ആലുവ പീഢനം: പ്രതി തിരുവനന്തപുരം ചെങ്കൽ സ്വദേശിയെന്ന് സംശയം

കൊച്ചി:ആലുവയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ഒൻപത് വയസ്സുകാരിയെ പീഢിപ്പിച്ച സംഭവത്തിലെ പ്രതി തിരുവനന്തപുരം
ചെങ്കൽ സ്വദേശിയാണന്ന് സംശയം.
സ്ഥിരം ലഹരിക്കടിമയാണ ഇയാളെന്ന് പറയപ്പെടുന്നു.
മാനസിക രോഗിയായ വീട്ടമ്മയെ പീഢിപ്പിച്ച കേസിലും പാറശാല പോലീസ് ഇയാൾക്കെതിരെ രണ്ട് വർഷം മുമ്പ് കേസ്സെടുത്തിരുന്നു. നിരവധി മോഷണ കേസിലും പ്രതിയാണ്.
ഒന്നര വർഷമായി വീട്ടുകാരുമായി അകന്ന് കഴിയുകയാണ് ഇയാൾ. പ്രതിയെ ഉടൻ കണ്ടെത്തുമെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ആലുവ പോലീസ് പറഞ്ഞു.
ആലുവയിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയായ കുട്ടി അപകടനില തരണം ചെയ്തു. കുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രദേശവാസികൾ കൃത്യ സമയത്ത് തെരച്ചിലിന് ഇറങ്ങിയതിനാലാണ് കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത്.
കുട്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ നൽകാൻ തയ്യാറാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഒൻപത് വയസ്സുകാരിയായ കുട്ടി മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഒടുവിൽ സമീപത്തെ പാടത്ത് വസ്ത്രമില്ലാത്ത നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആലുവ ചാത്തൻപുറത്ത് ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

Advertisement