പിഎംഎ സലാമിനെ പോലുള്ളവരെ ഒന്നുകിൽ കടിഞ്ഞാണിടുക, അല്ലെങ്കിൽ കെട്ടിയിടുക: ജിഫ്രി തങ്ങൾ

Advertisement

മലപ്പുറം:
മുസ്ലിം ലീഗ്-സമസ്ത തർക്കം കൂടുതൽ രൂക്ഷമാകുന്നു. ആക്ഷേപങ്ങൾ ഉന്നയിച്ചവരെ ആദ്യമെ തടയണമായിരുന്നുവെന്ന് പിഎംഎ സലാമിനെ ഉദ്ദേശിച്ച് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. പിഎംഎ സലാമിനെ പോലുള്ളവരെ ഒന്നുകിൽ കടിഞ്ഞാണിടുക, അല്ലെങ്കിൽ കെട്ടിയിടുക അതുമല്ലെങ്കിൽ എവിടെയാണോ ആക്കേണ്ടത് അതുപോലുള്ള സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കുക എന്ന് കാസർകോട് നീലേശ്വരത്ത് നടന്ന എസ് വൈ എസ് പരിപാടിയിൽ ജിഫ്രി തങ്ങൾ തുറന്നടിച്ചു

ആരെയും ഇരുത്തേണ്ടയിടത്ത് ഇരുത്താൻ സമസ്തക്ക് അറിയാമെന്ന് സാദിഖ് അലി തങ്ങളോടുള്ള മറുപടിയായും സമസ്ത അധ്യക്ഷൻ പറഞ്ഞു. സമസ്തക്ക് അതിനുള്ള ശക്തിയുണ്ട്. സമസ്തയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കാൻ ആരെയും ഗേറ്റ് കീപ്പറാക്കിയിട്ടില്ല. എസ് വൈ എസ് സമസ്തയുടെ ഊന്നുവടി മാത്രമല്ല. ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാൻ കൂടിയുള്ളതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

Advertisement