Home Blog Page 465

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ വീണ്ടും മരണം

ധാക്ക.ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ വീണ്ടും മരണം.55-കാരനായ ഹോട്ടലുടമ ലിറ്റൺ ചന്ദ്ര ഘോഷ് ആണ് മർദ്ദനമേറ്റ് മരിച്ചത്.ഗാസിപൂരിലെ കാലിഗഞ്ചിലാണ് കൊലപാതകം.സംഭവത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുൻ ജില്ലാ ട്രഷറർ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ബംഗ്ലാദേശിൽ ഇതുവരെ ഹിന്ദുക്കൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട 51 ആക്രമണങ്ങളിലായി 10 പേരാണ് കൊല്ലപ്പെട്ടത്.

സ്മൃതികുടീരങ്ങളില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ച് ശൂരനാട് രക്തസാക്ഷിദിനം ഇന്ന്

ശൂരനാട്. സ്മൃതികുടീരങ്ങളില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ച് ശൂരനാട് രക്തസാക്ഷിദിനം ഇന്ന്. സ്വാതന്ത്ര്യാനന്തരവും തുടരുന്ന മാടമ്പിത്തം നടത്തിയ കര്‍ഷകദ്രോഹ നിലപാടുകളെ ചെറുക്കാന്‍ പുറപ്പെട്ട യുവാക്കളുടെ ധീര സമര്‍പ്പണത്തിന്‍റെ കഥയാണ് ശൂരനാട്ടേത്. ഉള്ളന്നൂര്‍കുളത്തില്‍ മീന്‍പിടിക്കാനുള്ള അവകാശം ലേലം ചെയ്തു കൊടുത്തതിനെതിരെ യുവാക്കള്‍ കുളത്തിലിറങ്ങി മീന്‍പിടിച്ചു. ഇവര്‍ക്കെതിരെ നല്‍കിയ പരാതി മറയാക്കി അടൂരുനിന്നും എത്തിയ പൊലീസ് സംഘം ഇവരുടെ വീടുകളില്‍ അക്രമം അഴിച്ചുവിട്ടു. ഇതു പൊലീസും മാടമ്പിമാരുടെ ഗുണ്ടകളും ചേര്‍ന്ന സംഘത്തിനു നേരേയുള്ള പോരാട്ടമായി. എസ്ഐ അടക്കം നാലുപൊലീസുകാരെ നാട്ടുകാര്‍ വെട്ടിവീഴ്ത്തി. 1949 ഡിസംബര്‍ 31ന് ആയിരുന്നു അത്. 1950 പുലര്‍ന്നത് നടുക്കുന്ന വാര്‍ത്ത കേട്ടാണ്. ശൂരനാട് എന്നൊരു നാടിനിവേണ്ട എന്ന ആഭ്യന്തരമന്ത്രി പരവൂര്‍ ടികെ നാരായണപിള്ളയുടെ ആഹ്വാനത്തില്‍ തന്നെ നാട്ടുകാര്‍ നേരിട്ട പൊലീസ് പ്രത്യാക്രമണത്തിന്‍റെ കഥയുണ്ട്.

തണ്ടാശേരിയുടെ ദാരുണാന്ത്യം ഹരികുറിശേരിയുടെ ചോപ്പ്,ശൂരനാടിന്‍റെ രക്തഗാഥ( ഗ്രീന്‍ബുക്സിലും amazon-ലും ലഭ്യമാണ്) എന്ന നോവലില്‍ നിന്നും
https://amzn.in/d/4JZROxo

