കലോത്സവങ്ങൾ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുത്,ഹൈകോടതി

കൊച്ചി . കലോത്സവങ്ങൾ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുതെന്ന് ഹൈക്കോടതി. ഓർമ്മിപ്പിച്ചു.കലോത്സവങ്ങളിൽ വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുകയെന്നതാണ് കാര്യം. പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണമെന്നും കോടതി. കലോൽസവവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാൽ സംഘാടകർക്കെതിരെ നടപടി എടുക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് ഹൈക്കോടതി നിർദേശം നൽകി.

വിവിധ ജില്ലകളിൽ നടന്ന കലോൽസവങ്ങളിലെ ഫലപ്രഖ്യാപനത്തിൽ അപ്പീൽ കമ്മിറ്റി തീരുമാനം ചോദ്യം ചെയ്ത് മത്സരാർത്ഥികൾ നൽകlയ ഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.
കലോൽസവങ്ങളിൽ വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യം.
പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണം.
രക്ഷിതാക്കളുടെ അനാവശ്യ ഉത്കണ്ഠ കുട്ടികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കും.

കലോല്‍സവം ആര്‍ഭാട പ്രകടനമാകരുത്, ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും ഭാരിച്ച ചിലവുകൾ താങ്ങാൻ സാധിക്കാറില്ലെന്നും
ഇക്കാര്യം കൂടി അപ്പീലുകളുമായി കോടതിയിൽ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ മനസ്സിലാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കൂടാതെ കലോൽസവവുമായി ബന്ധപ്പെട്ട് അപകടങ്ങളുണ്ടായാൽ സംഘാടകർക്കെതിരെ നടപടി എടുക്കാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറിയ്ക്കും ഹൈകോടതി നിർദേശം നൽകി.

Advertisement