താൻ ആൾദൈവമല്ലെന്നും പണവും സ്വർണവും മോഷ്ടിച്ചതല്ലെന്നുമുള്ള വിശദീകരണവുമായി വിദ്യ

തിരുവനന്തപുരം: ∙ വെള്ളായണിയിൽ മന്ത്രവാദത്തിന്റെയും പൂജയുടെയും മറവിൽ 55 പവൻ സ്വർണാഭരണവും 1.5 ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന പരാതിയിൽ വിശദീകരണവുമായി ആൾദൈവമെന്ന് അറിയപ്പെടുന്ന കളിയിക്കാവിള സ്വദേശി വിദ്യ. സ്വർണം മോഷ്ടിച്ചതല്ല, പരാതിക്കാർ പണയം വയ്ക്കാനായി നൽകിയതാണെന്നും വിദ്യ അവകാശപ്പെട്ടു. ആൾദൈവമായി പൂജകൾ നടത്താറില്ലന്നും വിദ്യ പറഞ്ഞു.

സ്വർണം കൈവശമുണ്ടെന്നു സമ്മതിച്ച വിദ്യ, അതൊന്നും മോഷ്ടിച്ചതെല്ലന്നും ക്ഷേത്രത്തിലെ കടബാധ്യത തീർക്കാനായി അവർ തന്നെ നൽകിയതാണെന്നും അവകാശവാദം ഉന്നയിക്കുന്നു. വെള്ളായണിയിലെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും പൂജ നടത്തിയിട്ടിയില്ല, ആൾദൈവമല്ല, കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പൂജകളെന്നും വിശദീകരണം. പകുതി സ്വർണം തിരികെ നൽകിയെന്നും അവശേഷിക്കുന്നവ 21ന് നൽകുമെന്നും പൊലീസിനെ അറിയിച്ചു.

നേമം വെള്ളായണി ശിവോദയം റോഡിൽ കൊടിയിൽ വീട്ടിൽ വിശ്വംഭരന്റെ മകൾ വിനിതുവാണ് ഇതു സംബന്ധിച്ച് നേമം പൊലീസിൽ പരാതി നൽകിയത്. കുടുംബത്തിലെ തുടർച്ചയായ ദുർമരണങ്ങൾക്കു പരിഹാരമെന്നു വിശ്വസിപ്പിച്ചു തമിഴ്നാട് സ്വദേശികളായ പിതാവും മകളും ചേർന്ന് സ്വർണവും പണവും കവർന്നു എന്നാണ് വിനിതുവിന്റെ പരാതി.

ഒന്നര വർഷം മുൻപാണ് സംഭവം. മന്ത്രവാദത്തോടനുബന്ധിച്ച് തങ്ങളിൽ നിന്നു സ്വർണവും പണവും വാങ്ങി വീട്ടിലെ അലമാരയിൽ പൂട്ടി വച്ചു എന്നും ആദ്യം 15 ദിവസ ശേഷം തുറന്ന് എടുക്കുക എന്നു പറഞ്ഞാണ് തട്ടിപ്പുകാർ സ്ഥലം വിട്ടതെന്ന് പരാതിക്കാരി പറഞ്ഞു. ഇതിനിടെ അലമാര തുറക്കാൻ പല മാസങ്ങളുടെ ഇടവേളകൾ നിർദേശിച്ചു. പിന്നീട് അലമാര തുറന്നു പരിശോധിച്ചപ്പോൾ‌ ശൂന്യമായിരുന്നു എന്നു വിനിതു പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയെന്നും വിനിതു പറഞ്ഞു. മറ്റു നടപടികൾ വേണ്ടെന്നും തട്ടിയെടുത്ത സ്വർണം തിരികെ വാങ്ങി നൽകിയാൽ മതിയെന്ന പരാതിക്കാരുടെ ആവശ്യമനുസരിച്ച് തട്ടിപ്പുകാരിൽ നിന്നു പകുതിയിലധികം സ്വർണം വാങ്ങി നൽകിയിട്ടുണ്ടെന്നു നേമം

Advertisement