Home Blog Page 469

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
ദേശീയപാതയിൽ കല്ലമ്പലം കടമ്പാട്ട്കോണത്താണ് അപകടം
തിരുവനന്തപുരത്തുനിന്ന്  ഊന്നിൻമൂട്ടിലേക്ക് പോകുകയായിരുന്ന ക്വാളിസ് കാറിനാണ് തീ പിടിച്ചത്.

കാറിൽ സ്ത്രീകൾ ഉൾപ്പെടെ നാലുപേർ ഉണ്ടായിരുന്നു.
ബോണറ്റിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ റോഡിന് സമീപത്തേക്ക് കാർ നിർത്തി.

കാറിൽ ഉണ്ടായിരുന്നവർ ഉടൻതന്നെ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു.
കാർപൂർണമായും കത്തി നശിച്ചു.
നാവായികുളത്തു നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്

ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലണ്ട് ആവശ്യം, ട്രംപ്

ഗ്രീൻലണ്ട് വിഷയത്തിൽ ട്രംപിന്റെ തീരുവ ഭീഷണി
ഗ്രീൻലണ്ടിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലണ്ട് ആവശ്യമാണെന്നും ട്രംപ്.
ഡെന്മാർക്കുമായി നടന്ന ചർച്ചയിൽ ഗ്രീൻലണ്ട് വിഷയത്തിൽ ധാരണയാകാതിരുന്നതിനെ തുടർന്നാണ് ട്രംപിന്റെ  തീരുവ ഭീഷണി.

ഗ്രീൻലണ്ട് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടർന്ന് ഗ്രീൻലണ്ടിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്..

ഫ്രാൻസ്, ജർമനി, സ്വീഡൻ നോർവെ, ഫിൻലണ്ട്, നെതർലണ്ട്‌സ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക സംഘങ്ങളാണ് ഗ്രീൻലണ്ടിന്റെ തലസ്ഥാനമായ നൂക്കിലെത്തിയിരിക്കുന്നത്.

കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം.കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം
കൊടകര എംബിഎ കോളേജിൽ നിന്ന് ടൂർ പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്

നിരവധി കുട്ടികൾക്ക് പരിക്ക്
അഞ്ചു കുട്ടികളുടെ നിലഗുരുതരം
40 ഓളം കുട്ടികളും അധ്യാപകരും ബസ്സിൽ ഉണ്ടായിരുന്നു

തൃശ്ശൂർ സഹൃദയ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ ആണ് ബസ്സിൽ ഉണ്ടായിരുന്നത്


വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോവുകയായിരുന്നു കുട്ടികൾ

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം

കോരിത്തരിപ്പിക്കുന്ന WWE റെസ്ലിങ് ആക്ഷൻ കാർണിവലുമായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’ ട്രെയ്‌ലർ

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച – റിങ് ഓഫ് റൗഡീസിന്റെ ട്രെയ്‌ലർ പുറത്ത്. മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ വെള്ളിത്തിരയിൽ കാണാത്ത ആക്ഷൻ വിസ്മയമാണ് ചിത്രത്തിലൂടെ എത്തിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മിനി സ്‌ക്രീനിൽ മാത്രം കണ്ടു പരിചരിച്ച WWE റെസ്ലിങിന്റെ ആവേശവും ഡ്രാമയും ത്രില്ലുമെല്ലാം വമ്പൻ കാൻവാസിൽ വെള്ളിത്തിരയിൽ തിളങ്ങുന്ന കാഴ്ചയാണ് ചിത്രം സമ്മാനിക്കാനൊരുങ്ങുന്നതെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. 2026 ജനുവരി 22 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഗംഭീര ആക്ഷനും ഒപ്പം കോമഡിയും ഇമോഷനും കൃത്യമായ അളവിൽ കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും, ചിത്രത്തിൽ പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്പെൻസുകൾ ഒളിച്ചിരുപ്പുണ്ടെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു.

നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.

ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവർ ഈണം പകർന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബ്‌ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷൻ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗിൽ നിന്നും, അതിലെ ജനപ്രിയ കഥാപാത്രങ്ങളിൽ നിന്നും  പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തെ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അവരുടെ പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിക്കുന്ന ഒന്നാവും ചിത്രമെന്ന ഉറപ്പും ഈ ട്രെയ്‌ലർ നൽക്കുന്നുണ്ട്.

WWE എന്ന ഗ്ലോബൽ റെസ്ലിങ് ഗെയിം സ്പോർട്ടിലൂടെ മിനി സ്‌ക്രീനിൽ മാത്രം പ്രേക്ഷകർ കണ്ടു പരിചയിച്ച വ്യത്യസ്തമായ ആക്ഷൻ രംഗങ്ങളും, വമ്പൻ ഡ്രാമയും, സ്റ്റൈലും, ത്രസിപ്പിക്കുന്ന ഊർജവുമെല്ലാം ഈ ചിത്രത്തിലൂടെ അവരുടെ മുന്നിലേക്ക് എത്തുമെന്നാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. WWE യെ അനുസ്മരിപ്പിക്കുന്ന വമ്പൻ റെസ്ലിങ് ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ഇപ്പോൾ റിലീസ് ചെയ്ത ട്രെയ്‌ലറും ആദ്യം പുറത്തു വന്ന ടീസറും നൽകുന്ന സൂചന.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നേരത്തെ തന്നെ പുറത്തു വന്നിരുന്നു. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത് എന്നിവർ യഥാക്രമം,  ലോക്കോ ലോബോ, വെട്രി, ചെറിയാൻ, ലിറ്റിൽ എന്നീ കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിലും എത്തുന്നുണ്ട്. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ലുക്കും അണിയറ പ്രവർത്തകർ സസ്പെൻസ് ആയാണ് സൂക്ഷിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ വ്യത്യസ്തമായ രൂപവും ഭാവവും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

സൂര്യകുമാര്‍ യാദവിനെതിരെ ആരോപണമുന്നയിച്ച ബോളിവുഡ് നടി ഖുഷി മുഖര്‍ജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്

മുംബൈ: ഇന്ത്യൻ ടി20 ടീമിന്‍റെ നായകനായ സൂര്യകുമാര്‍ യാദവിനെതിരെ ആരോപണമുന്നയിച്ച ബോളിവുഡ് നടി ഖുഷി മുഖര്‍ജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മുംബൈയിലെ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ഫൈസാന്‍ അന്‍സാരി. കഴിഞ്ഞ മാസം കിഡ്ഡൻ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യകുമാര്‍ യാദവ് തനിക്ക് മുമ്പ് ഇടക്കിടെ സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നുവെന്ന് ഖുഷി മുഖര്‍ജി ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സൂര്യകുമാര്‍ യാദവിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നും കാണിച്ചാണ് അന്‍സാരി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.


ആരോപണം ഉന്നയിച്ച നടിയെ തനിക്ക് നന്നായി അറിയാമെന്നും ഇന്ത്യയുടെ അഭിമാനമായ താരത്തിനെതിരെ തെറ്റായ ആരോപണമാണ് നടി ഉന്നയിച്ചിരിക്കുന്നതെന്നും അന്‍സാരി പറഞ്ഞു. സൂര്യകുമാര്‍ യാദവിന് പോയിട്ട് അദ്ദേഹത്തിന്‍റെ വീട്ടിലെ വാച്ച്മാന് പോലും ആരാണ് ഖുഷി മുഖര്‍ജി എന്ന് അറിയില്ലെന്നും അതുകൊണ്ടാണ് താന്‍ നേരിട്ടെത്തി ഗാസിപൂരില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്നും അന്‍സാരി വ്യക്തമാക്കി.

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഖുഷി മുഖര്‍ജിയെ ഏഴ് വര്‍ഷം വരെ തടവിലിടണമെന്നും ആരോപണങ്ങള്‍ ശരിയാണെന്ന് നടി തെളിയിച്ചാല്‍ എന്ത് പ്രത്യാഘാതം നേരിടാനും താന്‍ തയാറാണെന്നും അന്‍സാരി വ്യക്തമാക്കി. സൂര്യകുമാര്‍ യാദവ് വാട്സാപ്പില്‍ ചാറ്റ് മെസേജുകള്‍ അയച്ചുവെന്ന് പറയുന്നത് പ്രശസ്തി കിട്ടാനുള്ള കുറുക്കുവഴിയായി മാത്രമെ കാണാനാവുവെന്നും അന്‍സാരി പറഞ്ഞു.

പതിനാലുകാരിയുടെ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിനുശേഷം, ആൺ സുഹൃത്തിന്റെ മൊഴി

മലപ്പുറം. പതിനാലുകാരിയുടെ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിനുശേഷമെന്ന് പോലീസ് കസ്റ്റഡിയിലുള്ള ആൺ സുഹൃത്തിന്റെ മൊഴി.ബലാൽസംഗത്തിനു ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊന്നു.

