പേട്ടയിലെ തട്ടി കൊണ്ട് പോകൽ : പ്രതിയെ കണ്ടെത്താനായത് പൊലീസിന് വലിയ നേട്ടം

Advertisement

തിരുവനന്തപുരം .പേട്ടയിലെ തട്ടി കൊണ്ട് പോകൽ : പ്രതിയെ കണ്ടെത്താനായത് പൊലീസിന് വലിയ നേട്ടം.

പ്രതി ഹസൻ കുട്ടി എന്ന കബീർ പിടിയിലായത് ഇന്ന് രാവിലെ കൊല്ലത്തു നിന്നും. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉറങ്ങി കിടന്ന കുട്ടിയെ തട്ടിയെടുത്തു. തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ശ്രമിച്ചു. പല സ്ഥലങ്ങളിൽ കുട്ടിയെ കൊണ്ടു പോയി. കുട്ടി കരഞ്ഞപ്പോൾ വായ പൊത്തി പിടിച്ചു. നൂറിനു മുകളിൽ സിസിറ്റിവി പരിശോധിച്ചു. തമ്പാനൂരിൽ നിന്നും തമ്പാനൂർ വരെയുള്ള സിസിറ്റിവികൾ ശേഖരിച്ചു. പ്രതി കബീര്‍ പല കേസുകളിലും പ്രതി. 2022 ൽ പെൺകുട്ടിയെ മിട്ടായി കൊടുത്തു ഉപദ്രവിക്കാൻ ശ്രമിച്ചു. പോക്സോ കേസിലും മോഷണ കേസിലും പ്രതിയാണ് ഇയാള്‍. ജനുവരി 12 നാണ് ജയിലിൽ നിന്നിറങ്ങിയത്
സിസിറ്റിവിയും ജയിലും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം നിർണ്ണായകമായെന്ന് കമ്മീഷണര്‍ സി എച് നാഗരാജു പറഞ്ഞു

സ്ഥിരമായി പോക്സോ സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളിൽ ചെയ്യുന്ന ആൾ ആണ് പ്രതി. കുട്ടിയെ തട്ടികൊണ്ടു പോയത് 12 മണിക്കും ഒരു മണിക്കും മധ്യേയാണ്.സംഭവ ദിവസം രാത്രി പ്രതി ട്രെയിൻ ഇറങ്ങിയത് പേട്ട സ്റ്റേഷനിൽ എന്നും
സി എച് നാഗരാജു പറഞ്ഞു.

കാണുമ്പോൾ മലയാളി ആയിട്ടാണ് തോന്നുന്നത്. പക്ഷേ ഗുജറാത്തിൽ ആണ് ജനിച്ചതെന്നും ചെറുപ്പത്തിലേ ഇങ്ങോട്ട് വന്നതാണെന്നും പറയുന്നു. വർക്കല അയിരൂരിലെ അഡ്രസ്സ് ആണ് നിലവിൽ ഉള്ളത്. മലയാളികൾ ആയവർ ദത്തെടുത്തുന്നു എന്നും പറയുന്നു

രാത്രി സഞ്ചരിക്കുന്ന അലഞ്ഞു തിരിഞ്ഞു നടക്കുന്ന സ്വഭാവം ഉള്ള ആൾ. ആണ് പ്രതി. വായ പൊത്തി പിടിച്ചപ്പോൾ കുട്ടിക്ക് അനക്കമില്ലാതെ ആയി അതിനാൽ ഉപേക്ഷിച്ചു എന്നാണ് പറയുന്നത് സി എച് നാഗരാജു. നേരത്തെയും നാടോടി കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോയ ഒരു സംഭവം ഉണ്ടായിരുന്നു ,പക്ഷേ കേസില്ല. കുട്ടിയെ തട്ടിയെടുത്ത അതേ രാത്രി പുലരും മുൻപ് കുട്ടിയെ ഉപേക്ഷിച്ചു എന്നാണ് ഇപ്പോൾ പ്രതി പറയുന്നത്.

നിലവിലെ വിവരം അനുസരിച്ചു പ്രതിക്കെതിരെ 8 കേസുകൾ ഉണ്ട്. കുട്ടിയെ ഉപേക്ഷിച്ച ശേഷം റെയിൽവേ ട്രാക്കിലൂടെ നടന്നു

ശേഷം ലിഫ്റ്റ് ചോദിച്ചു തമ്പാനൂർ ഭാഗത്തേക്ക്‌ വന്നു . പിന്നീട് ബസ് കയറി ആലുവയിലേക്ക് പോയി. പക്ഷേ ഇതൊക്കെ പ്രതി പറയുന്നതാണ്. പൊലീസ് ഇതൊക്കെ വിശദമായി പരിശോധിക്കും. പ്രതിക്കെതിരെ പോക്സോ വകുപ്പ് തന്നെ ചുമത്തുമെന്നും സി എച് നാഗരാജു പറഞ്ഞു.
🤔

Advertisement