ബാര്‍ സുരക്ഷാ ജോലിക്കിടെ കുത്തേറ്റ് കരുനാഗപ്പള്ളി സ്വദേശി വിമുക്തഭടന്‍ മരിച്ചു

കായംകുളം. കുത്തേറ്റ് ചികിത്സയിലായിരുന്ന ബാർ സുരക്ഷാ ജീവനക്കാരൻ മരിച്ചു. കായംകുളം ബസ് സ്റ്റാൻഡിന് സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരനുമായ കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര കോട്ടൂര്‍ത്തറയില്‍ വിമുക്തഭടന്‍ പ്രകാശ് ഉമ്മൻ(68) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് പ്രകാശന് നേരേ ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിയായ ഐക്യ ജങ്ഷൻ സ്വദേശി ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ഒരു പ്രകോപനവുമില്ലാതെയാണ് ഷാജഹാൻ ബാറിലെ സുരക്ഷാ ജീവനക്കാരനെ കുത്തിപരിക്കേൽപ്പിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
അതേസമയം, പ്രതി ഷാജഹാൻ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്നതായാണ് പോലീസ് പറയുന്നത്. മാനസികവിഭ്രാന്തി കാണിക്കുന്നതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement