Home Blog Page 330

കോതപുരം കല്ലുംമൂട്ടിൽ ചെമ്പകംതുരുത്ത് ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ തിരു:ഉത്സവം

പടിഞ്ഞാറെ കല്ലട:കോതപുരം കല്ലുംമൂട്ടിൽ ചെമ്പകംതുരുത്ത് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ ഫെബ്രുവരി 22 മുതൽ നടന്നു വരുന്ന തിരു:ഉത്സവം 28ന് സമാപിക്കുമെന്ന് പ്രസിഡൻ്റ് ആറ്റുപുറത്ത് സുരേഷ്,സെക്രട്ടറി സർവ്വജ്ഞൻ.കെ,ഖജാൻജി രവീന്ദ്രൻ.ജെ,ഉത്സവ കമ്മിറ്റി ഭാരവാഹികളായ സി.കെ രാജൻ,മദനൻ.ആർ,സൂര്യരാജ്, തുളസീധരൻ പിള്ള എന്നിവർ അറിയിച്ചു.

28ന് (ശനി) രാവിലെ 7ന് തോറ്റംപാട്ട്,8ന് ദേവീഭാഗവത പാരായണം,8.45 ന് തിരുമുമ്പിൽ പറ,വൈകിട്ട് 4.30 ന് കെട്ടുകാഴ്ച,5ന് ശാസ്താംകോട്ട തൃപ്പാദം മ്യൂസിക് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള,രാത്രി 8.30 ന് കൊട്ടാരക്കര ശ്രീഭദ്ര അവതരിപ്പിക്കുന്ന നൃത്ത സംഗീത നാടകം – നികുംഭില,പുലർച്ചെ 3.30 ന് ആറാട്ടെഴുന്നള്ളത്ത്

