ചവറയിൽ സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ എൽഡിവൈഎഫ് ആക്രമണം:4 ആർവൈഎഫ് പ്രവർത്തകർക്ക് പരിക്ക്; എൻ.കെ പ്രേമചന്ദ്രന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിൽ ചവറ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു

ചവറ:ചവറയിൽ സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ എൽഡിവൈഎഫ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ 4 ആർവൈഎഫ് പ്രവർത്തകർക്ക് പരിക്ക്.ആർവൈഎഫ് പ്രവർത്തകരായ ബിലാൽ,ഷെഹിൻ വടക്കുംതല,ഷജീർ,പ്രജിത്ത് പൂക്കോടൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഉൾപ്പെട്ട എൽഡിവൈഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും ഡി.ജെ പാർട്ടി നടത്തിയ വാഹനം കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന്റെയും ആർഎസ്പി
സംസ്ഥാന പ്രസിഡന്റ് ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിൽ ചവറ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.ശനി രാത്രി എട്ടോടെയാണ് കൊറ്റൻകുളങ്ങര
ക്ഷേത്ര മൈതാനിയിലാണ് സംഭവം.മനോരമ ന്യൂസ് ചാനലിന്റെ വോട്ട് ചർച്ചയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.എൽഡിവൈഎഫ് പ്രവർത്തകർ നടത്തിയ റോഡ് ഷോയ്ക്കിടെ ഡി.ജെ വാഹനവുമായെത്തി ചർച്ച തടസപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.

Advertisement