ശാസ്ത്രലോകം കാത്തിരിക്കുന്നു നാളത്തെ സമ്പൂര്‍ണ സൂര്യഗ്രഹണത്തിനായി

നാളെ നടക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല.
എന്നാല്‍ എന്നാല്‍ ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഇത് കാണാന്‍ നാസ വഴിയൊരുക്കുന്നു. ഇന്ത്യന്‍ സമയം ഏപ്രില്‍ എട്ടിന് രാത്രി 9.13 മുതല്‍ ഏപ്രില്‍ ഒന്‍പത് പുലര്‍ച്ചെ 2.22വരെയായിരിക്കും സമ്പൂര്‍ണ സൂര്യഗ്രഹണം. ഗ്രഹണം തത്സമ ഓണ്‍ലൈന്‍ സ്ട്രീമിങ്ങാണ് നാസ നടത്തുന്നത്.
വടക്കനമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നാസ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ നാസയുടെ നിരവധി പരീക്ഷണങ്ങളും ഈ സമയം നടക്കും. ഇവയുടെ എല്ലാം വിവരങ്ങളും നാസാ അറിയിക്കും. നാസാ ടിവി, നാസ വെബ്‌സൈറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലായിരിക്കും സംപ്രേക്ഷണം. ഏപ്രില്‍ 8ന് രാത്രി 10.30 മുതല്‍ ഏപ്രില്‍ 9ന് വെളുപ്പിന് 1.30 വരെ ആയിരിക്കും നാസയുടെ ലൈവ്.
നേരത്തെ 2017ന് ഓഗസ്റ്റ് ഇരുപത്തിയൊന്നിനായിരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം.

Advertisement