നാടുംവീടും തേങ്ങി,പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്ത പ്ലസ്ടു വിദ്യാർത്ഥിക്ക് മികച്ച വിജയം

Advertisement

ശാസ്താംകോട്ട: ഒടുവില്‍ ആ വിജയം ഒരു അലമുറയായൊടുങ്ങി. പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്ത പ്ലസ്ടു വിദ്യാർത്ഥിക്ക് ലഭിച്ച വിജയം കേട്ടവര്‍ക്കെല്ലാം തേങ്ങലായി. പടിഞ്ഞാറെ കല്ലട നടുവിലക്കര ഉമാനിലയത്തിൽ അനിൽ കുമാറിന്റെയും വിദ്യയുടെയും മകൻ അർജുന് (18) കണ്ണീരോടെ നാട് വിടചൊല്ലി.പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം 12 കഴിഞ്ഞ് വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചു.സഹപാഠികളും അധ്യാപകരുമടക്കം നിരവധി പേർ അന്ത്യാജ്ഞലി അർപ്പിച്ചു.1.30 ഓടെ കുടുംബ വീട്ടുവളപ്പിൽ സംസ്ക്കാരം നടത്തി. മകന്റെ മരണ വിവരമറിഞ്ഞ് കുവൈറ്റിൽ നിന്നും പിതാവ് വ്യാഴാഴ്ച രാവിലെ തന്നെ നാട്ടിലെത്തിയിരുന്നു. പകൽ 3ന് ഹയർ സെക്കന്ററി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ അർജുൻ മികച്ച വിജയമാണ് കരസ്ഥമാക്കിയത്.ഇംഗ്ലീഷ് – സി പ്ലസ്,മലയാളം – ബി പ്ലസ്,ഫിസിക്സ് -സി പ്ലസ്,കെമിസ്ട്രി – ബി,ബയോളജി -സി പ്ലസ്,മാത്തമാറ്റിക്സ് -സി പ്ലസ്. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് വീടിനുള്ളിൽ അർജുനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

Advertisement