കൊടി സുനിയെ കെട്ടിയിട്ട് മർദിച്ചെന്ന പരാതിയിൽ പോലീസ് മൊഴിയെടുത്തു

വിയ്യൂർ. അതീവ സുരക്ഷ ജയിലിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ കെട്ടിയിട്ട് മർദിച്ചെന്നു പരാതിയിൽ പോലീസ് മൊഴിയെടുത്തു. സഹോദരിയുടെ മകൻറെ പരാതിയിൽ വിയ്യൂർ പോലീസ് ആണ് കൊടി സുനിയുടെ മൊഴി രേഖപ്പെടുത്തിയത്. പരുക്കേറ്റ സുനി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

ഇരുപത്തിയഞ്ചോളം ജയിൽ ജീവനക്കാരുടെ നേതൃത്വത്തിലാണ് മർദനമെന്നാണ് കുടുംബത്തിൻറെ ആരോപണം. ഡിജിപിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നാലു ജയിൽ ജീവനക്കാർക്ക് പരുക്കേറ്റ സംഘർഷത്തിനു ശേഷമാണ് കൊടി സുനിക്ക് ജയിലിനുള്ളിൽ മർദ്ദനമേൽക്കുന്നത്. സെല്ലിൽ കിടന്നുറങ്ങുകയായിരുന്ന കൊടി സുനിയെ റോക്കി , സുകുമാരൻ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കണ്ണിൽ മുളകു പൊടിയെറിഞ്ഞ ശേഷം ജീവനക്കാർ മർദ്ദിച്ചുന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം. ഗുരുതര പരിക്കേറ്റ സുനിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച ഉണ്ടായെന്നും കുടുംബം ആരോപിച്ചു.

Advertisement