കലാപവുമായി ബന്ധമുണ്ടെന്ന തോന്നലുണ്ടായവരെല്ലാം ആക്രമിക്കപ്പെട്ടു. വീടുകള്‍ തകര്‍ത്തുകളഞ്ഞു. പുരുഷന്മാര്‍ നാടുവിട്ടുപോയി,സ്ത്രീകളും കുട്ടികളും ആക്രമണത്തിനിരയായി. പൊലീസ് ലോക്കപ്പില്‍ ആദ്യമരണം 1950 ജനുവരി 18ന് ആണുനടന്നത്. തണ്ടാശേരിരാഘവനാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. തുടര്‍ന്ന് നാലുപേരെ കൂടി കൊലപ്പെടുത്തി. നിരവധി പേര്‍ അപ്രത്യക്ഷരായി, ഒരുപാട് പേര്‍ ജീവശ്ഛവങ്ങളായി കാരാഗൃഹത്തിലടക്കപ്പെട്ടു.വേട്ട കാലങ്ങളോളം തുടര്‍ന്നു. 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭയുടെ ആദ്യ തീരുമാനം ജയിലിലുള്ള ശൂരനാട് കലാപകേകേസിലെ പ്രതികളെ വിട്ടയക്കാനായിരുന്നു. ശൂരനാട് സംഭവം ഇന്നും നാടിന്‍റെ നീറുന്ന ഓര്‍മ്മയാണ്.

രക്‌തസാക്ഷിത്വ ദിനാചരണം ഇന്ന് നടക്കും. വൈകിട്ട് 5നു ശൂരനാട് വടക്ക് പാതിരിക്കൽ രക്ത‌ സാക്ഷിത്വ മണ്ഡപത്തിൽ പു ഷ്പാർച്ചന നടക്കും. തുടർന്നു സിപിഎമ്മും സിപിഐയും ഇടത്-യുവജന സംഘടനകളും ചേർ ന്നുള്ള അനുസ്മരണ റാലി, 5.30 നു പാറക്കടവിലെ ശൂരനാട് രക്തസാക്ഷിത്വ സ്‌മാരക ഓഡി റ്റോറിയത്തിൽ നടക്കുന്ന സമ്മേ ളനം സിപിഐ മുൻ സംസ്‌ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് പ്രഭാഷണം നടത്തും തുടർന്ന് നാടൻപാട്ട്

താൻ ഒറ്റ സീറ്റിലെ മത്സരിക്കൂ,പിവി അൻവർ

കോഴിക്കോട്. താൻ ഒറ്റ സീറ്റിലെ മത്സരിക്കൂവെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി പിവി അൻവർ.ആ സീറ്റ് യുഡിഎഫ് തന്നാൽ മത്സരിച്ച് വിജയിക്കും,അല്ലെങ്കിൽ ക്യാമ്പയിനർ ആകും. താൻ ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കിൽ മറ്റെവിടേയും മത്സരിക്കില്ല. ബേപ്പൂരിൽ തനിക്ക് നിലമ്പൂരിൽ ഉളളതിനേക്കാൾ സ്വാധീനമുളള പ്രദേശം. കേരളത്തിന്റെ രണ്ടാമത്തെ ക്യാൻസറായ മരുമോനിസം അവസാനിപ്പിക്കുക ലക്ഷ്യം. ഒന്നാമത്തെ ക്യാൻസർ പിണറായിസം ആയിരുന്നു അതിന് ജനങ്ങൾ മറുപടി കൊടുത്തു

അയൽവാസികൾ തമ്മില്‍ സംഘർഷം ; ഒരാൾകുത്തേറ്റു മരിച്ചു

കൊല്ലം.അയൽവാസികൾ തമ്മിലുള്ള സംഘർഷം ; ഒരാൾകുത്തേറ്റു മരിച്ചു. കേരളപുരം സ്വദേശി സജിത്ത് (25) ആണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്. സംഭവം നെടുമ്പന ഇടപ്പനയത്ത്

