കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുക’: ജപ്തി നടപടിയിൽ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ ജപ്തി നടപടി പുരോഗമിക്കവെ ആളുമാറി ജപ്തി ചെയ്യുന്ന പൊലീസ് നടപടിയെ വിമർശിച്ച് മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയാണ് കേരള പൊലീസ് നയം. പോപ്പുലർ ഫ്രണ്ടുകാരേയും മറ്റു രാഷ്ട്രീയക്കാരേയും തമ്മിൽ തിരിച്ചറിയാത്തവരാണോ കേരള പൊലീസ് എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

അതേസമയം, ജപ്തിയുടെ മറവില്‍ മുസ്‌ലിം ലീഗുകാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. ലീഗ് ജനപ്രതിനിധികളുടെ സ്വത്തുക്കളടക്കം കണ്ടുകെട്ടി. സര്‍ക്കാരും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയാണിത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. വിഷയം നിയമസഭയിലടക്കം ഉന്നയിക്കുമെന്നും പി.എം.എ.സലാം പറഞ്ഞു.

Advertisement