Home Blog Page 789

ഡൽഹിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത്

ന്യൂഡെല്‍ഹി.ഡൽഹിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത്.ബിജെപി എംപി പ്രവീൺ ഘണ്ടേൽവാലാണ് കത്തയച്ചത്.ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണം എന്നാണ് ആവശ്യം

ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസാദ് ജംഗ്ഷൻ എന്നും ,ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്താ വിമാനത്താവളം എന്നാക്കണമെന്നും ആവശ്യം

തിരുമല വാർഡ് കൗൺസിലർ അനിൽകുമാറിന്റെ മരണം, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന വക്താവ്

തിരുവനന്തപുരം. തിരുമല വാർഡ് കൗൺസിലർ അനിൽകുമാറിന്റെ മരണം. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന വക്താവ് എം എസ് കുമാർ. കൂടെ നിൽക്കും എന്ന് പ്രതീക്ഷിച്ചവർ സഹകരിക്കാതെ മാറിനിന്നു.അനിലിന് സ്വന്തം മക്കളെ മറന്ന് കടുംകൈ ചെയ്യേണ്ടിവന്നത് ഇതുകൊണ്ടാകാം.കാശുകൊടുത്ത് സഹായിച്ചില്ലെങ്കിലും വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്ത വരെ കൊണ്ട് നടപ്പിക്കാൻ എങ്കിലും കഴിയുമായിരുന്നു

അതൊന്നും ചെയ്യാതെ മരിച്ചു കഴിഞ്ഞ് നെഞ്ചത്ത് റീത്ത് വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം.താനും സമാന സാഹചര്യത്തിൽ.വായ്പ എടുത്തിട്ടുള്ള 70% പേർ ബിജെപിക്കാർ. തിരിച്ചടക്കാത്തവരിൽ 90% വും ബിജെപിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെയുണ്ട്. അടുത്ത കുറിപ്പിൽ താൻ അവരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് എം എസ് കുമാർ

നിക്ഷേപം വായ്പയായി കൈപ്പറ്റി മുങ്ങി നടക്കുന്നവർ മാന്യന്മാരും ജനനേതാക്കളും ആകുന്ന കളി ഇനി വേണ്ട.അത്തരക്കാരെ മുൻനിർത്തി നഗരഭരണം പിടിക്കാൻ ഒരുങ്ങുന്ന നേതാക്കൾ തിരിച്ചറിയണം ;വോട്ടർമാർ ഇതെല്ലാം തിരിച്ചറിയും

തിരുവനന്തപുരം നഗരസഭയിൽ ചർച്ചയാകാൻ പോകുന്നത് കൗൺസിലർ അനിലിന്റെ ആത്മഹത്യയും അതിലേക്ക് നയിച്ച കാരണങ്ങളുമായിരിക്കുമെന്ന് എം എസ് കുമാർ

പി എം ശ്രീ ,SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല

തിരുവനന്തപുരം. പി എം ശ്രീ പദ്ധതി; SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല.ഫണ്ടുമായി ബന്ധപ്പെട്ട നടപടി എല്ലാം പൂർത്തിയാക്കിയിട്ടുണ്ട് എന്ന് SSK. സാങ്കേതികമായി ഇനി പുതിയ പ്രൊപ്പോസൽ നൽകേണ്ടതില്ല.ൻ വർഷങ്ങളിലെ കുടിശിക തുകയ്ക്കായി രേഖകൾ നൽകുന്ന കാര്യം ആലോചനയിൽ. തീരുമാനം വിദ്യാഭ്യാസവകുപ്പുമായി കൂടി ആലോചിച്ച ശേഷം

പുതിയ പ്രൊപ്പോസൽ സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു.കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി നടത്തിയ ചർച്ചയിലാണ് കേന്ദ്രം ആവശ്യപ്പെട്ടത്

ചേർത്തലയിൽ ഹോട്ടലിൽ ഗുണ്ടാ ആക്രമണം

ആലപ്പുഴ. ചേർത്തലയിൽ ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ആളു മാറിയുള്ള ആക്രമത്തിൽ നാല് പേർക്ക് പരിക്കേറ്റു.
കാപ്പ ചുമത്തപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണ് ഹോട്ടലിൽ അതിക്രമം കാട്ടിയത്.