തെരുവുനായ ആക്രമണം തടയാൻ ശ്രമിച്ചയാളെ തെരുവുനായ ക്രൂരമായി ആക്രമിച്ചു

മലപ്പുറം .തെരുവുനായ ആക്രമണം തടയാൻ ശ്രമിച്ചയാളെ തെരുവുനായ ക്രൂരമായി ആക്രമിച്ചു. ചമ്രവട്ടത്താണ് സംഭവം. 14 കാരിയെ അക്രമിക്കുന്നത് തടഞ്ഞ സുരേഷ്നെ തെരുവുനായ വീഴ്ത്തിയിട്ട് കടിച്ചു കീറി. ബസ് കാത്തുനിന്നതാണ് സുരേഷ്. മദ്രസവിട്ടുവരികയായിരുന്ന കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ സുരേഷിനുനേരെ നായ തിരിഞ്ഞു.കടിയേറ്റ് ഓടയിലേക്കു വീണ സുരേഷിനെ നായവിട്ടില്ല. പിന്നീട് ഓടിയെത്തിയ നാട്ടുകാര്‍ നായുടെ വായില്‍ കല്ലുകയറ്റിയാണ് അത് കടിവിട്ടത്. കൈക്കും കഴുത്തിനും പരിക്കേറ്റ സുരേഷ് ചികിത്സയിൽ

മാതാ അമൃതാനന്ദമയിയുടെ സഹോദരീ ഭർത്താവ് കൽപ്പകശ്ശേരി വീട്ടിൽ ഹൃഷികേശൻ നിര്യാതനായി

അമൃതപുരി. മാതാ അമൃതാനന്ദമയിയുടെ സഹോദരീഭര്‍ത്താവ് കല്‍പ്പകഞ്ചേരി വീട്ടില്‍ ഹൃഷികേശന്‍(74)നിര്യാതനായി. സംസ്കാരം നടന്നു. ആലപ്പാട് ചെറിയഴീക്കൽ കൽപ്പകശ്ശേരി വീട്ടിൽ പരേതരായ കൊച്ചു പപ്പുവിന്റെയും നളിനിയുടെയും മകനാണ്. ​ഭാര്യ: കസ്തൂരിഭായി. മക്കൾ: ശിവ കെ. ഋഷി, വിഷ്ണു കെ. ഋഷി. മരുമക്കൾ : ശ്രീലക്ഷ്മി, പാർവ്വതി

ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ച് വരുന്ന പെണ്‍കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ നടത്തിയിരുന്ന പ്രതികൾ പിടിയിൽ

കൊച്ചി: എറണാകുളം നഗരത്തിന്റെ ഇടവഴികളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ ലൈംഗിക അക്രമം നടത്തുന്ന യുവാക്കള്‍ പിടിയില്‍. വടുതല അരൂക്കുറ്റി ഷെഫീക്ക് മന്‍സില്‍ മുഹമ്മദ് അന്‍ഷാദ് (19), പുല്ലേപടി സി.പി ഉമ്മര്‍ റോഡില്‍ മുഹമ്മദ് റാസിക് (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും പിടിയിലായത്.
നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ച് വരുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു പ്രതികളുടെ അതിക്രമങ്ങള്‍. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് കടന്നു പിടിച്ച് കടന്നു കളയുന്നതായിരുന്നു ഇവരുടെ രീതി. നാണക്കേടും ഭയവും മൂലം ഇരകളായവര്‍ പരാതി പറയാതെ പോകുന്നതാണ് ഇവര്‍ മുതലെടുക്കുന്നത്. കഴിഞ്ഞ ദിവസം പ്രതികളുടെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പരാതി നല്‍കാന്‍ മുതിര്‍ന്നതാണ് പ്രതികളെ കുടുക്കിയത്.
പരാതിക്കാരി നല്‍കിയ സൂചനകള്‍ പ്രകാരം കലൂര്‍ കടവന്ത്ര പാലാരിവട്ടം ഭാഗങ്ങളിലെ 500-ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. എറണാകുളം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐമാരായ പ്രമോദ്, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

കൗമാര കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും… മോഹൻലാൽ മുഖ്യാതിഥി… സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

തൃശൂര്‍: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് കൊടിയിറങ്ങും.സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ മുഖ്യാതിഥിയാകും.64–ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ ആണ് സമ്മാനിക്കുക.
സ്വർണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 985 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് 978 പോയിന്റുമായി തൃശൂരും തൊട്ടുപിന്നിൽ. 977 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. കോഴിക്കോട്(946), കൊല്ലം (917),മലപ്പുറം (915) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.  അഞ്ച് ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ 15,000 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. പൂക്കളുടെ പേരു നൽകിയ 25 വേദികളിലായാണു മത്സരങ്ങൾ നടന്നത്.