മൃതദേഹം കണ്ടെത്തിയത് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന്.-

ഇന്നലെയാണ് പെൺകുട്ടിയെ കാണാതായത്. അനിയത്തിമുത്ത് സ്കൂളിലേക്ക് പുറപ്പെട്ട പെൺകുട്ടി സ്കൂളിൽ എത്തിയില്ല. വൈകിറ്റ് വീട്ടിലേക്കും കാണാതായതോടെ അമ്മ അധ്യാപകരോട് അന്വേഷിച്ചപ്പോഴാണ് കുട്ടി സ്കൂളിലെത്താത്ത വിവരം അറിഞ്ഞത്. ആറരയോടെ അമ്മയുടെ ഫോണിലേക്ക് അപരിചിതമായ നമ്പറിൽ നിന്ന് വിളിച്ച് താൻ വീടിനു അടുത്ത് ഉണ്ടെന്നും ഇപ്പോൾ എത്തുമെന്നും പെൺകുട്ടി പറഞ്ഞ്ഞിരുന്നു. പിന്നീട് ആ നമ്പർ സ്വിച്ച് ഓഫ് ആയതിനാൽ കരുവാരക്കുണ്ട് പോലീസിൽ പരാതി നൽകി. പെൺകുട്ടി വിളിച്ച നമ്പർ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ തൊടികപുലം റെയിൽവേ സ്റ്റേഷൻ സമീപം മൊബൈൽ സിഗ്നൽ.

അന്വേഷണത്തിനിടയിൽ പെൺകുട്ടിയുടെ സുഹൃത്തായ പ്ലസ്വൺകാരനും സ്കൂളിൽ എത്തിയില്ലെന്ന് മനസിലായി. ഇയാൾക്കെതിരെ പെൺകുട്ടിയുടെ കുടുംബം നേരത്തെ പോലീസിൽ പരാതി നൽകിയതിനാൽ ദുരൂഹത വർധിച്ചു. അയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ബലാൽസംഗത്തിന്റെയും കൊലപാതകത്തിന്റെയും ചുരുളഴിച്ചത്. തൊടികപുലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറരയോടെ അമ്മയെ വിളിച്ച ശേഷം പെൺകുട്ടിയും സുഹൃത്തും ഒരു കിലോമീറ്ററോളം റെയിൽവേ ട്രാക്കിൽ കൂടി നടന്ന് പുള്ളിപ്പാടം എന്ന സ്ഥലത്ത് എത്തി. അവിടെ വെച്ചായിരുന്നു ബലാൽസംഗവും കൊലപാതകവും. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്‌. കൈകൾ പിറകിലേക്ക്‌ കെട്ടിയ നിലയിലായിരുന്നു. പീഡന വിവരം വീട്ടിൽ അറിയിക്കുമെന്ന് പറഞ്ഞതാണ് കൊലപാതക കാരണമെന്ന് പതിനാറുകാരൻ മൊഴി നൽകിയതായും വിവരമുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മിന്നും ജയം

മുംബൈ.മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മിന്നും ജയം. രണ്ടര പതിറ്റാണ്ടായി ശിവസേനയുടെയും താക്കറെ കുടുംബത്തെയും നിയന്ത്രണത്തിലുള്ള മുംബൈ കോർപ്പറേഷൻ ഭരണം വൻ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തു. പൂനയിൽ പവാർ കുടുംബത്തിൻറെ ആധിപത്യവും വമ്പൻ വിജയത്തോടെ ബിജെപി അവസാനിപ്പിച്ചു. മാഞ്ഞുപോകുന്ന മഷി വോട്ടെടുപ്പിൽ ഉപയോഗിച്ചത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് രാഹുൽ ഗാന്ധി ഇന്ന് ആരോപിച്ചു.

എക്സിറ്റ് പോളുകൾ ഏതാണ്ട് എക്‌സാറ്റ് പോളുകളായി. രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തെ സമ്പന്നമായ കോർപ്പറേഷൻ ഭരണം ഇനി ബിജെപിക്ക്. നൂറിനടുത്ത് സീറ്റുകൾ പിടിച്ചാണ് കോർപ്പറേഷൻ ചരിത്രത്തിൽ തന്നെ ആദ്യമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഒപ്പം നിന്ന ഏക്നാഥ് ശിൻഡെയുടെ ശിവസേനയ്ക്ക് കിട്ടിയതെല്ലാം ബോണസാണ്. മറുവശത്ത് പാർട്ടിയുടെ കോട്ടയെന്ന് കരുതുന്ന മുംബൈയുടെ ഭരണം മതോശ്രീക്ക് കൈമോശം വന്നത് ഉദ്ദവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയായി. രാജ് താക്കറെയ്ക്കൊപ്പം ചേർന്ന് നടത്തിയ പരീക്ഷണവും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയില്ല. പൂനയിൽ എൻസിപിയുടെ ശക്തികേന്ദ്രത്തിൽ
അധികാരം നിലനിർത്താൻ ഒന്നിച്ച അജിത് പവാറും ശരദ് പവാറും ബിജെപിക്ക് മുന്നിൽ തകർന്നടിഞ്ഞു. പൂനെയിലും പിപ്രി ചിഞ്ചുവാദ് മുനിസിപ്പൽ കോർപ്പറേഷനിലും കൂറ്റൻ ലീഡോടെയാണ് ബിജെപി അധികാരം പിടിച്ചത്. മറ്റു കോർപ്പറേഷനുകളിലും ബിജെപിയുടെ തേരോട്ടമാണ്. വിരലിലെ മഷി മായുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ദിനം വന്ന വാർത്ത പങ്കുവെച്ചാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ തിരിമറി ആരോപിച്ചത്.

