ഇസ്രായേലിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂ ഡെൽഹി :
ഹമാസ്-ഇസ്രായേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി. ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവെക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. അവിടെ നിന്ന് തിരിച്ചുള്ള സർവീസുകളും നടത്തില്ല. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനം

18,000 ഇന്ത്യൻ പൗരൻമാർ ഇസ്രായേലിലുണ്ടെന്നാണ് കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന കെയർഗിവർ ജോലിക്കെത്തിയവരാണ് അധികവും. വജ്രവ്യാപാരം, ഐടി, നിർമാണ മേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയർഗിവർമാരായി എത്തിയവരിൽ നല്ലൊരു പങ്ക് മലയാളികളാണ്.

ടെൽ അവീവ്, ബെർഷെവ, റംല മേഖലകളിലാണ് ഇന്ത്യക്കാർ ഏറെയുള്ളത്. ഇവർക്ക് പുറമെ ഇന്ത്യൻ വംശജരായ 85,000 ജൂതരും ഇസ്രായേലിലുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു.

Advertisement