വയനാടിനെ വിറപ്പിച്ച കരടിയെ കാടുകയറ്റി

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റി വനം വകുപ്പ് ഉദ്യോഗസ്ഥർ. പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ നെയ്‌ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്.നെയ്‌ക്കുപ്പാ മേഖലയിൽ കരടിയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു.
ചെഞ്ചടി ഭാഗത്തെ സ്വകാര്യ സ്ഥലത്ത് നിന്നാണ് കരടിയെ ഓടിച്ചു കാട്ടിൽ കയറ്റിയത്. 90 മണിക്കൂറോളമാണ് കരടി ജനവാസ മേഖലയിൽ കരടി സഞ്ചരിച്ചത്. മൂന്ന് ദിവസം മുമ്പ് പയ്യമ്പള്ളിയിലാണ് ഈ കരടിയെ ആദ്യം കണ്ടത്.
ഇതിന് പിന്നാലെയാണ് മാനന്തവാടി നഗരസഭയിലെ വള്ളിയൂർക്കാവ് ക്ഷേത്ര സമീപത്ത് കരടിയെ കണ്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. തോണിച്ചാലിലും എടവക പഞ്ചായത്തിലെ മറ്റ് പലയിടത്തുമെത്തിയ കരടി ഒടുവിൽ വെള്ളമുണ്ട പഞ്ചായത്തിലെത്തുകയായിരുന്നു.

Advertisement