ട്രംപ് കുറ്റവാളിയെന്ന് ഖമനയി

ടെഹ്റാൻ. ഇറാനിലുണ്ടായ മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും അപവാദങ്ങൾക്കും അമേരിക്കൻ പ്രസിഡന്റിനെ കുറ്റവാളിയായി കണക്കാക്കുന്നുവെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി.

അമേരിക്കയുമായും ഇസ്രയേലുമായും ബന്ധമുള്ളവർ ഇറാനിൽ കനത്ത നാശനഷ്ടം വരുത്തിയതായും ആയിരക്കണക്കിനു പേരെ വധിക്കുകയും ചെയ്തുവെന്നും ഖമനയി.

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഖമനയിയുടെ പ്രതികരണം.

ഇറാനിൽ പുതിയ നേതൃത്വത്തെ അന്വേഷിക്കേണ്ട സമയമായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മറുപടി.

പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.

ഇതാദ്യമായാണ് ഖമനയി മാറണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെടുന്നത്.

പുലിക്ക് പുല്ലു വിലയിട്ട റോക്കിയെ മറക്കരുത്, തന്നെ അകത്താക്കാൻ വന്ന പുലിയെ ‘അകത്താക്കി’യത് റോക്കിയുടെ ധൈര്യം

പാലക്കാട് . നെന്മാറ വിത്തിനശ്ശേരിയിൽ കഴിഞ്ഞദിവസം കൂട്ടിൽ അകപ്പെട്ട  പുലിയെ ഒരു മാസം മുമ്പ് പ്രദേശത്ത് നിന്ന് ഓടിച്ച റോക്കിയെ ഓർമ്മയുണ്ടോ, പ്രദേശത്ത് പുലിയുണ്ട് എന്ന് വ്യക്തമാക്കിയത് റോക്കിയുടെ ധീരതയാണ്.  വിത്തിന ശേരിയിലെ ഈ വളർത്തു നായ ആള് ചില്ലറക്കാരനല്ല.


കഴിഞ്ഞ കുറെ കാലങ്ങളായി നെന്മാറ സ്വദേശികളുടെ ഉറക്കം കെടുത്തി ഭീതിയിലാക്കിയ പുലിയാണ് വിത്തിനശേരി സ്വദേശി ശശിയുടെ  വളർത്തു നായക്ക് മുമ്പിൽ പേടിച്ച് വിറച്ചു ഓടി പോയത്. പട്ടിയുമായി രാത്രി കശപിശയുണ്ടാക്കിയതാരാണെന്ന്  രാവിലെ സിസിടിവി നോക്കിയ വീട്ടുകാർ നടുങ്ങിപ്പോയി. പുലിയെ മൽപ്പിടുത്തതിലൂടെ  വളർത്തുനായ റോക്കി ഓടിക്കുന്നത് കണ്ട് ജനം അമ്പരന്നു. വിഡിയോ വൈറലായി. റോട്ട് വീലറിൻ്റെ മാർക്കറ്റ് കുതിച്ചുയർന്നു.


ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് മേഖലയിൽ പുലിയുണ്ട് എന്ന ജനങ്ങളുടെ ആശങ്ക വനം വകുപ്പും കണക്കിലെടുക്കുന്നത് പിന്നീട് ഉടനടി പ്രദേശത്ത്   കൂട് സ്ഥാപിച്ചു.പിന്നാലെ പുലി കൂട്ടിൽ കുടുങ്ങി.

ഇതോടെ പുലിയെ കീഴ്പ്പെടുത്തിയ ശശിയുടെ റോട്ട് വീലർ നായെ അന്വേഷിച്ച് എത്തുകയാണ് പലരും.


റോക്കിയുടെ വൈറൽ വീഡിയോക്ക് പിന്നാലെ പുലി കൂട്ടിൽ അകപ്പെട്ടതോടെ തൽക്കാലത്തേക്ക് എങ്കിലും ആശ്വാസത്തിലാണ് പ്രദേശവാസികൾ റോക്കിക്ക് നന്ദി പറയുകയാണീ നാട്.