നവകേരള സദസ്:കുന്നത്തൂരിലെ വേദി ചക്കുവള്ളിയിൽ തന്നെ

Advertisement

ശാസ്താംകോട്ട:മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ കുന്നത്തൂരിലെ വേദി ചക്കുവള്ളിയിൽ തന്നെയെന്ന് അധികൃതർ.ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ 18ന് പരിപാടി നടത്തുന്നതിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് അധികൃതരും എൽഡിഎഫ് നേതൃത്വവും ചേർന്ന് അടിയന്തിര തീരുമാനമെടുത്തത്.ചക്കുവള്ളി ചിറ,നിലവിൽ വേദി ഒരുക്കിയ ക്ഷേത്ര
മൈതാനിയിൽ നിന്നും ഏറെ അകലെയല്ലാത്ത കശുവണ്ടി ഫാക്ടറി പരിസരം എന്നിവ കണ്ടെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.ഏക്കറുകളോളം വരുന്ന ചക്കുവള്ളി ചിറ വേദിയായാൽ പരാതി കൗണ്ടറുകൾ അടക്കം എല്ലാം പൂർണതോതിൽ സജ്ജീകരിക്കാം.ഒന്നര ഏക്കറോളം വരുന്ന വിശാലമായ ഗ്രൗണ്ടുള്ള കശുവണ്ടി ഫാക്ടറി പരിസരവും പരിഗണിക്കുന്നു.ഇവിടെ കാട് വെട്ടി തെളിച്ചാൽ വളരെ വേഗത്തിൽ സദസിനുള്ള വേദി ഒരുക്കാനാകും.വിവാദമായക്ഷേത്ര മൈതാനത്തു നിന്നും കിഴക്കു മാറി വിളിപ്പാടകലെയാണ് ഫാക്ടറി വളപ്പ്.അതിനിടെ ഹൈക്കോടതി സ്റ്റേ ചെയ്ത ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ നവകേരള സദസിനുളള വേദിയുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു.ലക്ഷങ്ങൾ
ചെലവഴിച്ച് പണിത കൂറ്റൻ പന്തലുകൾ ഉൾപ്പെടെയുള്ളവ പൊളിച്ചു മാറ്റി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ട കഠിന പ്രയത്നത്തിലാണ് സംഘാടകർ.

Advertisement