ചേർത്തല സെൻ്റ് മേരീസ് പാലത്തിനു സമീപമുള്ള ബ്രൂഫിയ റസ്റ്ററൻ്റിലാണ് ഗുണ്ടാ അക്രമണം.
വാഹനത്തിന് സൈഡ് നൽകാത്തത് ചോദ്യം ചെയ്യാനാണ് ചേർത്തല സ്വദേശികളായ അഭിറാമും ദീപുവും ഹോട്ടലിൽ എത്തിയത്.
ഹോട്ടലിലെ ജീവനക്കാരനാണ് വാഹനം ഓടിച്ചതെന്ന തെറ്റിധാരണയിലായിരുന്നു ആക്രമണം. പിടിച്ചുമാറ്റാനെത്തിയ ഹോട്ടലിലെ വനിതാ ജീവനക്കാരേയും ഭക്ഷണം കഴിക്കാനെത്തിയവരേയും ഉൾപ്പടെ മർദിച്ചു. പിന്നീടാണ് ആളു മാറിയെന്ന വിവരം അറിഞ്ഞത്.
ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പതിനേഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഭിറാം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട അഭിറാം രണ്ടു മാസം മുമ്പാണ് തിരിച്ചെത്തിയത്.പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

പുതിയ പെട്രോൾ, ഡീസൽ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ നവംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ പെട്രോൾ, ഡീസൽ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും വില കുറഞ്ഞു.

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.63 ദിർഹം ആണ് പുതിയ വില. ഒക്ടോബർ മാസം ഇത് ലിറ്ററിന് 2.77 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.51 ദിർഹം ആണ് നവംബർ മാസത്തിലെ വില. ഒക്ടോബർ മാസത്തിൽ വില 2.66 ദിർഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.44 ദിർഹം ആണ് പുതിയ വില. ഒക്ടോബറിൽ 2.58 ദിർഹം ആയിരുന്നു. ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. ഡീസൽ ലിറ്ററിന് 2.67 ദിർഹം ആണ് പുതിയ വില. കഴിഞ്ഞ മാസം 2.71 ദിർഹം ആയിരുന്നു. യുഎഇ ഇന്ധന വില നിർണയ സമിതിയാണ് പെട്രോൾ, ഡീസൽ നിരക്കുകൾ നിർണയിക്കുന്നത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഭാര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ തടവുകാരൻ, തെളിവോടെ പിടിച്ച് പൊലീസ്

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഭാര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ തടവുകാരൻ. ഒന്നാം ബ്ലോക്കിലെ തടവുകാരനായ തൃശൂർ സ്വദേശി ഗോപകുമാറാണ് സെല്ലിൽ നിന്ന് ഫോൺ ഉപയോഗിച്ചത്. ഇയാളിൽ നിന്ന് ഫോൺ കണ്ടെത്തിയതോടെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

ഒന്നാം ബ്ലോക്കിലെ 15 ആം നമ്പർ സെല്ലിൽ നിന്നാണ് ഗോപകുമാർ തൃശൂർ ആമ്പല്ലൂരിലെ വീട്ടിൽ കഴിയുന്ന ഭാര്യയെ ഫോണിൽ വിളിക്കുന്നത്. സംഭാഷണത്തിൽ ഉടനീളം ഭീഷണിയും തെറിവിളിയുമാണ്. ജയിലിലെ ലഹരി ഇടപാടിന് പണം എത്തിച്ചുനൽകാത്തതിനെ തുടർന്നുള്ള ഭീഷണിയാണെന്നാണ് ഭാര്യയുടെ പരാതി

ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത യുവതി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സെല്ലിൽ ഒളിപ്പിച്ച നിലയിൽ ഫോൺ കണ്ടെത്തിയത്. ജയിലിനകത്തേക്കും പുറത്തേക്കും നിരന്തരം ഫോൺ വഴി ആശയവിനിമയം നടത്താറുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗോപകുമാറിന്റെ കോൾ ഹിസ്റ്ററി. ഭാര്യയുടെ പരാതിക്ക് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാപ്പ തടവുകാരനായ ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക് മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോണുകൾ പിടികൂടാറുണ്ടെങ്കിലും, ഫോൺ ഉപയോഗത്തിന്റെ പ്രകടമായ തെളിവ് പുറത്തുവരുന്നത് ഇതാദ്യമാണ്

റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപെഴ്ണായി ചുമതലയേറ്റു

റസൂൽ പൂക്കുട്ടി ഇന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപെഴ്ണായി ചുമതലയേറ്റു. മുൻ ചെയർമാൻ പ്രേം കുമാർ ചടങ്ങിൽ പങ്കെടുത്തില്ല. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്സ് എന്ന ഭാഗത്തിന് കൂടി ഊന്നൽ കൊടുക്കുമെന്ന് റസൂൽ പൂക്കുട്ടി പ്രതികരിച്ചു. ഗുരു തുല്യന്മാരായിട്ടുള്ള ആളുകൾ ഇരുന്ന സീറ്റിലാണ് ഇരിക്കുന്നതെന്നും ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സം‌സ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർപേഴ്സണായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ ഇന്നലെയാണ് പ്രഖ്യാപിച്ചത് . കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. 26 അംഗങ്ങളെയാണ് ബോർഡിൽ പുതുതായി ഉൾപ്പെടുത്തിയത്. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നീക്കം സജീവമായിരുന്നു.

