തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച നടക്കുക 245ലേറെ വിവാഹങ്ങള്‍. ഈ സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിന് വഴിയൊരുക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
വിവാഹങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി 5 മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും.വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂര്‍ണമായും വണ്‍ വേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലില്‍ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്റെ ഊഴമെത്തുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല.വധു വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും. അഭൂതപൂര്‍വ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച നടക്കുക 245ലേറെ വിവാഹങ്ങള്‍… പ്രത്യേക ക്രമീകരണങ്ങൾ
ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ചുമത്തിയ പിഴ അടക്കാൻ ബാക്കിയുണ്ടോ?…എങ്കിൽ നിങ്ങൾക്ക് ഹൈവേയിലൂടെ യാത്ര ചെയ്യാൻ അനുമതി ലഭിക്കില്ല
മുംബൈ: ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ചുമത്തിയ പിഴ അടക്കാൻ ബാക്കിയുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഹൈവേയിലൂടെ യാത്ര ചെയ്യാൻ അനുമതി ലഭിക്കില്ല. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന മോട്ടോർ വെഹിക്ക്ൾസ് നിയമ ഭേദഗതിയിലാണ് ഇങ്ങനെയൊരു ചട്ടമുള്ളത്. 1988 ലെ മോട്ടോർ വെഹിക്ക്ൾസ് നിയമമാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യുക. ടോൾ നൽകാതെയും പിഴ അടക്കാതെയും മുങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയെന്ന ലക്ഷ്യമിട്ടാണ് നിയമ ഭേദഗതി.
രാജ്യത്തെ 45,428 കിലോമീറ്റർ നീളത്തിലുള്ള ഹൈവേയിൽ യാത്ര ചെയ്യാൻ അനുമതി നൽകിയില്ലെങ്കിൽ നിയമം അനുസരിക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുമെന്നും റോഡ് സുരക്ഷ ഉറപ്പാക്കുമെന്നുമാണ് റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പ്രതീക്ഷ. ലോകത്ത് ഏറ്റവും കൂടുതൽ അപകടവും മരണവും നടക്കുന്ന ഇടമെന്ന കുപ്രസിദ്ധിയുള്ള റോഡുകളാണ് ഇന്ത്യയിലേത്. കണക്ക് പ്രകാരം അഞ്ച് ലക്ഷത്തോളം അപകടങ്ങളാണ് 2024-25 കാലയളവിൽ നടന്നത്. ഇതിൽ 1.80 ലക്ഷം പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്.
വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി. നായരെ അപമാനിച്ചതിന് സസ്പെൻഷനിലായിരുന്ന ഡപ്യൂട്ടി തഹസിൽദാർ അന്തരിച്ചു
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സ് പത്തനംതിട്ട സ്വദേശി രഞ്ജിത ജി. നായരെ അപമാനിച്ചതിന് സസ്പെൻഷനിലായിരുന്ന ഡപ്യൂട്ടി തഹസിൽദാർ അന്തരിച്ചു. വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന, മാവുങ്കാൽ സ്വദേശിയായ, പടന്നക്കാട് തീർഥങ്കര എന്‍കെബിഎം ഹൗസിങ് കോളനിയിലെ എ. പവിത്രന്‍ (56) ആണ് അന്തരിച്ചത്.
പവിത്രന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെയാണ് മരണത്തിനു കീഴടങ്ങിയത്. അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി. നായരെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനു വെള്ളരിക്കുണ്ടില്‍ ഡപ്യൂട്ടി തഹസില്‍ദാറായിരിക്കെ പവിത്രനെ താലൂക്ക് ഓഫിസില്‍ വച്ച് പൊലീസ് അറസ്റ്റുചെയ്തിരുന്നു.
