കെ കെ ശൈലജയുടെ വിജയം ഉറപ്പായതോടെയാണ് എതിരാളികൾ അശ്ലീല പ്രചാരണം നടത്തുന്നത്: യെച്ചൂരി

കോഴിക്കോട്:
വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയമാണെന്നും പ്രചാരണത്തിൽ ഇത് അംഗീകരിക്കാൻ പറ്റില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വടകരയിൽ കെ കെ ശൈലജയുടെ വിജയം ഉറപ്പായതോടെയാണ് അശ്ലീല പ്രചാരണം നടത്തുന്നതെന്ന് യെച്ചൂരി ആരോപിച്ചു.

വ്യക്തി അധിക്ഷേപം അംഗീകരിക്കാൻ കഴിയില്ല. ആശയപരമായി എതിർത്തോളൂ. വ്യക്തിയധിക്ഷേപം നടത്തിയല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. കെ കെ ശൈലജക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണ്.

പാർലമെന്റിൽ ഇലക്ടറൽ ബോണ്ട് വിഷയത്തിലും സിഎഎക്കെതിരെയും ആദ്യം ശബ്ദമുയർത്തിയ പാർട്ടി സിപിഎം ആണെന്ന് യെച്ചൂരി പറഞ്ഞു. വർഗീയ ധ്രൂവീകരണം നടത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും യെച്ചൂരി വിമർശിച്ചു.

Advertisement