നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ സമ്മര്‍ദ്ദമുണ്ടാക്കി; പി. രാജീവിനെതിരെ ഇ.ഡിയുടെ ഗുരുതര പരാമര്‍ശങ്ങള്‍

Advertisement

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നിയമ വ്യവസായ മന്ത്രി പി രാജീവിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ പി. രാജീവിന്റെ സമ്മര്‍ദ്ദമുണ്ടായെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു.
ബാങ്കിന്റെ മുന്‍ സെക്രട്ടറി സുനില്‍കുമാറിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് ഇ.ഡിയുടെ റിപോര്‍ട്ട്. ബാങ്കില്‍ നിയമവിരുദ്ധ വായ്പ്പ അനുവദിക്കാന്‍ പി. രാജീവ് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ നിരവധി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പറയുന്നത്. സി.പി.എം ലോക്കല്‍, എരിയാ കമ്മിറ്റികളുടെ പേരില്‍ ഒട്ടേറെ രഹസ്യ അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചതായും ഇ.ഡി പറയുന്നു. പി രാജീവ് പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായപ്പോഴാണ് സമ്മര്‍ദ്ദമുണ്ടായതെന്നും ഇ.ഡി വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പില്‍ പങ്കാളിയായെന്ന് കരുതുന്ന ആള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് ഇ.ഡി ഗുരുതര പരാമര്‍ശങ്ങള്‍ നടത്തിയത്.

Advertisement