കൊല്ലത്ത് ഭാര്യാമാതാവിനെ ആക്രമിച്ച ഭാര്യാപിതാവിനെ തടഞ്ഞത് കൊലപാതകമായി,രണ്ടു മരുമക്കൾ അറസ്റ്റിൽ

അഞ്ചാലുംമൂട്. കുടുംബവഴക്കിനിടെ ഗൃഹനാഥൻ മരിച്ചത് തലയ്ക്കുക്ഷതമേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടുമരുമക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം കാവനാട് ജോസഫ് ഐലൻഡ് രേഷ്മാഭവനിൽ ജോസഫാ(60)ണ് മരി ച്ചത്. ഭാര്യ എലിസബത്തുമായി ജോസഫ് ഞായറാഴ്ച വഴക്കിടുകയും കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് എലിസബത്തിന്റെ മുതുകിൽ കുത്തുകയുമായിരുന്നു.

സംഭവം കണ്ടുവന്ന ജോസഫിന്റെ മരുമക്കൾ ജോസഫില്‍ നിന്നും ബലപ്രയോഗത്തിലൂടെ എലിസബത്തിനെ രക്ഷിച്ച് കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജോസഫ് ബോധരഹിതനായി വീണു. സമീ പത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചിരുന്നു.

മുകളില്‍ മരിച്ച ജോസഫ്,താഴെ അറസ്റ്റിലായ പ്രവീണ്‍, ആന്‍റണി എന്നിവര്‍

മൃതദേഹം ജില്ലാ ആശുപത്രി യിലെ മോർച്ചറിയിലെത്തിച്ചു. മെഡിക്കൽ കോളേജ് ആശു പത്രിയിൽ നടത്തിയ മൃതദേഹ പരിശോധനയിലാണ് തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു കണ്ടെത്തിയത്.

തുടന്നാണ് സംഭവത്തിൽ ഉൾപ്പെട്ട മരുമക്കളായ കാവനാട് മഠത്തിൽ കായൽവാരത്ത് പ്രവീൺഭവനിൽ പ്രവീൺ (29), സെന്റ് ജോർജ് ഐലൻഡ് കാവനാട് ആന്റണി (27) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. സംഭവം സംബന്ധിച്ച് വിശദമായി അന്വേഷിച്ച് തുടർനടപടിയെടുക്കുമെന്ന് അഞ്ചാലുംമൂട് എസ്. എച്ച്.ഒ. സി.ദേവരാജൻ പറഞ്ഞു.
വഴക്കിന് ശേഷം അനക്കമില്ലാതെ ജോസഫ് നിലത്തുവീണു കിടക്കുന്ന ദൃശ്യങ്ങൾ പുറത്തായിരുന്നു

Advertisement