ആലുവ പീഡനം: പ്രതി പിടിയിൽ

കൊച്ചി: ആലുവയില്‍ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവപാലത്തിനടിയില്‍ വെച്ചാണ് പ്രതി പിടിയിലായതെന്നാണ് പ്രാഥമിക വിവരം.സ്ഥലവാസികളാണ് പാലത്തിനടിയില്‍ ഒളിച്ചിരിക്കുന്ന ആളെപ്പറ്റി വിവരം നല്‍കിയത്.
2022ല്‍ പെരുമ്പാവൂരില്‍ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ട്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍.സതീഷ് എന്ന പേരാണ് ഇയാള്‍ ഈ കേസില്‍ പിടിയിലാകുമ്പോള്‍ പോലീസിനോട് പറഞ്ഞിരുന്നത്. 2022ല്‍ ഈ കേസില്‍ ആഗസ്റ്റ് പത്തിനാണ് വിയ്യൂര്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഒന്നര വർഷമായി മകൻ നാട്ടിലേക്ക് വന്നിട്ടില്ലെന്ന് തിരുവനന്തപുരത്ത് ഇയാളുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിരം ലഹരിക്ക് അടിമ. ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയെന്നും മാതാപിതാക്കൾ

മൊബൈൽ ഫോണുകൾ മോഷ്ടിക്കാറുണ്ടായിരുന്നു. നിർമാണ തൊഴിലാളിയാണ്. ആലുവയിൽ പോയത് ജോലിക്ക് ആണ്.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടോടെ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് തൊട്ടപ്പുറത്തെ പാടത്തു കുട്ടിയെ രക്തം ഒലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement