ശാസ്താംകോട്ടയില്‍ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം കഠിനതടവ്

ശാസ്താംകോട്ട : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് ഏഴ് വർഷം കഠിനതടവും വിവിധ വകുപ്പുകളിലായി ഒരു ലക്ഷം രൂപ പിഴയും.ശാസ്താംകോട്ട നടയുടെ തെക്കതിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ ആചാരിയെ ആണ് കോടതി ശിക്ഷിച്ചത്.

കരുനാഗപ്പള്ളി അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എഫ്.ആർ സിനി ആണ് വിധി പ്രസ്താവിച്ചത്.2017 നവംബർ 15ന് വൈകിട്ട് ഏഴ് മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.മദ്യപിക്കാൻ പണം ആവശ്യപ്പെട്ടത് നൽകാത്തത്തിലുള്ള വിരോധത്താൽ കമ്പിവടി കൊണ്ട് ഭാര്യയുടെ തലയ്ക്കും ശരീരത്തിലും അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നീണ്ടകര എൻ.എസ് ബൈജു ഹാജരായി.ശാസ്താംകോട്ട സി.ഐ ആയിരുന്ന വി.എസ് പ്രശാന്ത്,എസ്ഐ രാജീവ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Advertisement