26.7 C
Kollam
Wednesday 8th July, 2026 | 08:34:05 PM
Home News Breaking News നവംബറോടെ മീദ് കിട്ടില്ല, പക്ഷെ ഷീം റെഡി, കടൽ മത്സ്യത്തെ കൃത്രിമമായി വളര്‍ത്തി വിപണിയിലെത്തിച്ച് കുവൈത്ത്,...

നവംബറോടെ മീദ് കിട്ടില്ല, പക്ഷെ ഷീം റെഡി, കടൽ മത്സ്യത്തെ കൃത്രിമമായി വളര്‍ത്തി വിപണിയിലെത്തിച്ച് കുവൈത്ത്, വിപണിയിൽ തരംഗം

കുവൈത്ത് സിറ്റി: തദ്ദേശീയമായി വളർത്തിയെടുത്ത ഷീം മത്സ്യങ്ങളുടെ മൂന്നാമത്തെ ബാച്ച് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് വിജയകരമായി പ്രാദേശിക വിപണിയിൽ എത്തിച്ചു. 1700 മത്സ്യങ്ങൾ ഉൾപ്പെടുന്ന ഈ പുതിയ ബാച്ച് സ്വദേശികൾക്കും പ്രമുഖ റെസ്റ്റോറന്റുകൾക്കുമാണ് വിറ്റഴിച്ചിട്ടുള്ളത്. ഉയർന്ന ഗുണനിലവാരവും സവിശേഷമായ രുചിയും കാരണം വിപണിയിൽ ഈ ഷീം മത്സ്യങ്ങൾക്ക് വലിയ ജനപ്രീതിയാണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read: കുഞ്ഞുങ്ങളെ ഓമനിച്ച്, പ്രസവ വാർഡിൽ അമ്മമാരെ കണ്ട് വിജയ്! താനും അമ്മയും ജനിച്ച എഗ്മൂർ സർക്കാർ ആശുപത്രിയിൽ വിജയിയുടെ മിന്നൽ സന്ദർശനം

ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസ് എന്നിവയുമായി സഹകരിച്ച് ഈ മത്സ്യകൃഷി പദ്ധതി വിപുലീകരിക്കാൻ നിലവിൽ വിപുലമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അൽ-റായ് ദിനപത്രത്തിന് നൽകിയ പ്രസ്താവനയിൽ പദ്ധതി മേധാവി ഡോ. അമാനി അൽ-യാഖൂത് വെളിപ്പെടുത്തി. വരും ദിവസങ്ങളിൽ പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ തക്കവണ്ണം വാണിജ്യാടിസ്ഥാനത്തിലുള്ള വൻ ഉത്പാദനം കൈവരിക്കാൻ ഈ വിപുലീകരണ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിരോധന സമയത്തെ മികച്ച ബദൽ

വരുന്ന നവംബർ മാസത്തോടെ കുവൈത്തിൽ പ്രാദേശികമായി ലഭിക്കുന്ന ‘മീദ്’ മത്സ്യബന്ധനത്തിന് നിയമപരമായ നിരോധനം ഏർപ്പെടുത്താൻ പോവുകയാണ്. ഈ സമയത്ത് ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ ഒരു ബദലായി ഉപയോഗിക്കാൻ കൃത്രിമമായി വളർത്തിയെടുക്കുന്ന ഈ ‘ഷീം’ മത്സ്യങ്ങൾ വിപണിയിൽ ലഭ്യമാകുമെന്ന് അവർ കൂട്ടിച്ചേർത്തു. വാണിജ്യ കമ്പനികളിൽ നിന്നും സാധാരണ ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന വൻ ഡിമാൻഡ് മുൻനിർത്തി, വരും ഘട്ടങ്ങളിൽ ഉത്പാദനം കൂടുതൽ വിപുലീകരിക്കാനും വലിയ അളവിൽ മത്സ്യങ്ങളെ വിപണിയിലെത്തിക്കാനുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here