Home Blog Page 275

സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ മിനിപിക്കപ്പ് ലോറി ഇടിച്ചു വയോധികന് ദാരുണാന്ത്യം

കോഴിക്കോട്. സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ മിനിപിക്കപ്പ് ലോറി ഇടിച്ചു. മുക്കത്ത് 73കാരന് ദാരുണാന്ത്യം. കൂളിമാട് നായർകുഴി റോഡിലെ ചിറ്റാരിപ്പിലാക്കലിൽ റോഡിലാണ് അപകടം

കുറുമ്പറമ്മൽ മുഹമ്മദ് മുസ്ല്യാരാണ് മരിച്ചത്. അപകടം നടന്നത് ഇന്നലെ രാത്രി 9.40 ന്. കൂളിമാട് ഭാഗത്തുനിന്നും നായർകുഴി ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് ലോറിയാണ് തട്ടിയത്.

also read:

കിഫ്ബിയിൽ വീണ്ടും അവസരം; വിവിധ തസ്തികകളിലായി 24 ഒഴിവ്

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ വിവിധ തസ്തികകളിൽ 24 ഒഴിവ്. കരാർ നിയമനം. മാർച്ച് 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

∙ജൂനിയർ കൺസൽറ്റന്റ്: ബിടെക് (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ), 3 വർഷ പരിചയം; 40; 37,500.

∙ടെക്നിക്കൽ അസിസ്റ്റന്റ്: സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ എംടെക് ജിയോഇൻഫർമാറ്റിക്സ്, 2 വർഷ പരിചയം; 35; 32,500.

∙ഡ്രാഫ്റ്റ്സ്മാൻ: സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 5 വർഷ പരിചയം; 30; 32,500.

www.cmd.kerala.gov.in

യൂറിക് ആസിഡിന്‍റെ അളവ് കൂടുതലോ? കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.

യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്യൂരിൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്

പ്യൂരിൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ യൂറിക് ആസിഡിന്‍റെ അളവ് കൂട്ടുന്നതിന് ഇടയാക്കും. അതിനാൽ ഇവ നിയന്ത്രിക്കുക.

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് പുറന്തള്ളുന്നതിന് സഹായിക്കും.

ഫൈബര്‍

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുക

പഞ്ചസാര, മധുര പാനീയങ്ങൾ തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക. കാരണം ഇവ യൂറിക് ആസിഡിന്റെ അളവ് കൂട്ടാം.

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍. കാരണം ഇവ യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുക

വയറിലെ കൊഴുപ്പ് കുറച്ച് ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് ആരോ​ഗ്യപ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.

വ്യായാമം ചെയ്യുക

പതിവായി മുടങ്ങാതെ വ്യായാമം ചെയ്യുക.

അമിത മദ്യപാനം ഒഴിവാക്കുക

അമിത മദ്യപാനം ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. അതിനാല്‍ അമിത മദ്യപാനം ഒഴിവാക്കുക.

മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചു; ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് അയൽവാസി കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

പത്തനംതിട്ട: മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസിയും അടുത്ത ബന്ധുവുമായ 52കാരൻ ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. പത്തനംതിട്ട കോന്നി എലിയറക്കലിലാണ് സംഭവം. എലിയറക്കൽ സ്വദേശി വഹാബ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിയാസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; അഞ്ചു പേർക്ക് പുതു ജീവനേകി ചടയമംഗലം സ്വദേശി, മരണം ബൈക്ക് അപകടത്തിൽ

നിയാസിന്‍റെ അടുത്ത ബന്ധവും അയൽവാസിയുമാണ് വഹാബ്. നിയാസും ഭാര്യയും തമ്മിൽ സ്ഥിരം കുടുംബ കലഹം ഉണ്ടാകാറുണ്ടെന്നാണ് പറയുന്നത്. നിയാസിന്‍റെ വീടിന് തൊട്ടടുത്താണ് വഹാബിന്‍റെ വീട്. മദ്യലഹരിയിൽ നിയാസ് ഭാര്യയെ ഉപദ്രവിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു വഹാബ്. തുടര്‍ന്ന് നിയാസിനെ തടയാൻ ശ്രമിച്ചു. ഇതിനിടെ നിയാസ് ചുറ്റികയെടുത്ത് വഹാബിന്‍റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വഹാബ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.

പുലർച്ചെ പൊതുജനങ്ങൾക്ക് അടിയന്തര സന്ദേശം, ഖത്തറിലെ ചില പ്രദേശങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നു

ദോഹ : ഇറാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഖത്തറിലെ ചില പ്രദേശങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നു. പൊതുജന സുരക്ഷയുടെ ഭാഗമായാണ് ഒഴിപ്പിക്കൽ നടക്കുന്നതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും പുലർച്ചെ പൊതുജനങ്ങൾക്ക് അടിയന്തര സന്ദേശം വന്നു.

