പിതാവിനാല്‍ കൊല്ലപ്പെട്ട കുഞ്ഞു നക്ഷത്രക്ക് നാടിന്റെ അന്ത്യാഞ്ജലി, അമ്മയെയും അയാള്‍ കൊന്നോ


മാവേലിക്കര. ആറു വയസ്സുകാരിയായ മകളെ കൊന്ന ശ്രീമഹേഷിനെതിരെ ഗുരുതര ആരോപണവുമായി ശ്രീമഹേഷിന്റെ ഭാര്യ വിദ്യയുടെ മാതാപിതാക്കൾ. വിദ്യയുടെ മരണവും കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് വിദ്യയുടെ മാതാപിതാക്കൾ.
ശ്രീമഹേഷ് കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്ന് പേരെയെന്ന് പൂതിയ വിവരം. ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് പ്രതി.. കൊല്ലപ്പെട്ട നക്ഷത്രയുടെ സംസ്കാരം പത്തിയൂരിലെ അമ്മ വീട്ടിൽ നടത്തി.

പത്തിയൂരിലെ തറവാട്ടുമുറ്റത്ത് കണ്ണീരിന്‍റെ തോരാമഴയാണ് കണ്ടത്. ഒരുകാലത്ത് പിച്ചവെച്ചു നടന്ന തറവാട്ടു മുറ്റത്ത് നക്ഷത്രയുടെ ചേതനയറ്റ ശരീരവുമായുള്ള ആംബുലൻസ് വന്നു നിന്നു. പുത്തനുടുപ്പും സ്കൂൾ ബാഗും കുടയുമായി കുഞ്ഞോമന സ്കൂളിലേക്ക് നടന്നു പോകുന്നത് കാണാൻ ആഗ്രഹിച്ചവർക്കു ആ കാഴ്ച കണ്ടു നിൽക്കാനായില്ല.
നക്ഷത്രയുടെ വേര്‍പാട് താങ്ങാനാവാതെയെന്നപോലെ കണ്ണീരണിഞ്ഞു മഴയുമെത്തി.

അമ്മ വിദ്യയേ അടക്കം ചെയ്തതിനു തൊട്ടടുത്താണ് നക്ഷത്രക്കും വേണ്ടി കുഞ്ഞു കുഴിമാടം ഒരുക്കിയത്…
പോസ്റ്റ്മോർട്ടത്തിനുശേഷം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീട്ടുമുറ്റത്ത് എത്തിച്ചത്. നാല് വർഷം മുന്പാണ് നക്ഷത്രയുടെ അമ്മ വിദ്യ മരിച്ചത്. ആത്മഹത്യയെന്നായിരുന്നു പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ വിദ്യയുടെ മരണത്തിലും ദുരൂഹത ആരോപിക്കുകയാണ് കുടുംബം.

അതേസമയം ശ്രീമഹേഷ് മകളെ കൂടാതെ അമ്മ സുനന്ദയേയും പുനർ വിവാഹം ആലോചിച്ചതിന് ശേഷം പിന്മാറിയ പൊലീസ് ഉദ്യോഗസ്ഥയേയും കൂടി കൊല്ലാൻ പദ്ധതിയിട്ടതായി സൂചനയുണ്ട്.0ജയിലിൽ ആത്മത്യയ്ക്ക് ശ്രമിച്ച ശ്രീ മഹേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി നിലവിൽ ചികിത്സയിൽ കഴിയുകയാണ്.

Advertisement