ബവ്കോ പ്രീമിയം കൗണ്ടറുകളിൽ മോഷണം; 2 മാസത്തിനിടെ 42,868 രൂപയുടെ മദ്യം നഷ്ടം

തിരുവനന്തപുരം: ബവ്കോ പ്രീമിയം കൗണ്ടറുകളിൽ മോഷണം പെരുകുന്നു. രണ്ടു മാസത്തിനിടെ വിവിധ ഔട്‌ലെറ്റുകളിൽ നിന്നായി 42,868 രൂപയുടെ മദ്യം മോഷ്ടിക്കപ്പെട്ടു.

36 കേസുകളാണ് ഈ കാലയളവിൽ റജിസ്റ്റർ ചെയ്തത്. ജവാനും ബെക്കാർഡിയുമാണ് കൂടുതലും മോഷണം പോയത്.

സംഭവത്തിൽ ബവ്കോ പരാതി നൽകുന്നതിനു പകരം അതത് ഔട്‌ലെറ്റുകളാണ് കേസുമായി മുന്നോട്ടു പോകുന്നത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങളടക്കമാണ് പല ഔട്‌ലെറ്റുകളും പരാതി നൽകിയിരിക്കുന്നത്. ചേർത്തല ഔട്‌ലെറ്റിൽ നിന്നുമാത്രം 8900 രൂപയുടെ മദ്യം മോഷണം പോയി.

വനിതാ ജീവനക്കാരുള്ള ഔട്‌ലെറ്റിൽ പോലും മതിയായ സുരക്ഷാ സന്നാഹങ്ങളില്ല. ഇതാണ് മോഷ്ടാക്കൾ മുതലെടുക്കുന്നത്. ഔട്‌ലെറ്റുകൾക്കു മുന്നിലെ നീണ്ട നിര ഒഴിവാക്കാനാണ് പ്രീമിയം കൗണ്ടറുകൾ എന്ന ആശയത്തിലേക്ക് ബവ്കോ മാറിയത്.

Advertisement