”ഇത് നോട്ടയ്ക്ക് കൂടുതൽ വോട്ട് കിട്ടുന്ന കാലം; മുന്നണികൾ യാഥാർത്ഥ്യം തിരിച്ചറിയണം” ,ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ്

തിരുവല്ല: ഇത് നോട്ടയ്ക്ക് കൂടുതൽ വോട്ട് കിട്ടുന്ന കാലമാണെന്നും അതുകൊണ്ട് മുന്നണികൾ യാഥാർത്ഥും തിരിച്ചറിത്ത് പ്രവർത്തിക്കണമെന്നും
നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ പ്രസിഡൻറ് ഡോ . ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണമെന്നും പ്രീണനത്തിലൂടെ വോട്ട് നേടുവാൻ ശ്രമിക്കുന്നതിനു പകരം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ജനമനസ്സുകളിൽ ഇടം നേടുവാൻ ജനപ്രതിനിധികൾക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുന്ന പ്രമുഖ മുന്നണി നേതൃത്വ ങ്ങളുമായി നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.
ചില ന്യൂനപക്ഷങ്ങളെ ഗണ്യമായി പ്രീണിപ്പിക്കുന്നു.ഇത് അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് ജനാധിപത്യ ഉത്സവമാണെന്നും, അതിൽ രാഷ്ട്രീയ കുതിരക്കച്ചവടം പാടില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു . മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. റ്റി.എം തോമസ് ഐസക് , യുഡിഎഫ് പ്രതിനിധി കെ പി സി സി ജില്ലാ ജനറൽ സെക്രട്ടി അഡ്വ. സതീഷ് ചാത്തങ്കേരി , എൻഡിഎ പ്രതിനിധി ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടി ബിജു മാത്യു , കെ സി സി കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ് , റവ. ഡോ. ജോസ് പുനമടം , ഫാ. ബെന്യാമീൻ ശങ്കരത്തിൽ എന്നിവർ പ്രസംഗിച്ചു .

Advertisement