ജോസ് കെ മാണിയുടെ നിലപാടിന് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയുടെ പൂർണ പിന്തുണ

കോട്ടയം. എൽഡിഎഫിൽ തുടരാനുള്ള ജോസ് കെ മാണിയുടെ നിലപാടിന് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയുടെ പൂർണ പിന്തുണ. യുഡിഎഫ് ചവിട്ടിപ്പുറത്താക്കിയപ്പോൾ ചേർത്തുപിടിച്ചത് പിണറായി വിജയനും സിപിഎമ്മുമാണെന്ന് ജോസ് കെ മാണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായിട്ടുണ്ടെന്നും അതു മമാറ്റിയെടുക്കും. നിയമസഭയിൽ കൂടുതൽ സീറ്റുകൾ ചോദിക്കാനും സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു.

യുഡിഎഫ് പ്രതീക്ഷിച്ചതുപോലെ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഒന്നുമുണ്ടായില്ല . തുറന്നിട്ട വാതിലിലൂടെ യുഡിഎഫ് പ്രവേശനത്തിന് ഇല്ലെന്ന് കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്തു . പിന്നാലെബ് യുഡിഎഫ് ചവിട്ടിപ്പുറത്താക്കിയപ്പോൾ ചേർത്തുപിടിച്ചത് പിണറായി വിജയനും സിപിഎമ്മും ആണെന്ന് ജോസ് കെ മാണി.

5 അഞ്ചുവർഷത്തെ പ്രവർത്തന മികവും കേരള കോൺഗ്രസ് ഉയർത്തി. ജനകീയശ്യങ്ങളിൽ പ്രതിപക്ഷത്തേക്കാൾ മികച്ച രീതിയിൽ ഇടപെട്ടു. എന്നാൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ല. അതാണ് തദ്ദേശത്തിൽ തിരിച്ചടിയായത്. പലയിടത്തും വോട്ടുകൾ നഷ്ടമായി. അതുകൊണ്ടുതന്നെ ഇത് മാറ്റിയെടുക്കാൻ ശ്രമിക്കുമെന്നും തീരുമാനം

നേതാക്കൾക്കിടയിലും ഭിന്നിപ്പില്ലെന്ന് മന്ത്രിയും എംഎൽഎമാരും ഒറ്റസ്വരത്തിൽ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാനും തീരുമാനിച്ചു. 15 സീറ്റെങ്കിലും ഇത്തവണ വേണമെന്ന് കേരള കോൺഗ്രസിൻറെ ആവശ്യം.

വെബ്‌സൈറ്റുകൾക്കെതിരെ നടപടി

ന്യൂഡെല്‍ഹി.വെബ്‌സൈറ്റുകൾക്കെതിരെ നടപടി. ഇന്ത്യയിലെ നിയമവിരുദ്ധ വെബ്സൈറ്റുകൾക്കെതിരെ നടപടി. ഇന്ന് 242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകൾക്കെതിരെ നടപടിയെടുത്തെന്നാണ് വിവരം. ഇതുവരെ 7,800-ലധികം നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകൾ നിർത്തലാക്കിയെന്നും റിപ്പോർട്ട്. ഓൺലൈൻ ഗെയിമിംഗ് നിയമം പാസായതിനുശേഷം നടപടി ശക്തമാക്കിയിരുന്നു

ക്ഷാമബത്ത : സർക്കാരിന് എതിരെ CPI സർവീസ് സംഘടന

തിരുവനന്തപുരം.ക്ഷാമബത്ത : സർക്കാരിന് എതിരെ CPI സർവീസ് സംഘടന. ക്ഷാമബത്ത അവകാശമല്ലെന്ന സത്യവാങ്ങ്മൂലത്തിന് എതിരെ ജോയിൻ്റ് കൗൺസിൽ. ക്ഷാമബത്ത ഔദാര്യമല്ല അവകാശമാണെന്ന് ജോയിൻ്റ് കൗൺസിൽ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണം. ഇടത് നയത്തിന് വിരുദ്ധമായി സത്യവാങ്ങ്മൂലം നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം എന്നും സംഘടന ആവശ്യപ്പെട്ടു.