Also Read: അമേരിക്കയ്ക്ക് ഇറാൻ കൊടുത്ത പണി! ഒന്നിന് പുറകെ ഒന്നായി അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾ തകർത്തു; ഇറാഖിൽ വിമാനം തകർന്നതിൻ്റെ കാരണം അവ്യക്തം

അതേ സമയം, ഒമാനിലെ സോഹാർ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കരയിൽ വെച്ച് ഇന്ത്യാക്കാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം, അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ആകെ 11 പേർക്ക് പരിക്കേറ്റു, ഇതിൽ 10 പേരും ഇന്ത്യക്കാരാണ്.

പരിക്കേറ്റവരിൽ അഞ്ചുപേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും ബാക്കിയുള്ള അഞ്ചുപേർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. മസ്കറ്റിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ അവഹി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഡ്രോണുകൾ പതിച്ചത്.

ദിവസങ്ങള്‍ക്കു മുമ്പ് ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോജ്തബ ഖമേനിയെക്കുറിച്ചും ഇറാന്റെ ഉന്നത നേതാക്കളെ ക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നൽകുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. . യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സര്‍വീസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റീസ് പ്രോഗാരം വഴിയാണ് ഇത് സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചത്. മോജ് തബയുള്‍പ്പെടെ 10 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റര്‍ എക്‌സില്‍ സെക്യൂരിറ്റി സര്‍വീസ് വിഭാഗം പോസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബ്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗര്‍ ഹെജാസി, മേജര്‍ ജനറല്‍ യഹ്യ റഹിം സഫാവി, ആഭ്യന്തര മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ എസ്‌കന്ദര്‍ മൊമെനി, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി എന്നിവരുള്‍പ്പെടെ അമേരിക്ക വിവരങ്ങള്‍ തേടുന്ന നിരവധി ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്കുന്നവര്‍ക്ക് 10 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; അഞ്ചു പേർക്ക് പുതു ജീവനേകി ചടയമംഗലം സ്വദേശി, മരണം ബൈക്ക് അപകടത്തിൽ

തിരുവനന്തപുരം: അഞ്ചു പേർക്ക് പുതു ജീവനേകി സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ബിനുവിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്.

തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അവയവങ്ങൾ പുതുജീവൻ നൽകും. ഹൃദയം മാറ്റിവെക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപ്പായില്ല.

അമേരിക്കയ്ക്ക് ഇറാൻ കൊടുത്ത പണി! ഒന്നിന് പുറകെ ഒന്നായി അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾ തകർത്തു; ഇറാഖിൽ വിമാനം തകർന്നതിൻ്റെ കാരണം അവ്യക്തം

റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുഎസ് വ്യോമസേനയുടെ അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെന്ന് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അമേരിക്കയുടെ മറ്റൊരു ഇന്ധന ടാങ്കർ വിമാനം ഇറാഖിലെ ഇർബിൽ പ്രവിശ്യയിൽ തകർന്നുവീണിരുന്നു. പശ്ചിമേഷ്യൻ മേഖലയിലെ യുഎസ് സൈനിക നീക്കങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന വിമാനങ്ങളാണ് ആക്രമിക്കപ്പെട്ടത്.

Also Read: സംഘര്‍ഷങ്ങള്‍ക്കിടെ 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കപ്പല്‍ ‘ശിവാലിക്’ ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് യാത്ര തിരിച്ചു,ഇന്ത്യന്‍ നാവിക സേന അകമ്പടി

ഇറാൻ്റെ ആക്രമണത്തിൽ അഞ്ച് കെസി-135 ഇന്ധന ടാങ്കർ വിമാനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. എയർബേസിനകത്ത് നിർത്തിയിട്ടിരുന്ന ഈ വിമാനങ്ങൾ പൂർണ്ണമായും തകർന്നിട്ടില്ലെന്നും ഇവയുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മിസൈൽ ആക്രമണത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇത് അമേരിക്കയെ സംബന്ധിച്ച് ആശ്വാസകരമാണ്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്ക ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾക്ക് ഈ വിമാനങ്ങളുടെ അഭാവം വലിയ തിരിച്ചടിയാണ്. ആകാശത്ത് വച്ച് പോർ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ ടാങ്കർ വിമാനങ്ങളാണ് ഇവ.

പശ്ചിമേഷ്യയിലെ യുദ്ധം തുടരുന്നതിനിടെയാണ് ഈ സംഭവം. കഴിഞ്ഞ ദിവസം ഇറാഖിലെ ഇർബിൽ പ്രവിശ്യയിൽ സമാനമായ മറ്റൊരു ഇന്ധന ടാങ്കർ വിമാനം തകർന്നുവീണ് ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ വിമാനം ആക്രമണത്തിൽ തകർന്നതല്ലെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കിയത്. എന്നാൽ വിമാനം തകർന്നുവീണതിൻ്റെ കാരണം ഇതുവരെ അവർ വ്യക്തമാക്കിയിട്ടുമില്ല. അമേരിക്ക ഇറാനിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ഇറാൻ്റെ ഈ നീക്കമെന്ന് കരുതുന്നു. പശ്ചിമേഷ്യൻ മേഖലയിൽ അമേരിക്കയുടെ സൈനിക താവളങ്ങളുള്ള രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിലേക്കടക്കം ഇറാൻ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.

പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ അപകടം… നാല് പേർക്ക് പരിക്ക്

പാലക്കാട്: കൂറ്റനാട് ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

വെടിക്കെട്ട് കാണാനായി കൂടി നിന്നവര്‍ക്കിടയിലേക്കാണ് കല്ലും ചീളുകളും തെറിച്ചുവീണത്. പരിക്കേറ്റവര്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വെടിക്കെട്ട് നടത്തുമ്പോള്‍ ആളുകള്‍ സുരക്ഷിതമായ അകലം പാലിച്ചില്ല എന്ന വിമര്‍ശനമുണ്ട്.

ഗണേഷ്‌കുമാർ പ്രസിഡന്റായ പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ഭരണസമിതി പിരിച്ചുവിട്ടു

പുനലൂർ: മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പ്രസിഡന്റായ പത്തനാപുരം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്റെ ഭരണസമിതി പിരിച്ചുവിട്ടു. ഭരണസമിതിയിലെ മുതിർന്ന അംഗം കരിക്കത്തിൽ കെ. തങ്കപ്പൻപിള്ള ചെയർമാനായി അഡ്ഹോക് കമ്മിറ്റി ചുമതലയേറ്റെടുത്തു.


വെള്ളിയാഴ്ച വൈകീട്ടാണ് കരയോഗം രജിസ്ട്രാർ ശശിധരൻനായർ ഭരണസമിതി പിരിച്ചുവിട്ടത്. യൂണിയൻ പ്രസിഡന്റിന്റേത് ഏകാധിപത്യ പ്രവണതകളാണെന്നു ചൂണ്ടിക്കാട്ടി 11 ഭരണസമിതി അംഗങ്ങൾ കഴിഞ്ഞയാഴ്ച രാജിസമർപ്പിച്ചിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് സമിതി പിരിച്ചുവിട്ട് താത്കാലിക സമിതിക്ക് ഭരണച്ചുമതല നൽകിയത്.

പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് ‘പത്മാ കഫെ’ തുടങ്ങുന്നതിലെ സാന്പത്തിക ക്രമക്കേടുകളെപ്പറ്റി ഏറെനാളായി വിവാദം പുകയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുൻപ് ചേർന്ന ഭരണസമിതി യോഗത്തിൽ സെക്രട്ടറിയോടും അംഗങ്ങളോടും പ്രസിഡന്റ് രൂക്ഷമായി പെരുമാറിയതായും പരാതിയുയർന്നിരുന്നു. ഇതേത്തുടർന്ന് പത്തരവർഷം യൂണിയൻ സെക്രട്ടറിയായിരുന്ന ജി. അനിൽകുമാർ നിർബന്ധിത സ്ഥലംമാറ്റം വാങ്ങി കൊല്ലം യൂണിയനിലേക്ക് പോയി. ഈ പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റ് ജെ. രാധാകൃഷ്ണപിള്ളയടക്കം 11 ഭരണസമിതി അംഗങ്ങൾ ചങ്ങനാശ്ശേരിയിലെത്തി രാജിക്കത്ത് നൽകിയത്.

also read :



ഇതേസമയം യൂണിയനുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ നിഷേധിച്ച് പ്രസിഡന്റ് കെ.ബി. ഗണേഷ്‌കുമാർ രംഗത്തെത്തിയിരുന്നു. തന്നെയും യൂണിയനെയും തകർക്കാൻ രാഷ്ട്രീയമായി ലക്ഷ്യമിട്ടിട്ടുള്ളതാണ് ആരോപണങ്ങളെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചിരുന്നത്.

സംഘര്‍ഷങ്ങള്‍ക്കിടെ 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കപ്പല്‍ ‘ശിവാലിക്’ ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് യാത്ര തിരിച്ചു,ഇന്ത്യന്‍ നാവിക സേന അകമ്പടി

ഫയല്‍ ചിത്രം

ന്യൂഡല്‍ഹി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കപ്പല്‍ ‘ശിവാലിക്’ ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് യാത്ര തിരിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ  സുരക്ഷാ അകമ്പടിയോടെയാണ് കപ്പല്‍ ഈ തന്ത്രപ്രധാന പാത കടക്കുന്നത്.

ഇന്ധന ഇറക്കുമതി തടസ്സപ്പെടാതിരിക്കാന്‍ ഘട്ടംഘട്ടമായാണ് ഇന്ത്യ കപ്പലുകളെ പുറത്തെത്തിക്കുന്നത്. മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് കപ്പലിന് സുരക്ഷിത പാത ഒരുക്കുന്നതിനായി ഇന്ത്യന്‍ നാവികസേന നേരിട്ട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

also read:

ശിവാലിക്കിന് പിന്നാലെ അടുത്ത ആറ് മണിക്കൂറിനുള്ളില്‍ മറ്റൊരു എല്‍പിജി കപ്പല്‍ കൂടി യാത്ര തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മൂസ് കടലിടുക്കിലെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നീക്കം ആരംഭിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.