ഹോം ഡെലിവറിയായി അനധികൃത മദ്യവില്പന: യുവാവ് അറസ്റ്റിൽ

ശാസ്താംകോട്ട : മുതുപിലാക്കാട് ഭാഗത്ത് ഫോൺ വഴി ആവശ്യപ്പെടുന്നവർക്ക് ഹോം ഡെലിവറിയായി അനധികൃത മദ്യവില്പന നടത്തിയ കുറ്റത്തിന് ഒരാളെ എക്‌സൈസ് അറസ്റ്റു ചെയ്തു. പോരുവഴി ശാസ്താംനടക്ക് സമീപം താമസിക്കുന്ന കൃഷ്ണ തീർത്ഥം വീട്ടിൽ കൃഷ്ണൻകുട്ടിപ്പിള്ള മകൻ കൃഷ്ണകുമാർ ആണ് മുതുപിലാക്കാട് ഭാഗത്തു വച്ച് സ്കൂട്ടറിൽ മദ്യവില്പന നടത്തുന്നതിനിടെ ശാസ്താംകോട്ട എക്‌സൈസ് സർക്കിൾ പാർട്ടിയുടെ പിടിയിലായത്. മുൻപ് മുതുപിലാക്കാട് ഗ്യാസ് ഗോഡൗണിനു സമീപം താമസിച്ചിരുന്ന ഇയാൾ മുതുപിലാക്കാട് ക്ഷേത്ര പരിസരം, ചുഴലിക്കര, പൈപ്പുമുക്ക്, വഞ്ചി മുക്ക് ഭാഗങ്ങളിൽ ആവശ്യക്കാർക്ക് മദ്യവും നിരോധിത പാന്മസാലകളും സ്കൂട്ടറിൽ എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്. ഈ വാഹനവും മദ്യവും പാന്മസാലയും വിറ്റ് കിട്ടിയ ഇനത്തിലുള്ള നാല്പത്തി രണ്ടായിരത്തോളം രൂപയും 8 ലിറ്ററിലധികം മദ്യവും ഇയാളിൽ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു.കുന്നത്തൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയുടെ നിർദേശപ്രകാരം എക്‌സൈസ് ഇൻസ്‌പെക്ടർ സൂര്യയും സംഘവുമാണ് ഇയാളെ പിടികൂടിയത്.മുൻപും നിരവധി തവണ മദ്യവില്പന നടത്തിയ കുറ്റത്തിന് ഇയാൾ എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്.മുൻപ് വില്പനക്കായി മദ്യം കടത്തികൊണ്ട് വരവേ എക്‌സൈസിനെ കണ്ട് വീടിനുള്ളിൽ ഒളിച്ച ഇയാളെ വാർഡ് മെമ്പറുടെയും ജനപ്രനിനിധികളുടെയും സാന്നിധ്യത്തിൽ വീടിന്റെ വാതിൽ തകർത്താണ് പിടികൂടിയത്. അന്ന് ഇയാളുടെ വീട്ടിലെ പൂജാമുറിയിൽ നിന്ന് ഏകദേശം 20 ലിറ്ററോളം മദ്യ ശേഖരവും മദ്യവിൽപ്പന ഇനത്തിൽ കിട്ടിയ പണവും സ്കൂട്ടറും പിടികൂടിയിരുന്നു. കൂടാതെ സിനിമാപറമ്പ്-നെടിയവിള റൂട്ടിലെ പെട്രോൾപമ്പിന് പിറകിലെ കാടുപിടിച്ച പുറമ്പോക്കിൽ മദ്യക്കച്ചവടം നടത്തികൊണ്ട് നിൽക്കവേ എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെടുകയും തുടർന്ന് അവിടെ നടത്തിയ പരിശോധനയിൽ ഇയാൾ വിൽപ്പനക്കായി ചാക്കുകളിൽ നിറച്ച് സൂക്ഷിച്ച നിലയിൽ 30 ലിറ്ററോളം മദ്യം കണ്ടെത്തുകയും ഇയാൾക്കെതിരെ കേസെടുക്കയുകയും ചെയ്തിരുന്നു.അൻപത് രൂപ മുതൽ മദ്യം നൽകുമെന്നതിനാൽ പ്രദേശത്തെ ചെറുപ്പക്കാർ മുതൽ പ്രായം ചെന്നവർ വരെ ഇയാളുടെ ഇടപാടുകാർ ആയിരുന്നു. ഇയാളെ പിടികൂടാനായി ഉദ്യോഗസ്ഥർ എത്തുമ്പോൾ ഈ ഇടപാടുകാർ തന്നെ ഇയാളെ ഫോണിൽ വിവരം അറിയിക്കുകയും ഇയാൾ സ്കൂട്ടറിൽ സ്ഥലംവിടുകയും ചെയ്തിരുന്നതിനാൽ ഇയാളെ പിടികൂടുക വളരെ പ്രയാസമായിരുന്നു.പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപ്പേരാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തു വന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നടൻ ടിനി ടോമിന്റെ മകനെതിരെ ലഹരിക്കേസ്

കൊച്ചി.നടൻ ടിനി ടോമിന്റെ മകനെതിരെ ലഹരിക്കേസ്. നാല് ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനാണ് കേസ്. പിടിയിലായത് ടിനി ടോമിന്റെ മകൻ ആദം ഷീമും രണ്ട് സുഹൃത്തുക്കളും. കഞ്ചാവ് പിടികൂടിയത് ആദമിന്റെ സുഹൃത്ത് കാർത്തികിന്റെ പോക്കറ്റിൽ നിന്ന്. തിങ്കളാഴ്ച രാത്രി തിരുവാങ്കുളത്ത് നിന്നാണ് പിടിയിലായത്. മൂവരെയും അന്ന് തന്നെ ജാമ്യത്തിൽ വിട്ടു

ക്രമസമാധാനനില ഭദ്രമായി തുടരണം എന്നത് കോൺഗ്രസിന്റെ ബാധ്യത അല്ല,കെ മുരളീധരന്‍

കോഴിക്കോട്.ബോംബാക്രമണം നടന്ന ബിതുൽ ബാലൻ്റെ തോടന്നൂരിലെ വീട് സന്ദർശിച്ച്
കെ.മുരളീധരൻ. അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്ന് മുരളീധരൻ. ക്രമസമാധാനനില ഭദ്രമായി തുടരണം എന്നത് കോൺഗ്രസിന്റെ ബാധ്യത അല്ല, അത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ്.

ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രി യുടെ അറിവോടെ. യുഡിഎഫുകാർക്കെതിരെ എന്ത് അക്രമം ഉണ്ടായാലും നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രി പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ബോംബാക്രമണം കനഗോലുവിന്റെ തന്ത്രമല്ല പിണറായി ഗോലുവിന്റെ തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്

വീണാ ജോർജ് ആരോഗ്യമന്ത്രി എന്ന നിലയിൽ പരാജയം ആണെങ്കിലും നടിയെന്ന നിലയിൽ മികച്ച പെർഫോമൻസ്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പ് കാലത്തും വീണ ജോർജ് ഇതേ തന്ത്രം പയറ്റിയിരുന്നു. കഴുത്തിനു അസുഖം ഉള്ള മന്ത്രി കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും കോളർ ധരിച്ചിരുന്നു. മോഹൻലാലിന് അഭിമുഖം നടക്കാൻ പണം കൊടുക്കേണ്ടതുണ്ട്. ഈ പണം അധികാരത്തിൽ വരുന്ന UDF സർക്കാർ കൊടുക്കേണ്ട അവസ്ഥയാണ്.

അതേസമയം കെ എസ് യു നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ DYFI ക്ക് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ്. ആക്രമണം കനഗോലു തന്ത്രം ആകാം. പൊലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തട്ടെ. മന്ത്രിയെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടുണ്ടെന്ന് ആവർത്തിച്ച് വസീഫ്. ദൃശ്യങ്ങൾ വേണമെന്ന് വാശി പിടിക്കുന്നത് എന്തിന്?

കോൺഗ്രസ് നേതാക്കൾ ഇനാം പ്രഖ്യാപിച്ച് മന്ത്രിയെ അധിക്ഷേപിക്കുകയാണെന്നും വസീഫ് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

ന്യൂഡെൽഹി :ശബരിമല സ്വര്‍ണക്കൊള്ള വിഷയവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യുവമോര്‍ച്ച കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പമുള്ള ചിത്രത്തെക്കുറിച്ച് സോണിയാ ഗാന്ധി മറുപടി പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

അനുരാഗ് താക്കൂര്‍ എംപി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് പുറത്തു ആദ്യമായാണ് ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഇത്തരമൊരു പ്രതിഷേധം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് സ്വര്‍ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു. യു.പി.എ കാലത്ത് കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിച്ചുവെന്നും അയ്യപ്പഭക്തരെ വഞ്ചിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണിയാ ഗാന്ധിയിലേക്കു അന്വേഷണം വ്യാപിപ്പിക്കണം, കൂടാതെ അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവര്‍ വിഷയത്തില്‍ വിശദീകരണം നല്‍കണം എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം സംഘടിപ്പിച്ചത്.

