവിക സേനയ്ക്കും വ്യോമ സേനയ്ക്കും ഇത് വലിയ വെല്ലുവിളിയാകുമെന്ന് നരവനെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഈ രണ്ട് വിഭാഗങ്ങളിലും സാങ്കേതിക വൈദഗ്ധ്യം അത്യാവശ്യമാണ്. നാല് വർഷത്തെ ചെറിയ കാലയളവിൽ അത്തരം പരിശീലനം നൽകി സേവനമനുഷ്ഠിപ്പിക്കുന്നത് പ്രായോഗികമല്ല എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിരീക്ഷണം.

പ്രസിദ്ധീകരണത്തിനുള്ള വിലക്ക്

പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് അനുമതി വൈകുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളതുകൊണ്ടാണ് പുസ്‌തകം തടഞ്ഞുവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു

രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ അബ്ദുല്‍ റഹ്മാന്‍ ഫരീദാബാദ് ജയിലില്‍ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുണ്‍ ചൗധരിയുടെ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം.

ജമ്മു കശ്മീര്‍ സ്വദേശിയായ അബ്ദുല്‍ റഹ്മാനെ കശ്മീരിലെ നീംക ജയിലില്‍നിന്ന് കഴിഞ്ഞ ദിവസമാണ് ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്. ഇവിടെവെച്ച് റഹ്മാനെ അരുണ്‍ ചൗധരി ആക്രമിക്കുകയായിരുന്നു. സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കശ്മീരിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടു എന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അബ്ദുല്‍ റഹ്മാനെ പൊലീസ് പിടികൂടുന്നത്. ഗുജറാത്ത് എടിഎസ്, ഫരീദാബാദ് പൊലീസ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവര്‍ സംയുക്തമായി രാജസ്ഥാനിലെ പാലിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നേതാവായ അബു സൗഫിയാനുമായി റഹ്മാന് അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Summary

കേരള അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെയായി സാംബയും ഫ്ലമിൻങ്കോയും

തിരുവനന്തപുരം: തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന കേരള അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ അവസാന ദിനത്തിൽ അവതരിപ്പിച്ച ബ്രസീലിയൻ സാംബയും സ്പെയിനിന്റെ ഫ്ലമിൻങ്കോ കലാപ്രകടനങ്ങൾ ആവേശവും ആനന്ദവും നിറഞ്ഞ സമാപനമായി മാറി. നിറഞ്ഞ സദസും ആവേശം നിറഞ്ഞ അന്തരീക്ഷവും മേളയിലെ ഏറ്റവും സ്മരണീയമായ നിമിഷങ്ങളിലൊന്നായി. പ്രേക്ഷകരുടെ ആവേശകരമായ പങ്കാളിത്തവും പ്രോത്സാഹനവും ഈ സാംസ്‌കാരിക ആഘോഷത്തെ അന്താരാഷ്ട്ര കലാസംഗമത്തിന്റെ ഉന്നത മാതൃകയായി ഉയർത്തി.

മേളയുടെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് ഉദ്‌ഘാടനം ചെയ്യേണ്ടിരുന്നത്. എന്നാൽ മറ്റൊരു ചടങ്ങിൽ പങ്കെടുക്കേണ്ട സാഹചര്യത്തിൽ മന്ത്രി നേരത്തെ എത്തി വിവിധ സ്റ്റാളുകൾ സന്ദർശിക്കുകയും മേളയുടെ നടത്തിപ്പിനെയും സംഘാടനത്തെയും അഭിനന്ദിക്കുകയും ചെയ്തു. അതിനാൽ ചടങ്ങ് അക്കാദമി ചെയർമാൻ ഒ. എസ് ഉണ്ണിക്കൃഷ്ണനാണ് ഉദ്‌ഘാടനം ചെയ്തത്. കേരള ഫോ‌ക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് കിർടാഡ്സ് ഡപ്യൂട്ടി ഡയറക്ടർ പ്രദീപാണ്.അക്കാദമി എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.സുരേഷ് സോമ, ഡോ. മിനി പ്രസാദ്, പ്രൊഫസർ ഇന്ദു മേനോൻ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി. ലവ്‌ലിൻ നന്ദി പറഞ്ഞു.