2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയ നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയുടെ അധികാരത്തിൽ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രഞ്ജിത്തിന്റെ സ്ഥാനം തെറിച്ചു തുടർന്നാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാർ ചുമതല ഏറ്റെടുക്കുന്നത്. മൂന്നു വർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി.

ആന്ധ്രാപ്രദേശിൽ തിക്കിലും തിരക്കിലും ഒമ്പത് മരണം

ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് ഒമ്പത് മരണം. ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം.


ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിനിടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി അധികൃതർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൂപ്പർ‌ താരം ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിന മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൂപ്പർ‌ താരം ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. ബിസിസിഐ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
അദ്ദേഹത്തിന്റെ പരിക്ക് ഭേദമാകുകയാണെന്നും ചികിത്സയ്ക്കായി സിഡ്‌നിയിൽ തുടരുമെന്നും ബിസിസിഐ വ്യക്തമാക്കി. വിമാനത്തിൽ യാത്ര ചെയ്യാനാകുമ്പോൾ മാത്രമേ അയ്യർ ഇന്ത്യയിലേയ്ക്ക് മടങ്ങൂവെന്നും ബോർഡ് അറിയിച്ചു.


‘ശ്രേയസ് അയ്യർ ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. സിഡ്‌നിയിലെയും ഇന്ത്യയിലെയും സ്പെഷ്യലിസ്റ്റുകൾക്കൊപ്പം ബിസിസിഐ മെഡിക്കൽ സംഘവും അദ്ദേഹത്തിന്റെ പരിക്ക് ഭേദമായതിൽ സന്തുഷ്ടരാണ്. ഇന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അദ്ദേഹത്തിന് മികച്ച ചികിത്സ നൽകിയതിന് സിഡ്‌നിയിലെ ഡോ. കൊറോഷ് ഹാഗിഗിക്കും സംഘത്തിനും ഇന്ത്യയിലെ ഡോ. ദിൻഷാ പർദിവാലയ്ക്കും ബിസിസിഐ നന്ദി അറിയിക്കുന്നു. തുടർനടപടികൾക്കായി ശ്രേയസ് സിഡ്‌നിയിൽ തന്നെ തുടരും. പറക്കാൻ ആരോഗ്യം മികച്ചതാകുമ്പോൾ ഇന്ത്യയിലേക്ക് മടങ്ങും’- ബിസിസിഐ അറിയിച്ചു.


അലക്‌സ് ക്യാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെ അയ്യരുടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ബോൾ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കൈമുട്ടും വാരിയെല്ലുകളും ഇടിച്ച് വീണതാണ് പരിക്കിന് കാരണമായത്. തുടർന്ന് അയ്യരെ സിഡ്‌നിയിലെ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ സ്‌കാനിംഗിൽ പ്ലീഹയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു.

കവി കെ. ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം

തിരുവവന്തപുരം: കവി കെ. ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. എൻ എസ് മാധവൻ ചെയർമാനും, കെ ആർ മീര, ഡോ. കെ എം അനിൽ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രെട്ടറി പ്രൊഫ. സി പി അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.


1947ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജിഎസിന്റെ ജനനം. 1970-കളിൽ ‘ബംഗാൾ’ എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്. വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു.


ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. സമകാലികത എന്ന സങ്കല്പനം കെ ജി എസ് കവിതകളുടെ അപഗ്രഥനത്തിൽ സുപ്രധാനസ്ഥാനം വഹിക്കുന്നു. അദ്ദേഹത്തിന്റെ കവിതകളെല്ലാംതന്നെ ഒരർഥത്തിൽ സമകാലികാനുഭവങ്ങളോടുള്ള നേരിടലുകളാണെന്നു പറയാം.


1998ൽ കേരള സാഹിത്യ അക്കാദമി അവാർഡ് പുരസ്കാരത്തിന് അർഹനായി. “കെ ജി ശങ്കരപ്പിള്ളയുടെ ‍കവിതകൾ”ക്ക് 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. 2019ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു.