മമ്മൂക്കാ കൊച്ചി പഴയകൊച്ചിയല്ല,കമന്‍റുമായി മുന്‍ മന്ത്രി അബ്ദുറബ്

കൊച്ചി. മമ്മൂക്കാ കൊച്ചി പഴയകൊച്ചിയല്ല, സിനിമാ ഡയലോഗുമായി മമ്മൂട്ടിയുടെ ശ്രദ്ധക്ഷണിക്കുന്നത് മുന്‍ മുന്‍ മന്ത്രി അബ്ദുറബ്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിയില്‍ പടര്‍ന്ന വിഷപ്പുകയില്‍ ആശങ്ക പങ്കുവെച്ച നടന്‍ മമ്മൂട്ടിക്ക് മറുപടിയുമായി മുന്‍ മന്ത്രി പി.കെ.

അബ്ദുറബ്ബ്. തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിക്കാര്‍ക്കും തനിക്കുമുണ്ടായ ബുദ്ധിമുട്ടുകള്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ്, കൊച്ചി പഴയ കൊച്ചിയല്ലെന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് അബ്ദു റബ്ബ് പങ്കുവെച്ചത്. കുറിപ്പില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും റബ് കണക്കിന് ട്രോളുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല..!
ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്. ബ്രഹ്‌മപുരത്തെ തീ താനേയുണ്ടായതല്ല, അതിന്റെ പിന്നില്‍ പാര്‍ട്ടി കരങ്ങളുണ്ട്…
മമ്മൂക്കാ, നിങ്ങള്‍ക്ക് ചുറ്റും ഇപ്പോള്‍ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുര്‍ഗന്ധം കൂടിയാണത്.വിഷപ്പുക ശ്വസിച്ചും,ശ്വാസം മുട്ടിയും കൊച്ചിയില്‍ ജീവിക്കുന്നവര്‍ക്ക് കേരളത്തിലങ്ങോളം DYFl ഉണ്ടായിട്ടും.. നോ രക്ഷ…!
കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോള്‍ കപ്പിത്താന്‍ കമ്ബ്ലീറ്റ്‌ലി ഔട്ട്. പാര്‍ട്ടി ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്‌ബോള്‍ ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്.
ജസ്റ്റ് റിമംബര്‍ ദാറ്റ്…

കഴിഞ്ഞ ദിവസം പുകയ്‌ക്കെതിരെ പ്രതികരിച്ചെങ്കിലു് ബ്രഹ്‌മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി രംഗത്തെത്തിയിരുന്നു. രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം സൗജന്യ പരിശോധനയ്ക്കായി ചുറ്റുന്നുണ്ട്. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക.പുകയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഉന്നത നിലവാരത്തിലുള്ള മാസ്‌കുകള്‍ ബ്രഹ്‌മപുരത്ത് വിതരണം ചെയ്യുന്നതിനായി കെയര്‍ ആന്റ് ഷെയര്‍ വൈദ്യ സംഘത്തിന് കൈമാറിയിരുന്നു.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്‌മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്.

Advertisement