കാർട്ടൂണിസ്റ്റ് സുകുമാര്‍ അരങ്ങൊഴിഞ്ഞു

കൊച്ചി. വരയും ചിരിയുമായി മലയാളത്തെ ഏഴുപതിറ്റാണ്ടിലേറെ ആനന്ദിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാക്കനാട് പാലച്ചുവടിലെ വീട്ടിലായിരുന്നു മരണം.

തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് ജനനം. എസ് സുകുമാരന്‍ പോറ്റി എന്നാണ് ശരിയായ പേര്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.പൊലീസിലായിരുന്നു ജോലി. മലയാളി ദിനപ്പത്രത്തിലെ കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ളയായിരുന്നു കാർട്ടൂണിൽ ആദ്യ ഗുരു. 1950-ൽ ആദ്യ കാർട്ടൂൺ വികടനിൽ പ്രസിദ്ധീകരിച്ചു. പിന്നീട് മാതൃഭൂമി, മലയാള മനോരമ, ജനയുഗം, ശങ്കേഴ്സ് വീക്കിലി എന്നിവയിൽ വരച്ചു.
കഥ, കവിത, നാടകം, നോവൽ ഉൾപ്പെടെ 50-ലധികം പുസ്തകങ്ങൾ രചിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് 1996-ൽ ലഭിച്ചിട്ടുണ്ട്. മനഃശാസ്ത്രം മാസികയിൽ 17 വർഷം മുടങ്ങാതെ വരച്ച ഡോ. മനഃശാസ്ത്രി പ്രശസ്തമാണ്.

ഡി.ഐ.ജി. ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. ഭാര്യ പരേതയായ സാവിത്രി. മകൾ സുമംഗല സീരിയൽ- ഡബ്ബിങ് ആർടിസ്റ്റാണ്. മരുമകൻ: സുനിൽ.

നര്‍മകൈരളിയുടെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും സ്ഥാപകനേതാവാണ്. ഹാസമൊഴികളോടെ 12 മണിക്കൂര്‍ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു. കേരളസാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ സാവിത്രി. മകള്‍: സുമംഗല.

Advertisement