പേട്ടയിലെ കുട്ടിയുടെ തിരോധാനം, കാരണം കണ്ടെത്താനാകാതെ പൊലീസ്,കുഞ്ഞിന്‍റെ മൊഴിക്ക് ശ്രമം

തിരുവനന്തപുരം. പേട്ടയിൽ 19 മണിക്കൂറോളം കാണാമറയത്തിരുന്ന കുട്ടി കൊച്ചുവേളിയിലെ പൊന്തക്കാട്ടിൽ എത്തിയതിന്റെ കാരണം കണ്ടെത്താനാകാതെ പോലീസ്.
ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കുട്ടിയുടെ മൊഴിയിലാണ് പോലീസിന്റെ പ്രതീക്ഷ.കുട്ടിയ്ക്ക് പരിചയമുള്ള സ്ഥലമായതിനാൽ ഒറ്റയ്ക്ക് നടന്നു പോകാനുള്ള സാധ്യതയിൽ പോലീസ് പരിശോധന നടത്തിയിരുന്നു.
കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പടെ സ്ഥിരമായി കുളിക്കാൻ വരുന്ന സ്ഥലത്തു തന്നെയായിരുന്നു കുട്ടി ഉണ്ടായിരുന്നത്.
കുഴിയില്‍ വീഴാതെ കിടങ്ങിൽ ഇറങ്ങാനുളള സാധ്യതുയും പോലീസ് കണ്ടെത്തിയിരുന്നു.
കുട്ടിയെ കണ്ടെത്തിയ അറപ്പുരവിളാകത്തെ കാട് പിടിച്ച ചതുപ്പിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേ സമയം കുട്ടിയെ ഇന്ന്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യും.

Advertisement