അറസ്റ്റിന് പിന്നാലെ പവിത്രനെ റവന്യൂ മന്ത്രി കെ. രാജന്‍ സര്‍വീസില്‍ നിന്നും സസ്പെൻഡ് ചെയ്തു. കേസന്വേഷണം തുടരുന്നതിനിടെയാണ് അസുഖ ബാധിതനായി മരണമടഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും
തിരുവനന്തപുരം. മോദി ഇന്ന് തിരുവനന്തപുരത്ത്
.രാവിലെ 10 മണിയോടെ പ്രത്യേക വിമാനത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിക്കും.തുടർന്ന് പുത്തരിക്കണ്ടം
മൈതാനത്തേക്ക് എത്തുന്ന പ്രധാനമന്ത്രി നാലു പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതുള്ളപ്പടെ
വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.
പരിപാടിയിൽ അതിവേഗ റെയിൽവേ പാത ഉൾപ്പെടെ
പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.
തുടർന്ന് ബിജെപി സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളന പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തുന്ന സമയം പ്രധാനമന്ത്രി കിഴക്കേകോട്ടയിൽ
റോഡ് ഷോ നടത്തും.12 40 ഓടെ അദ്ദേഹം മടങ്ങും.പ്രധാനമന്ത്രിയുടെ വരവിനെ തുടർന്ന്. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന നേപ്പാൾ സ്വദേശി ദുർഗ കാമി മരിച്ചു
കൊച്ചി. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന നേപ്പാൾ സ്വദേശി ദുർഗ കാമി മരിച്ചു.
ശ്വാസകോശത്തിന്‍റെ പ്രവർത്തനം നിലച്ചതിന് പിന്നാലെ
ഹൃദസസ്തംഭനമുണ്ടാകുകയായിരുന്നു.ഡാനൺ എന്ന അപൂർവ ജനിതക രോഗത്തെ തുടർന്നാണ് ദുർഗ എറണാകുളം ജനറൽ ആശുപത്രിയിൽ ദുർഗ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്..
ഡാനൺ ഡിസീസ് എന്ന അപൂർവ ജനിതക രോഗത്തെ തുടർന്ന് കഴിഞ്ഞ ഡിസംബർ 22നാണ് നേപ്പൾ സ്വദേശിനി ദുർഗ കാമിയുടെ ഹൃദയം മാറ്റിവെച്ചത്..തുടർന്ന് 31 ദിവസമായി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദുർഗ..ഇന്ന് വൈകീട്ട് 4 മണിയോടെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം നിലയ്ക്കുകയും ഹൃദസസ്തംഭനമുണ്ടാകുകയുമായിരുന്നു..അടിയന്തിര ചികിത്സ നൽകിയെങ്കിലും തുടർച്ചയായി ഹൃദസസ്തംഭനമുണ്ടായി.
തുടർന്ന് രാത്രി 10.5ഓടെ മരണം സംഭവിച്ചു..
ഡോക്ടർമാരുടെ കഠിന പരിശ്രമങ്ങൾക്ക് ദുർഗയെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഫെയ്സ്ബു്ക്കിൽ കുറിച്ചു.
നാളുകൾ നീണ്ട
നിയമപോരാട്ടത്തിനൊടുവിലാണ് ദുർഗ കാമിയുടെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്.. രാജ്യത്ത് ആദ്യമായി ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയായിരുന്നു എറണാകുളത്ത് നടന്നത്..മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുർഗയ്‌ക്ക് മാറ്റിവച്ചത്.
ഇറാനിലേക്ക് അമേരിക്കൻ കപ്പൽപ്പട
ഇറാനിലേക്ക് അമേരിക്കയുടെ വലിയ കപ്പൽപ്പട നീങ്ങുന്നുണ്ടെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ മാത്രമേ ഇറാനിൽ സൈനിക നടപടിയുണ്ടാകുകയുള്ളുവെന്നും ട്രംപ്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ കപ്പൽപ്പട പശ്ചിമേഷ്യയിലെത്തും.
ഗ്രീൻലൻഡിന്റെ കാര്യത്തിൽ അമേരിക്ക ആഗ്രഹിക്കുന്നതെന്തും അമേരിക്കയ്ക്ക് ചെയ്യാനാകുമെന്നും ട്രംപ്.
പുതുതായി രൂപീകരിച്ച ബോർഡ് ഓഫ് പീസിന്റെ ചെയർമാനായി ആജീവാനന്തം സേവനമനുഷ്ഠിച്ചേക്കുമെന്നും ട്രംപ്.
