പോക്സോ കേസിൽ കെ സുധാകരൻ്റെ പേര് പറയിപ്പിക്കാൻ സമ്മർദ്ദമുണ്ടെന്ന ആരോപണവുമായി മോൻസൻ മാവുങ്കൽ

കൊച്ചി.താനുൾപ്പെട്ട പോക്സോ കേസിൽ കെ സുധാകരൻ്റെ പേര് പറയിപ്പിക്കാൻ സമ്മർദ്ദമുണ്ടെന്ന ആരോപണവുമായി മോൻസൻ മാവുങ്കൽ. പോക്സോ കേസിലെ ശിക്ഷാവിധിക്ക് ശേഷം ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെ അന്വേഷണ സംഘത്തലവൻ വൈ ആർ റസ്റ്റം ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കോടതിയിൽ ഹാജരാക്കവേ ജഡ്ജിയോടാണ് മോൻസൻ ഇക്കാര്യങ്ങൾ പറഞ്ഞത്. അതിനിടെ കെ സുധാകരന് വേണ്ടി മോൻസൻ്റെ പക്കൽ നിന്ന് എബിൻ എബ്രഹാം മാസപ്പടി കൈപ്പറ്റിയെന്ന ആരോപണവുമായി കേസിലെ പരാതിക്കാരും രംഗത്തെത്തി.

പോക്സോ കേസിലെ അതിജീവിതയെ പ്രായപൂർത്തിയായ കേസിലും പീഡിപ്പിച്ചെന്ന കേസിൽ വീഡിയോ കോൺഫറൻസ് വഴിയാണ് മോൻസനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.ഇതിനിടെയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റസ്റ്റത്തിനെതിരെ ഗുരുതര ആക്ഷേപം ഇയാൾ ഉന്നയിച്ചത്.

രാജാവ് യുദ്ധത്തിൽ തോറ്റാൽ ഭാര്യയെയും മക്കളേയും വിജയിച്ചവർ അടിമകളാക്കുമെന്നും സുധാകരൻ്റെ പേര് പറഞ്ഞില്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാകുമെന്നും ഡിവൈഎസ്പി പറഞ്ഞെന്നാണ് മോൻസൻ്റെ കോടതിയിൽ മൊഴി നൽകിയത്. ജയിൽ സൂപ്രണ്ട് മുഖാന്തിരം പരാതി എഴുതി നൽകണമെന്ന് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ആവശ്യപ്പെട്ടു. അതിനിടെ ഇന്ന് ‘ക്രൈം ബ്രാഞ്ച് ഓഫീസിൽ മൊഴി നൽകാനെത്തിയ പരാതിക്കാർ സാമ്പത്തിക തട്ടിപ്പു കേസിൽ സുധാകരന് പങ്കെന്ന ആക്ഷേപത്തിൽ ഉറച്ച് നിന്നു

Advertisement