കൊലക്കേസ് പ്രതി ഏഴുമാസത്തിന് ശേഷം പിടിയിലായി

കൊല്ലം: കൊലക്കേസ് പ്രതി ഏഴുമാസത്തിന് ശേഷം പോലീസ് പിടിയിലായി. ഏരൂര്‍ വിളക്കുപാറ സ്വദേശി വത്സലയെ കൊലപ്പെടുത്തിയ പ്രതിയാണ് അറസ്റ്റിലായത്. വിളക്കുപാറ സ്വദേശി മോഹനന്‍ ആണ് ഏഴു മാസത്തിന് ശേഷം പുനലൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏരൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ഷിബുവിന്റെ മാതാവ് വിളക്കുപാറ പാറവിള വീട്ടില്‍ വത്സലയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വത്സല ഒറ്റയ്ക്കായിരുന്നു താമരം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വല്‍സലയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു. പുനലൂര്‍ ഡിവൈഎസ്പി ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Advertisement