ഫ്ലമിൻങ്കോ നൃത്തം വേദിയിൽ വികാരങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ശക്തമായ കാൽചുവടുകളും മനോഹരമായ കൈഭാവങ്ങളും ആഴമുള്ള വികാരപ്രകടനങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സ്പെയിനിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം കേരള വേദിയിൽ അതിമനോഹരമായി പുനരാവിഷ്കരിക്കപ്പെട്ടു.

ബ്രസീലിന്റെ ഊർജ്ജസ്വല നൃത്തമായ സാംബ, കേരള വേദിയിൽ എത്തിയപ്പോൾ അതിന് പുതിയൊരു ആത്മാവ് ലഭിച്ചു. വേഗമേറിയ ചുവടുകളും മനോഹരമായ ചലനങ്ങളും പൂരങ്ങളുടെയും ജനകീയ ആഘോഷങ്ങളുടെയും ഊർജ്ജം പുനരാവിഷ്കരിച്ചു. ലാറ്റിൻ അമേരിക്കയുടെ താളങ്ങൾ കേരളത്തിന്റെ വേരുകളെ തൊട്ടപ്പോൾ അത് പ്രേക്ഷകരുടെ മനസ്സിൽ മറക്കാത്ത ഒരു അനുഭവവും അടുത്ത ഫോക് ഫെസ്റ്റിവലിനുള്ള കാത്തിരിപ്പും ആയി മാറി.

ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലന്‍സ് സംഘത്തെ ഇന്ന് നിശ്ചയിക്കും

കൊല്ലം: ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലന്‍സ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷിക്കുക. വിജിലന്‍സ് മേധാവിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. 2017ല്‍ കൊടിമര പുനര്‍നിര്‍മാണത്തിന് ശേഖരിച്ച സ്വര്‍ണത്തിന്റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. കേസെടുക്കണമെങ്കില്‍ തുടര്‍ നടപടികളാവാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണക്കൊളള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റയും ദേവസ്വം വിജിലന്‍സിന്റെയും കയ്യിലാണ് സ്വര്‍ണക്കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളുളളത്. ഇത് സംസ്ഥാന വിജിലന്‍സ് ആവശ്യപ്പെടും.


അതേസമയം,ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷകളില്‍ ഇന്ന് വാദം തുടരും. പ്രത്യേക അന്വേഷണസംഘത്തിന്റെ എസ്‌ഐടി റിപ്പോര്‍ട്ടിന്‍ മേലുള്ള പ്രതിഭാഗം വാദം ഇന്നലെ പൂര്‍ത്തിയാക്കി. പ്രോസിക്യൂഷന്‍ വാദം ഇന്ന് ഉച്ചയ്ക്ക് തുടരും. വിജിലന്‍സ് കോടതി ജഡ്ജി ഡോ. സിഎസ് രോഹിതിന് മുന്‍പാകെയാണ് ജാമ്യാപേക്ഷകളില്‍ വാദം.

വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് എല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഒരാഴ്ച കൂടി നിട്ടീ സുപ്രീം കോടതി. വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് എല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി മുന്നറിയിപ്പ് നല്‍കി. ബംഗാളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. മമതാ ബാനര്‍ജിയുടെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി എസ്‌ഐആര്‍ നടപടികള്‍ ഒരാഴ്ച കൂടി നീട്ടി നല്‍കിയത്.

നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം പതിനാലാം തീയതി എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി. നിലവില്‍ പല അപേക്ഷകളിലും തീരുമാനമെടുത്തിട്ടില്ലെന്ന് മമത ബാനര്‍ജിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കുന്നതിനും മറ്റ് നടപടി ക്രമങ്ങള്‍ക്കുമായാണ് സുപ്രീം കോടതി ഒരാഴ്ച കൂടി അനുവദിച്ചത്.

‘ആവശ്യമായ ഉത്തരവുകളോ വിശദീകരണങ്ങളോ ഞങ്ങള്‍ നല്‍കാം. എന്നാല്‍ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ക്ക് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാന്‍ അനുവദിക്കില്ല. ഇത് എല്ലാ സംസ്ഥാനങ്ങളും മനസ്സിലാക്കണം,’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടപടിക്രമങ്ങള്‍ക്കിടെ പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്

ഇതിനിടെ എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ക്കായി 8000 ഓളം പുതിയ ഉദ്യോഗസ്ഥന്‍മാരുടെ പട്ടിക ബംഗാള്‍ സര്‍ക്കാര്‍ കൈമാറിയിരുന്നു. നാളെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായുള്ള ജില്ലാ കലക്ടര്‍മാരുടെ മുന്‍പില്‍ ഹാജരാകാനും ചുമതലയേറ്റെടുക്കാനും ഈ ഉദ്യോഗസ്ഥരോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

ബംഗളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സത്യവാങ്മൂലം സംബന്ധിച്ച് ബംഗാള്‍ ഡിജിപിയോട് സുപ്രീം കോടതി വിശദീകരണം തേടി. ആക്രമണത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നായിരുന്നു സത്യവാങ്മൂലം.