അന്തിപ്പച്ച – സഞ്ചരിക്കുന്ന മത്സ്യവിപണനകേന്ദ്രം – ഉത്ഘാടനം ശനിയാഴ്ച

ചവറ. ഡോ. സുജിത് വിജയന്‍പിളള എംഎല്‍എയുടെ പ്രത്യേകവികസന ഫണ്ടില്‍നിന്നും അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ വാഹനം ഉപയോഗിച്ച് മത്സ്യഫെഡ് ആരംഭിക്കുന്ന സഞ്ചരിക്കുന്ന മത്സ്യവിപണന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം 2026 ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 9 മണിക്ക് നീണ്ടകര ഹാര്‍ബറില്‍ ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ നിര്‍വ്വഹിക്കും. 
കൊല്ലം ജില്ലയിലെ വിവിധ ലാന്‍റിംഗ് സ്റ്റേഷനുകളില്‍നിന്നും മത്സ്യഫെഡ് കൊല്ലം ജില്ലാ ബേസ് സ്റ്റേഷനിലേക്ക് നേരിട്ട് സംഭരിക്കുന്ന വിവിധങ്ങളായ മത്സ്യഇനങ്ങളാണ് അന്തിപ്പച്ചയിലൂടെ വിപണനം നടത്തുന്നത്. 

കടല്‍, കായല്‍ മത്സ്യങ്ങള്‍ക്കുപുറമേ മത്സ്യഫെഡ്ഡിന്‍റെ വിവിധയിനം മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളായ ചെമ്മീന്‍, ചൂര, അച്ചാറുകള്‍, കറിമിക്സുകള്‍, ഫ്രൈമസാല, ചെമ്മീന്‍ ചമ്മന്തിപ്പൊടി, ചെമ്മീന്‍ റോസ്റ്റ് മുതലായവയും ചവറ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തിപ്പച്ചയുടെ വാഹനത്തില്‍ ലഭിക്കുമെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു. 
മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ജി. രാജാദാസ്, സബീന സ്റ്റാന്‍ലി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേഷ് ശശിധരന്‍ എസ്.ആര്‍, മത്സ്യഫെഡ് ഡി.ജി.എം രമ മേനോന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ അനിതാകുമാരി.എസ് , മത്സ്യഫെഡ് സി.പി.സി. മാനേജര്‍ ക്രിസ്തുദാസ് സക്കറിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും

പ്രധാനമന്ത്രിയെ കാണാൻ യാക്കോബായ സഭ പരമാധ്യക്ഷൻ ദില്ലിയിലെത്തി,മലങ്കരസഭാ തർക്കത്തിൽ നിർണായക ഇടപെടലുണ്ടാകും

ന്യൂഡെല്‍ഡി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മലങ്കരസഭാ തർക്കത്തിൽ നിർണായക ഇടപെടലുമായി കേന്ദ്രസർക്കാരും ബിജെപിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ യാക്കോബായ സഭ പരമാധ്യക്ഷൻ ദില്ലിയിലെത്തി. ഓർത്തഡോക്സ് സഭ പ്രതിനിധികളെയും വൈകാതെ പ്രധാനമന്ത്രി കാണും.


ഓസ്‌ട്രേലിയൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ കാതോലിക്ക ബാവ ദില്ലിയിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് താല്പര്യം പ്രകടിപ്പിച്ചത്. സഭയുടെ ഇന്ത്യയിലെ തലവൻ മാർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബ്ബും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. ആരെയും മുറിവേൽപ്പിക്കാതെ പള്ളിത്തർക്കം പരിഹരിക്കണമെന്ന ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ പ്രതികരണം കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയാകുമെന്നതിന്റെ സൂചനയാണ്.

രാഷ്ട്രീയമില്ലെന്നാണ് വാദമെങ്കിലും തിരഞ്ഞെടുപ്പ് കാലത്തെ ഈ നീക്കത്തിന് മാനങ്ങൾ ഏറെ. കേരളത്തിൽ ക്രിസ്ത്യൻ സഭകളെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. യാക്കോബായ സഭാംഗം കൂടിയായ സാബു എം ജേക്കബിന്റെ മുന്നണിപ്രവേശനം ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. സാബു എം ജേക്കബ് കഴിഞ്ഞദിവസം ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി ചർച്ച നടത്തി. ദേവലോകം അരമനയിൽ സിനഡ് യോഗം ചേർന്നതിനാൽ ദില്ലിയിലെ കൂടിക്കാഴ്ചയിൽ സഭ പ്രതിനിധികൾ പങ്കെടുക്കുന്നില്ല. യോഗത്തിൽ കേന്ദ്രസർക്കാർ നീക്കം ചർച്ച ചെയ്ത് തീരുമാനമെടുക്കും. ജെ.ബി കോശി റിപ്പോർട്ടിനെ മുൻ നിർത്തിയാണ് ക്രൈസ്തവ വോട്ടുകൾ ഉറപ്പിക്കാനുള്ള സിപിഎം നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായുള്ള നാളെ യോഗം ചേരും. എന്നാൽ സർക്കാർ നീക്കത്തെ സംശയത്തോടെയാണ് ലത്തീൻ സഭയടക്കം കാണുന്നത്.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു  

തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ദ്രാവിഡ മുന്നേറ്റ കഴകംയില്‍ ചേര്‍ന്നു. മന്ത്രി ശേഖര്‍ ബാബുവിനൊപ്പം ഡിഎംകെ ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ച ശേഷമാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ഡിഎംകെയില്‍ ചേര്‍ന്നതിനു പിന്നാലെ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍നെ ഒ. പനീര്‍ശെല്‍വം വാനോളം പുകഴ്ത്തി. സ്റ്റാലിന്‍ ദളപതിയാണ്; ഇനി തന്റെ രാഷ്ട്രീയ യാത്ര ദളപതിയുടെ വഴിയിലൂടെയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിനെ കഴിഞ്ഞ ദിവസം നേരില്‍ കണ്ടതോടെ ഒപിഎസ് ഡിഎംകെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്ന് അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് പനീര്‍ശെല്‍വം വ്യക്തമാക്കി. അണ്ണാ ഡിഎംകെയ്ക്ക് ഇനി ഭാവിയില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെയെ എതിര്‍ക്കാന്‍ ഇന്നൊരു ശക്തമായ പാര്‍ട്ടിയും ഇല്ല. അഞ്ചുവര്‍ഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രി കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുടെ മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയിലെ ബോഡിനായ്ക്കന്നൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് പനീര്‍ശെല്‍വം ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വിവരവും പുറത്തുവന്നു. ഒപിഎസ് പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ തമിഴ്‌നാട്ടിന്റെ തെക്കന്‍ മേഖലയിലെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്താമെന്നാണു ഡിഎംകെയുടെ കണക്കുകൂട്ടല്‍.

തന്റെ ജീവിതം തന്നെ മാറ്റി മറിച്ച കെഎസ്ആർടിസി ബസ് യാത്രയെക്കുറിച്ച് പറഞ്ഞ് മോഹൻലാൽ

തന്റെ ജീവിതം തന്നെ മാറ്റി മറിച്ച കെഎസ്ആർടിസി ബസ് യാത്രയെക്കുറിച്ച് പറഞ്ഞ് മോഹൻലാൽ. സംവിധായകൻ പ്രിയദർശൻ ഒരുക്കിയ കെഎസ്ആർടിസിയുടെ പരസ്യ ചിത്രത്തിലാണ് മോഹൻലാൽ തന്റെ സുഖമുള്ള ആനവണ്ടി യാത്ര ഓർത്തെടുത്തത്. കെഎസ്ആർടിസി ബസിൽ കയറാൻ കൈ കാണിക്കുന്ന മോഹൻലാലിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്.


“തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ആ കെഎസ്ആർടിസി ബസിലേക്ക് അന്ന് വലതുകാൽ വച്ച് കയറുമ്പോൾ താൻ അറിഞ്ഞിരുന്നില്ല, ആ യാത്ര തന്റെ ജീവിതത്തെ മാറ്റി മറിക്കുമെന്നും മോഹൻലാൽ പറയുന്നു. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ആ കെഎസ്ആർടിസി ബസിലേക്ക് അന്ന് വലതുകാൽ വച്ച് കയറുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, ആ യാത്ര എന്റെ ജീവിതത്തെ മാറ്റി മറിക്കുമെന്ന്.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള അവസരം തേടി പോവുകയായിരുന്നു ഞാൻ. യാത്രകളുടെ വിരസത മാറ്റാൻ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക, അവരുടെ മനസിനുള്ളിൽ എന്താവും എന്നൊക്കെ വെറുതെ ചിന്തിക്കുക എന്നൊരു സ്വഭാവം അന്നും എനിക്കുണ്ടായിരുന്നു. ഒരുപക്ഷേ അതായിരിക്കാം ഞാൻ അറിയാതെ പഠിച്ച അഭിനയ കലയുടെ ആദ്യ പാഠം.
ആലപ്പുഴ ബസ് ഡിപ്പോയിലിറങ്ങി നവോദയ സ്റ്റുഡിയോയിലേക്ക് നടക്കുമ്പോൾ ആ ആനവണ്ടിയും അതിലെ മനുഷ്യരും എനിക്ക് ആശംസ പറയും പോലെ തോന്നി. അഭിനയ പരീക്ഷ കഴിഞ്ഞ് ഞാൻ മടങ്ങിയത് പ്രിയപ്പെട്ട ആനവണ്ടിയിൽ തന്നെ. പോയ ഞാൻ അല്ലായിരുന്നു തിരിച്ചു വന്നത്. പിന്നീടുള്ള മോഹൻലാലിന്റെ ജീവിതം എന്നേക്കാൾ നിങ്ങൾക്കറിയാം.
എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടി നിനക്ക് നന്ദി. ഇതുപോലെയുള്ള ശുഭയാത്രകൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെഎസ്ആർടിസി എന്നെന്നും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു”. – മോഹൻലാൽ വിഡിയോയിൽ പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ട് പുലര്‍ച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങിയ സംഭവത്തില്‍ വിമര്‍ശനം

കൊച്ചി: കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ട് പുലര്‍ച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങിയ സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. ‘മെഡിക്കല്‍ കോളജിലെ ഔദ്യോഗിക ഡിസ്ചാര്‍ജ് സമയമായ രാവിലെ 10 മണി എന്നത് ഉള്‍പ്പെടെ യാതൊരു പ്രോട്ടോക്കോളും പാലിക്കാതെ, കഴുത്തിനു ഗുരുതര പരിക്കേറ്റിട്ടും കാറില്‍ 10 മണിക്കൂര്‍ യാത്ര ചെയ്യാന്‍ അനുവദിച്ചു കൊണ്ട് ആരോഗ്യമന്ത്രിയുടെ ആരോഗ്യം വെച്ച് കളിക്കുന്ന പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ അന്വേഷണം വേണം’ – അബിന്‍വര്‍ക്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ് അതിന്റെ വേദന കഴുത്തില്‍ നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന അവസ്ഥയിലുള്ള ഒരു രോഗിയെ ഒറ്റയടിക്ക് ഡിസ്ചാര്‍ജ് ചെയ്ത് ഒരു ആംബുലന്‍സ് പോലും വിട്ടുനല്‍കാതെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കാറില്‍ പറഞ്ഞയച്ച അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഈ വീഴ്ചയേക്കുറിച്ച് വകുപ്പ് മന്ത്രി തന്നെ മുന്‍കൈ എടുത്ത് അന്വേഷണം നടത്തണം’- വിടി ബല്‍റാം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. .

‘കഴുത്തിന് ഗുരുതര പരിക്ക് ഉണ്ടായിട്ടും ഒരു എയര്‍ ആംബുലന്‍സ് പോലും ക്രമീകരിക്കാതെ റോഡില്‍ കൂടി 400ലധികം കിലോമീറ്റര്‍ യാത്ര ചെയ്തു കാറില്‍ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയ സാക്ഷാല്‍ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന്’ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.