ദാവോസിൽ നിന്നും വാഷിങ്ടണ്ണിലേക്ക് മടങ്ങവേ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
ദേശീയ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജാനകിക്ക് നേട്ടം
റാഞ്ചിയിൽ നടന്ന ദേശീയ ചെസ്സ് ചാമ്പ്യൻഷിപ്പിൽ (അണ്ടർ -14 പെൺകുട്ടികൾ ) വിഭാഗത്തിൽ കേരള ടീമിനെ പ്രതിനിധീകരിക്കുകയും വ്യക്തിഗത സ്വർണമെഡൽ നേടുകയും ചെയ്ത തേവലക്കര ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി ജാനകി എസ് ഡി. കരുനാഗപ്പള്ളി ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സന്ദീപ് മോഹന്റെയും തേവലക്കര ഗേൾസ് ഹൈസ്കൂൾ അധ്യാപിക ദിവ്യ വി ജിയുടെയും മകളാണ്.
പോക്സോ കേസ് പ്രതി ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം. പൂജപ്പുര സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയായിരുന്ന ആറാമട സ്വദേശി ശശികുമാർ (61) ആണ് തൂങ്ങിമരിച്ചത്
വൈകുന്നേരം ആറരമണിയോടെ കഴക്കൂട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്
ഈ മാസം പത്താം തീയതിയാണ് ശശികുമാർ ഈ ലോഡ്ജിൽ റൂമെടുത്തത്
കഴിഞ്ഞ നാലാം തീയതി പൂജപ്പുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ശശികുമാർ
ഒളിവിൽ ആയിരുന്ന ഇയാൾ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചു വരികയായിരുന്നു
ജാമ്യം ലഭിക്കാതെ വന്നതോടെ തൂങ്ങിമരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം
വൈകുന്നേരം സുഹൃത്ത് വന്ന് റൂമിൽ തട്ടി വിളിച്ചപ്പോൾ വാതിൽ കുറ്റിയിട്ടില്ലായിരുന്നു
തുടർന്ന് വാതിൽ തുറന്നപ്പോൾ തൂങ്ങിയമരിച്ച നിലയിലാണ് കണ്ടത്
കഴക്കൂട്ടം പോലീസ് കേസെടുത്തു
പോരുവഴിയിൽ മൂന്ന് മാസം മുമ്പ് ടാർ ചെയ്ത പുളിന്തിട്ടമുക്ക് – ചാത്താകുളം റോഡ് തകർന്നതായി പരാതി
ശാസ്താംകോട്ട:ടാർ ചെയ്ത് മൂന്ന് മാസം തികയും മുമ്പേ റോഡ് തകർന്നതായി പരാതി.പോരുവഴി പുളിന്തിട്ടമുക്ക് – ചാത്താകുളം റോഡാണ് തകർന്നത്.പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിരിക്കയാണ്.പുളിന്തിട്ടയ്ക്കും മില്ലുമുക്കിനും ഇടയിലാണ് റോഡ് പ്രധാനമായും തകർന്നത്.മെറ്റലിളകി കിടക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാർ വീണ് പരിക്കേൽക്കുന്നതും പതിവാണ്.ബഡ്ജറ്റ് വർക്കിൽ ഉൾപ്പെടുത്തി കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർമ്മിച്ച റോഡാണിത്.ചക്കുവള്ളിയിൽ നിന്നും തെണ്ടമത്തേക്കുള്ള പ്രധാന പാതയായതിനാൽ വാഹനങ്ങളുടെ തിരക്കും കൂടുതലാണ്.നിരവധി സ്വകാര്യ ബസുകളും ഇതുവഴി സർവ്വീസ് നടത്തുന്നുണ്ട്.കരാറുകാരൻ റോഡ് നിർമ്മാണത്തിൽ കാട്ടിയ ഉദാസീനതയാണ് വളരെ വേഗത്തിൽ തകരാൻ കാരണമെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതാവ് വരിക്കോലിൽ ബഷീർ അറിയിച്ചു.




































