വിലക്കിയിട്ടും പ്രണയം തുടർന്നു; മകളേയും കാമുകനേയും കൊന്ന്, ശരീരത്തിൽ കല്ലുകെട്ടി മുതലകൾക്കിട്ട് കൊടുത്തു

Advertisement

ഭോപ്പാൽ: 18 കാരിയായ മകളേയും 21 കാരനായ കാമുകനേയും വെടിവച്ച് കൊന്ന് മുതലകൾ നിറഞ്ഞ നദിയിലേക്ക് എറിഞ്ഞ് കുടുംബം. മധ്യപ്രദേശിലെ മൊറേനയിലാണ് ദാരുണ സംഭവം.

ജൂൺ മൂന്നിന് മകൾ ശിവാനി തോമർ എന്ന പെൺകുട്ടിയം രാധേശ്യാം തോമർ എന്ന യുവാവുമാണ് കൊല്ലപ്പെട്ടത്. മോറേനയിലെ രത്തൻബാസി ഗ്രാമവാസിയായിരുന്നു പെൺകുട്ടി. അടുത്ത ഗ്രാമമായ ബാലുപുയിലെ യുവാവുമായി പെൺകുട്ടിയുടെ പ്രണയ ബന്ധം വീട്ടുകാർ വിലക്കിയിരുന്നു.

എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരുടെ വിലക്ക് കമിതാക്കൾ പരിഗണിക്കാതെ ബന്ധം തുടരുകയായിരുന്നു. ജൂൺ മൂന്നിനാണ് യുവാവിനെ കാണാതാവുന്നത്. ഇതേദിവസം തന്നെ ശിവാനിയെ കാണുന്നില്ലെന്ന പരാതിയുമായി വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇരുവരും എതിർപ്പുകൾ ഭയന്ന് ഒളിച്ചോടിയെന്നായിരുന്നു യുവാവിൻറെ വീട്ടുകാർ ധരിച്ചിരുന്നത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും വിവരങ്ങളൊന്നുമില്ലാതെ വന്നതോടെ യുവാവിന്റെ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. മകനേയും മകനുമായി ബന്ധം പുലർത്തിയ പെൺകുട്ടിയേയും കാണാനില്ലെന്നുമുള്ള യുവാവിൻറെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരങ്ങൾ പുറത്ത് വന്നത്.

മണിക്കൂറുകൾ നീണ്ട ചോദ്യ ചെയ്യലിന് ഒടുവിൽ മകളേയും കാുകനേയും കൊലപ്പെടുത്തിയെന്ന് ശിവാനിയുടെ പിതാവ് കുറ്റസമ്മതം നടത്തുകയായിരുന്നു. ജൂൺ മൂന്നിന് ഇരുവരേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ വലിയ കല്ലുകൾ കെട്ടി മുതലകളുള്ള ചംബൽ നദിയിൽ എറിയുകയായിരുന്നുവെന്നാണ് ശിവാനിയുടെ പിതാവ് വിശദമാക്കുന്നത്. ചംബൽ നദിയിൽ 2000ൽ അധികം മുതലകളുണ്ടെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. മകളുടേയും കാമുകൻറേയും മൃതദേഹം ഉപേക്ഷിച്ച സ്ഥലം വീട്ടുകാർ പൊലീസിന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മധ്യപ്രദേശ് പൊലീസ്.

Advertisement