പരീക്ഷയെഴുതി കാത്തിരിക്കെ പിതാവ് കൊലപ്പെടുത്തിയ പത്താംക്ലാസ്സുകാരിക്ക് എസ്എസ്എല്‍സി പരീക്ഷാഫലം വന്നപ്പോള്‍ ഒമ്പത് എ പ്ലസ്സ്

Advertisement

പയ്യോളി. പരീക്ഷയെഴുതി കാത്തിരിക്കെ പിതാവ് കൊലപ്പെടുത്തിയ പത്താംക്ലാസ്സുകാരിക്ക് എസ്എസ്എല്‍സി പരീക്ഷാഫലം വന്നപ്പോള്‍ ഒമ്ബത് എ പ്ലസ്സ്.

പയ്യോളിയില്‍ പിതാവ് കൊലപ്പെടുത്തിയ ഗോപികയ്ക്ക് ഒമ്ബത് എ പ്ലസും ഒരു എ യുമാണ് ഫലം വന്നപ്പോള്‍ കിട്ടിയത്. പരീക്ഷ അവസാനിച്ചതിന്റെ പിറ്റേന്നായിരുന്നു ഗോപികയെയും അനുജത്തി ജ്യോതികയെയും പിതാവ് സുമേഷ് കൊലപ്പെടുത്തിയത്.

അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കു സമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മി നിലയത്തില്‍ സുമേഷിന്റെ മകളാണ് ഗോപിക. അമ്മ നേരത്തേ തന്നെ മരണമടഞ്ഞിരുന്നു. പഠിക്കാന്‍ മിടുക്കികളായിരുന്ന രണ്ടിനെയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം പിതാവ് തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരുമാസം മുമ്ബായിരുന്നു ഈ ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്.

പഠനത്തില്‍ എന്നപോലെ തന്നെ പാടാനും മിടുക്കിയായിരുന്നു ഗോപിക. ഗോപികയുടെ ഉയര്‍ന്ന വിജയം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനയായി മാറി. 720 പേരാണ് പയ്യോളി ടി എസ് ജിവിഎച്ച്എസ് സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. സംസ്ഥാനകലോത്സവത്തില്‍ ഗോപിക നയിച്ച സംഘഗാന ടീം എ ഗ്രേഡ് നേടിയിരുന്നു.

Advertisement