45 മണിക്കൂർ നീണ്ട പ്രയത്‌നം; ഒടുവിൽ കിണറ്റിലകപ്പെട്ട മഹാരാജിന്റെ ജീവനറ്റ ശരീരം കണ്ടെത്തി

Advertisement

തിരുവനന്തപുരം:വിഴിഞ്ഞത്ത് മുക്കാലയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളുടെ മൃതദേഹം ഒടുവിൽ കണ്ടെത്തി. ജൂലൈ എട്ടിനാണ് കിണറ്റിൽ റിംഗ് മാറ്റുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തമിഴ്‌നാട് സ്വദേശിയായ മഹാരാജൻ കുടുങ്ങിയത്. 45 മണിക്കൂർ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് മഹാരാജന്റെ ജീവനറ്റ ശരീരം കണ്ടെത്തുന്നത്. 

ഫയർഫോഴ്‌സിനും എൻഡിആർഎഫിനുമൊപ്പം ആലപ്പുഴയിൽ നിന്നുള്ള 26 അംഗ വിദഗ്ധ സംഘവും തെരച്ചിലിൽ പങ്കെടുത്തിരുന്നു. 90 അടിയോളം താഴ്ചയിൽ മണ്ണ് നീക്കം ചെയ്താണ് മഹാരാജിനെ കണ്ടെത്തിയത്. പഴയ റിംഗുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് മഹാരാജ് അപകടത്തിൽപ്പെട്ടത്. കിണറിന് വ്യാസം കുറഞ്ഞതും ആഴക്കൂടതലുമായതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളിയായിരുന്നു.
 

Advertisement