ശബരിമല സ്വര്‍ണക്കൊള്ള, നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്. അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. പോറ്റിയുമായുള്ള ബന്ധത്തില്‍ ഇഡി വ്യക്തത തേടും. കേസുമായി ബന്ധപ്പെട്ട് ജയറാമിനെ നേരത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

ജയറാമും ഉണ്ണികൃഷ്ണന്‍ പോറ്റിയും ചേര്‍ന്ന് പൂജ നടത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നടപടി. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അടുത്തിടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ക്ഷേത്രത്തിലെ ദ്വരപാലക ശില്‍പങ്ങള്‍ ജയറാമിന്റെ വീട്ടില്‍ എത്തിക്കുകയും അവിടെ വച്ച് പൂജ നടത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പൂജ നടത്തില്‍ വീട്ടില്‍ ഐശ്വര്യം വരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പൂജ നടത്തിയതെന്നുമായിരുന്നു ജയറാം പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടോ, തട്ടിപ്പോ സംബന്ധിച്ച് അറിയില്ല. താനൊരു കടുത്ത അയ്യപ്പ ഭക്തനാണ്. എല്ലാവര്‍ഷവും ശബരിമലയില്‍ പോകാറുണ്ട്. അവിടെ വെച്ചാണ് പോറ്റിയെ പരിചയപ്പെടുന്നതെന്നുമായിരുന്നു ജയറാം എസ്‌ഐടിക്ക് നല്‍കിയ മൊഴി.

ശോഭന അടക്കം 3 പേർ, 2021ൽ നൽകുമെന്ന് പറഞ്ഞിട്ട് മറന്ന് പോയെന്ന് വിശദീകരണം; ഡി ലിറ്റിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കാലടി സ‍ർവകലാശാല

കൊച്ചി: പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടി ശോഭനയ്ക്ക് അടക്കം മൂന്ന് പേര്‍ക്ക് ഡി ലിറ്റ് ബിരുദം നല്‍കാതെ കാലടി സംസ്കൃത സര്‍വകലാശാല. ശോഭന, സംസ്കൃത പണ്ഡിതന്‍ എന്‍ പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ടി എം കൃഷണ എന്നിവരെ ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ 2021ലാണ് തീരുമാനിച്ചത്. അന്ന് ഗവര്‍ണറുടെ സമയം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിവച്ചതെന്നും പിന്നീടത് മറന്നുപോയതാകാമെന്നും മുന്‍ വി സി ഡോക്ടര്‍ ധര്‍മരാജ് അടാട്ട്.

എന്നാല്‍ സര്‍വകശാല അഞ്ച് പൈസയില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അലയുകയാണെന്നും നിലവില്‍ ഡി ലിറ്റിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് നിലവിലെ വി സി ഡോക്ടര്‍ കെ ഗീതാ കുമാരിയുടെ പ്രതികരണം. സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഡോ. എന്‍ പി ഉണ്ണിക്ക് ഡി. ലിറ്റ് നല്‍കാൻ തീരുമാനിച്ചത്. ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്​ ടി എം കൃഷ്ണയ്ക്കും ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നൽകിയ സംഭാവനകള്‍ പരിഗണിച്ച്​ ശോഭനയ്ക്കും ഡി ലിറ്റ് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ഡോ. എന്‍.പി. ഉണ്ണി കേരളത്തി​ന്‍റെ സാംസ്‌കാരിക, ആത്മീയ, തത്വശാസ്ത്ര മണ്ഡലങ്ങളില്‍ കാതലായ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ്. കര്‍ണാടക സംഗീതത്തിലെ യുവതലമുറയിലെ പ്രഗല്​ഭരായ വായ്പാട്ടുകാരിലൊരാളാണ് ടി എം. കൃഷ്ണ. ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച വ്യക്തിയാണ്. ശോഭന മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.